കൊവിഡ് പ്രതിസന്ധി കണ്ണീരിലാക്കിയ ഒരു വിഭാഗത്തിൽ പുഷ്പങ്ങളുടെ വിൽപ്പന രംഗത്ത് പ്രവര്‍ത്തിച്ചിരുന്നവരും കര്‍ഷകരുമൊക്കെയുണ്ട്. ഇത് ഒരിടത്തെ മാത്രം സ്ഥിതിയല്ല,. ലോകമെമ്പാടും വാങ്ങാൻ ആളില്ലാത്തത്തിനാൽ നശിപ്പിയ്‍ക്കേണ്ടി വന്നത് ദശലക്ഷക്കണക്കിന് രൂപയുടെ പൂക്കൾ ആണ്. ജീവിതത്തിലെ ഏറ്റവും മോശം വര്‍ഷമായിരുന്നു 2020 എന്ന് ഈ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നവര്‍ പറയും. രാജ്യാന്തര വിമാന സര്‍വീസുകൾ ഉൾപ്പെടെ പൂര്‍ണമായി പുനസ്ഥാപിയ്ക്കാൻ ആകാത്തതു കൊണ്ട് ഇപ്പോഴും ഈ രംഗത്തെ പ്രതിസന്ധികൾ വിട്ടൊഴിയുന്നില്ല. വളം, കൃത്യമായ പരിചരണം, കീടങ്ങളും പുഴുക്കളും വിള നശിപ്പിയ്ക്കാതെ കെമിക്കൽ സ്പ്രേ..വിളവെടുപ്പ്, എല്ലാം കൃത്യമായി ചെയ്യേണ്ടി വരുന്നതിനാൽ വലിയ ഫാമുകളിൽ ജോലിക്കാരെയും ഒഴിവാക്കാനാകില്ല.
ലോകത്തിലെ ഏറ്റവും വലിയ പൂക്കളുടെ ലേല കേന്ദ്രമായ ആൾസ്മീര്‍ ഓക്ഷൻ സെൻറര്‍ ഉൾപ്പെടെയുള്ള വിപണന കേന്ദ്രങ്ങളിൽ നശിപ്പിച്ചത് കോടികൾ വില മതിയ്ക്കുന്ന പൂക്കൾ ആണ്. ഇത് നെതര്‍ലൻഡ്സിലെ മാത്രം കാഴ്ചയല്ല. കൊവിഡ് തുടക്കത്തെ ലോക്ക്ഡൗൺ കാലത്ത് മാത്രം ഏകദേശം 120 കോടി ഡോളറിൻറ നഷ്ടമാണ് ഈ രംഗത്തുണ്ടായത്.
ആഫ്രിക്ക, ലണ്ടൻ തുടങ്ങിയ പൂക്കളുടെ ഉത്പാദന രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന എല്ലാ രാജ്യങ്ങിലും കര്‍ഷകരും ദുരിതത്തിലായി. കട്ട്ഫ്ലവര്‍ വിപണിയെയും പ്രതിസന്ധി സാരമായി ബാധിച്ചു.
40 ശതമാനത്തോളം ലോകത്തിലെ കട്ട് ഫ്ലവര്‍ കയറ്റുമതിയും ഇറക്കുമതിയും കൈകാര്യം ചെയ്യുന്ന ആസ്റ്റര്‍ഡാം വിപണി പൂര്‍ണമായും നിശ്ചലമായി.
കെനിയയിലും ഇതു തന്നെ സ്ഥിതി. മൊത്തം കയറ്റുമതി 85 ശതമാനത്തോളം ഇടിഞ്ഞു. മെയിൽ മാത്രം ഈ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന 50,000 പേര്‍ക്ക് തൊഴിൽ നഷ്ടമായി. വരുമാനം കുറഞ്ഞത് 20 ദശലക്ഷം പേര്‍ക്കാണ്. ഇപ്പോൾ മൊത്തം വ്യാപാര രംഗത്തുണ്ടായിരിക്കുന്നത് 850 കോടി ഡോളറിലേറെ രൂയുടെ നഷ്ടമാണ്. ഏകദേശം 6,21,42 കോടി രൂപയോളം വരുമിത്. ഇപ്പോഴും ഈ രംഗത്തെ പ്രതിസന്ധികൾ പൂര്‍ണമായി അവസാനിച്ചിട്ടില്ല.
ലോകത്തിലെ ഏറ്റവും വലിയ പൂക്കളുടെ ലേല കേന്ദ്രമായ ആൾസ്മീര്‍ ഓക്ഷൻ സെൻറര്‍ ഉൾപ്പെടെയുള്ള വിപണന കേന്ദ്രങ്ങളിൽ നശിപ്പിച്ചത് കോടികൾ വില മതിയ്ക്കുന്ന പൂക്കൾ ആണ്. ഇത് നെതര്‍ലൻഡ്സിലെ മാത്രം കാഴ്ചയല്ല. കൊവിഡ് തുടക്കത്തെ ലോക്ക്ഡൗൺ കാലത്ത് മാത്രം ഏകദേശം 120 കോടി ഡോളറിൻറ നഷ്ടമാണ് ഈ രംഗത്തുണ്ടായത്.
ആഫ്രിക്ക, ലണ്ടൻ തുടങ്ങിയ പൂക്കളുടെ ഉത്പാദന രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന എല്ലാ രാജ്യങ്ങിലും കര്‍ഷകരും ദുരിതത്തിലായി. കട്ട്ഫ്ലവര്‍ വിപണിയെയും പ്രതിസന്ധി സാരമായി ബാധിച്ചു.
40 ശതമാനത്തോളം ലോകത്തിലെ കട്ട് ഫ്ലവര്‍ കയറ്റുമതിയും ഇറക്കുമതിയും കൈകാര്യം ചെയ്യുന്ന ആസ്റ്റര്‍ഡാം വിപണി പൂര്‍ണമായും നിശ്ചലമായി.
കെനിയയിലും ഇതു തന്നെ സ്ഥിതി. മൊത്തം കയറ്റുമതി 85 ശതമാനത്തോളം ഇടിഞ്ഞു. മെയിൽ മാത്രം ഈ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന 50,000 പേര്‍ക്ക് തൊഴിൽ നഷ്ടമായി. വരുമാനം കുറഞ്ഞത് 20 ദശലക്ഷം പേര്‍ക്കാണ്. ഇപ്പോൾ മൊത്തം വ്യാപാര രംഗത്തുണ്ടായിരിക്കുന്നത് 850 കോടി ഡോളറിലേറെ രൂയുടെ നഷ്ടമാണ്. ഏകദേശം 6,21,42 കോടി രൂപയോളം വരുമിത്. ഇപ്പോഴും ഈ രംഗത്തെ പ്രതിസന്ധികൾ പൂര്‍ണമായി അവസാനിച്ചിട്ടില്ല.