: ഡൽഹിയിലെ ചൗരി ബസാറിലാണ് കുൽഫി പ്രേമികളുടെ ഇഷ്ട ഇടമായ ആ കുൽഫിക്കട. കുരേമൽ മോഹൻ ലാൽ കുൽഫി വാല എന്ന പേരിന് ഇടയിൽ മോഹൻ ലാൽ വന്നത് സാക്ഷാൽ മോഹൻലാലിനും അറിയണമെന്നില്ല. എന്നാൽ ആ പരിസരത്തെ ഐസ്ക്രീം പ്രേമികൾക്കെല്ലാം ചിര പരിചിതമാണ് മോഹൻലാൽ കുൽവി വാല.
സ്റ്റിക് കുൽഫി, കേസാര്‍ പിസ്ത, ബട്ടര്‍ ഫ്രൂട്ട്, ചോക്ലേറ്റ്, പുതിന മസാല എന്നു വേണ്ട സകല ഫ്ലേവറുകളിലെ കുൽഫിയും ഇവിടെ ലഭിയ്ക്കും. കോക്കനട്ട് കുൽഫി വേണമെങ്കിൽ അതും റെഡി. എന്തായാലും മോഹൻലാൽ കുൽഫികൾ സൂപ്പര്‍ഹിറ്റാണ്. സ്റ്റഫ്‍ഡ് കുൽഫിയാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രതേയകത. പലതരം പഴങ്ങളിൽ സ്റ്റഫ് ചെയ്തിരിയ്ക്കുന്ന കുൽഫി. 1906 മുതൽ പ്രവര്‍ത്തന പാരമ്പര്യമുള്ള കുൽഫി കട നിരവധി വ്ളോഗര്‍മാരുടെയും ഇഷ്ട സ്ഥലങ്ങളിൽ ഒന്നാണ്.
Also Readകരിങ്കോഴി കൃഷിയുമായി ക്രിക്കറ്റ് താരം എംഎസ് ധോണി; ന്യൂജെൻ ഫാമിലേയ്ക്ക് 2,000-ത്തിലേറെ കരിങ്കോഴികൾ
115 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള കുൽഫിക്കടയിൽ കേട്ടറിഞ്ഞ് എത്തുന്ന വിവിധ ദേശക്കാരുമുണ്ട്. ആപ്പിൾ, മാമ്പഴം, ഓറഞ്ച്, പൈനാപ്പിൾ തുടങ്ങിയ വിവിധ പഴങ്ങളിൽ വിവിധ ഫ്ലേവറുകളിലെ കുൽഫി സ്റ്റഫ് ചെയ്തിട്ടുണ്ട്. സ്റ്റഫ്‍ഡ് കുൽഫികൾക്ക് തന്നെയാണ് ആരാധകര്‍ ഏറെയുള്ളതും. 300 രൂപ മുതലാണ് സ്റ്റഫ്ഡ് കുൽഫികൾക്ക് വില. ഇതിൽ മാംഗോ കുൽഫി ഏറെ പേരു കേട്ടതാണ്.
1990കളിൽ ആണ് വിവിധ പഴങ്ങളിൽ കുൽഫി സ്റ്റഫ് ചെയ്ത് ഇവിടെ വിൽപ്പന ആരംഭിച്ചത്. അതോടെ കുരാമൽ പ്രശസ്തമായി. ഏതെങ്കിലും ഒരു നവീനമായ ആശയത്തിന് നിങ്ങളുടെ ജീവിതവും ബിസിനസും ഒക്കെ മാറ്റി മറിയ്ക്കാൻ ആയേക്കും എന്നതിന് ഉദാഹരണമാണ് ഈ കുൽഫിക്കട. സ്റ്റഫ്ഡ് കുൽഫികൾ അവതരിപ്പിച്ചതിലൂടെ കടയുടെ പിൻമുറക്കാരൻ തിരിത്തി എഴുതിയത് പതിറ്റാണ്ടുകളുടെ വിൽപ്പന ചരിത്രം കൂടെയാണ്. ഇപ്പോൾ കുരാമൽ മോഹൻ ലാൽ കുൽഫി വാലയിൽ എത്തുന്നവരിൽ അധികവും ഓര്‍ഡര്‍ ചെയ്യുന്നതും ഇതേ കുൽഫി തന്നെ.
സ്റ്റിക് കുൽഫി, കേസാര്‍ പിസ്ത, ബട്ടര്‍ ഫ്രൂട്ട്, ചോക്ലേറ്റ്, പുതിന മസാല എന്നു വേണ്ട സകല ഫ്ലേവറുകളിലെ കുൽഫിയും ഇവിടെ ലഭിയ്ക്കും. കോക്കനട്ട് കുൽഫി വേണമെങ്കിൽ അതും റെഡി. എന്തായാലും മോഹൻലാൽ കുൽഫികൾ സൂപ്പര്‍ഹിറ്റാണ്. സ്റ്റഫ്‍ഡ് കുൽഫിയാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രതേയകത. പലതരം പഴങ്ങളിൽ സ്റ്റഫ് ചെയ്തിരിയ്ക്കുന്ന കുൽഫി. 1906 മുതൽ പ്രവര്‍ത്തന പാരമ്പര്യമുള്ള കുൽഫി കട നിരവധി വ്ളോഗര്‍മാരുടെയും ഇഷ്ട സ്ഥലങ്ങളിൽ ഒന്നാണ്.
Also Readകരിങ്കോഴി കൃഷിയുമായി ക്രിക്കറ്റ് താരം എംഎസ് ധോണി; ന്യൂജെൻ ഫാമിലേയ്ക്ക് 2,000-ത്തിലേറെ കരിങ്കോഴികൾ
115 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള കുൽഫിക്കടയിൽ കേട്ടറിഞ്ഞ് എത്തുന്ന വിവിധ ദേശക്കാരുമുണ്ട്. ആപ്പിൾ, മാമ്പഴം, ഓറഞ്ച്, പൈനാപ്പിൾ തുടങ്ങിയ വിവിധ പഴങ്ങളിൽ വിവിധ ഫ്ലേവറുകളിലെ കുൽഫി സ്റ്റഫ് ചെയ്തിട്ടുണ്ട്. സ്റ്റഫ്‍ഡ് കുൽഫികൾക്ക് തന്നെയാണ് ആരാധകര്‍ ഏറെയുള്ളതും. 300 രൂപ മുതലാണ് സ്റ്റഫ്ഡ് കുൽഫികൾക്ക് വില. ഇതിൽ മാംഗോ കുൽഫി ഏറെ പേരു കേട്ടതാണ്.
1990കളിൽ ആണ് വിവിധ പഴങ്ങളിൽ കുൽഫി സ്റ്റഫ് ചെയ്ത് ഇവിടെ വിൽപ്പന ആരംഭിച്ചത്. അതോടെ കുരാമൽ പ്രശസ്തമായി. ഏതെങ്കിലും ഒരു നവീനമായ ആശയത്തിന് നിങ്ങളുടെ ജീവിതവും ബിസിനസും ഒക്കെ മാറ്റി മറിയ്ക്കാൻ ആയേക്കും എന്നതിന് ഉദാഹരണമാണ് ഈ കുൽഫിക്കട. സ്റ്റഫ്ഡ് കുൽഫികൾ അവതരിപ്പിച്ചതിലൂടെ കടയുടെ പിൻമുറക്കാരൻ തിരിത്തി എഴുതിയത് പതിറ്റാണ്ടുകളുടെ വിൽപ്പന ചരിത്രം കൂടെയാണ്. ഇപ്പോൾ കുരാമൽ മോഹൻ ലാൽ കുൽഫി വാലയിൽ എത്തുന്നവരിൽ അധികവും ഓര്‍ഡര്‍ ചെയ്യുന്നതും ഇതേ കുൽഫി തന്നെ.