ആപ്പ്ജില്ല

കൊവിഡ് കാലത്ത് അധിക വാഹന നികുതി തിരിച്ചടി; നടുവൊടിഞ്ഞ് വാഹന നിര്‍മാതാക്കൾ

കാറുകൾക്കുള്ള അധിക നികുതി ബാധ്യത കൊവിഡ് കാലത്ത് സാധാരണക്കാരായ ഉപഭോക്താക്കളെ പുതിയ കാര്‍ വാങ്ങുന്നതിൽ നിന്ന് അകറ്റും. ഏറ്റവും വില കുറഞ്ഞ മോഡലുകൾക്കു പോലും വില ഉയര്‍ത്തുന്നത് ഈ അധിക നികുതി ബാധ്യതയാണ്

Samayam Malayalam 19 Sept 2020, 10:18 am
ന്യൂഡൽഹി: പുതിയ ഹോണ്ട സിറ്റി പെട്രോൾ വേര്‍ഷൻ കാറിനു മാത്രം ചെലവ് എത്രയാണെന്നോ 10 ലക്ഷം രൂപ. നികുതി കൂട്ടാതെയാണിത്. ഡൽഹിയിലാണെങ്കിൽ 28 ശതമാനം ജിഎസ്ടി, സെസ്, പ്രത്യേക രജിസ്ട്രേഷൻ ടാക്സ് എന്നിവ ഒക്കെ ഉൾപ്പെടെ വില 16.4 ലക്ഷം രൂപയായി മാറും. കാര്‍ വിലയുമായി താരതമ്യം ചെയ്യുമ്പോൾ നികുതി ഇനത്തിൽ നൽകേണ്ട വലിയ തുക വാഹന നിര്‍മാതാക്കൾക്കും ഉപഭോക്കാക്കൾക്കും ഒക്കെ തിരിച്ചടിയാകുകയാണ്.
Samayam Malayalam ടൊയോട്ട ഫോര്‍ച്യൂണര്‍


യൂസ്‍ഡ് കാറുകൾക്കും നികുതി കൂടുതലാണ് എന്ന ആക്ഷേപം ഉണ്ട്. ഇരു ചക്ര വാഹന നിര്‍മാതാക്കൾ ഉൾപ്പെടെ വാഹന നികുതി കുറയ്ക്കണം എന്ന ആവശ്യം കുറേ നാളായി ഉന്നയിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ കേൾക്കുന്ന മട്ടില്ല. എക്സ്ഷോറൂം വിലയേക്കാൾ 65 ശതമാനത്തോളം അധിക നികുതിയാണ് കാറുകൾക്ക് ഇപ്പോൾ നൽകേണ്ടി വരുന്നത്.

Also Read: ട്രെയിൻ ടിക്കറ്റ് നിരക്ക് ഉയരും; യാത്രക്കാര്‍ക്ക് റെയിൽവേ സ്റ്റേഷനുകളിൽ ഇനി പ്രത്യേക ഫീസ്

സാധാരണക്കാരുടെ ജനപ്രിയ കാര്‍ മോഡലായോ ഓൾട്ടോയ്ക്ക് പോലും കേന്ദ്ര-സംസ്ഥാന നികുതിയായി 1.15 ലക്ഷം രൂപയോളം നൽകേണ്ടി വരുന്നു എന്നത് ഓൺറോഡ് പ്രൈസ് 4 ലക്ഷം രൂപയോളമായി മാറ്റുന്നുണ്ട്. കൊവിഡ് കാലത്ത് ഉയര്‍ന്ന നികുതി ബാധ്യത തിരിച്ചടിയാണെന്ന് വാഹന നിര്‍മാതാക്കൾ പറയുന്നു.

കാത്ത് കാത്ത് ഇരുന്ന് ഒരു ആഡംബര വാഹനം ആണ് സ്വന്തമാക്കിയത് എങ്കിൽ നികുതി ഭാരം പറയുകയും വേണ്ട. മെഴ്സിഡസ് ബെൻസ് ഇ ക്ലാസ് സെഡാൻ വാങ്ങിയ ഒരാൾ നികുതി ഇനത്തിൽ മാത്രം നൽകേണ്ടത് 34 ലക്ഷം രൂപയോളമാണ്. നികുതിയ്ക്ക് ശേഷം വാഹനത്തിൻെറ മൊത്തം വില 74 ലക്ഷം രൂപയോളം വരും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്