ആപ്പ്ജില്ല

ഹിന്ദുജ ഗ്രൂപ്പിൽ സ്വത്തു തര്‍ക്കം; ആസ്തികൾ കുറയുന്നു

ഹിന്ദുജ ഗ്രൂപ്പിൽ സ്വത്തു തര്‍ക്കം മുറുകുന്നു. ഹിന്ദുജ ഗ്രൂപ്പിലെ കാരണവര്‍ എസ്‍പി ഹിന്ദുജയും സഹോദരങ്ങളും തമ്മിലാണ് ഹിന്ദുജ ഗ്രൂപ്പിൻെറ ഉടമസ്ഥാവകാശത്തെപ്പറ്റിയുള്ള തര്‍ക്കം.

Samayam Malayalam 25 Nov 2021, 2:50 pm

ഹൈലൈറ്റ്:

  • ഹിന്ദുജ ഗ്രൂപ്പിൽ സ്വത്തു തര്‍ക്കം
  • 107 വര്‍ഷം പഴക്കമുള്ള ഗ്രൂപ്പിൻെറ ഉടമസ്ഥതെയെ ചൊല്ലി തര്‍ക്കം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Hinduja Brothers
ഹിന്ദുജ സഹോദരൻമാര്‍
ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന കുടുംബാംഗങ്ങളിൽ ഒന്നാണ് ഹിന്ദുജ സഹോദരങ്ങളുടേത്. കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം സമ്പത്തുണ്ടാക്കിയവരിൽ മുകേഷ് അംബാനി കഴിഞ്ഞാൽ ഹിന്ദുജ സഹോദരങ്ങൾ ഉണ്ടായിരുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഹിന്ദുജ ഗ്രൂപ്പിൻെറ ഉടമകളാണ് ഹിന്ദുജ സഹോദരൻമാര്‍. 40-ഓളം രാജ്യങ്ങളിൽ സാന്നിധ്യമുള്ള കുടുംബ ബിസിനസാണ് ഹിന്ദുജയുടേത്.
എസ്.പി ഹിന്ദുജ ഉൾപ്പെടെയുള്ള മൂന്ന് സഹോദരൻമാര്‍ക്ക് 1.43 ലക്ഷം കോടി രൂപയുടെ ആസ്തിയാണുള്ളത്. എന്നാൽ ഹിന്ദുജ ഗ്രൂപ്പിലെ സ്വത്തു തര്‍ക്കത്തിൻെറയും അസ്വാരസ്യങ്ങളുടെയും കഥ പുറത്ത് വരികയാണ്. തര്‍ക്കങ്ങളെ തുടര്‍ന്ന് മൊത്തം ആസ്തി ഇടിയുന്നതായും സൂചനകളുണ്ട്. ഹിന്ദുജ കുടുംബാംഗവും പുതിയ തലമുറയിലെ പിന്തുടര്‍ച്ചക്കാരനുമായ കരം ഹിന്ദുജ ഇക്കാര്യം വെളിപ്പെടുത്തിയതോടെ രാജ്യത്തെ ഏറ്റവും പഴക്കമേറിയ കുടുംബ ബിസിനസുകളിൽ ഒന്ന് വീണ്ടും ചര്‍ച്ചയാവുകയാണ്. 107 വര്‍ഷം പഴക്കമുള്ള ഗ്രൂപ്പിൻെറ ഭാവി എന്താകുമെന്ന അനിശ്ചിതത്വം ചര്‍ച്ചയാകുന്നുണ്ട്.

85-കാരനായ എസ്‍പി ഹിന്ദുജയും മകളും ചെറുമകനും ഉൾപ്പെടെയുള്ളവര്‍ മറ്റ് ഹിന്ദുജ കുടുംബാഗങ്ങളുമായാണ് സ്വത്തു തര്‍ക്കം . 1800 കോടി ഡോളര്‍ മൂല്യമുള്ള കമ്പനിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയാണ് തര്‍ക്കം. ലണ്ടനിലെയും സ്വിറ്റ്സര്‍ലൻഡിലെയും കോടതികളിൽ ഇത് സംബന്ധിച്ച കേസുകളുണ്ട്.

Also Read: വൈദ്യുതി പോസ്റ്റുകളിൽ ഇവി ചാര്‍ജിങ് സ്റ്റേഷൻ; വരുമാനവും നേടാം

1914-ൽ ആണ് പരമാനന്ദ് ദീപ്‍ചന്ദ് ഹിന്ദുജ ഈ ബിസിനസ് ഗ്രൂപ്പ് സ്ഥാപിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ സിന്ദിലാണ് സ്ഥാപിക്കുന്നത്. പിന്നീട് സിനിമാ വിതരണം ഉൾപ്പെടെയുള്ള വ്യത്യസ്ത മേഖലകളിൽ ഹിന്ദുജ ഗ്രൂപ്പ് സാന്നിധ്യമറിയിച്ചു. ട്രക്ക് നിര്‍മാണം, കെമിക്കൽ, ഊര്‍ജ രംഗം, ബാങ്കിങ് മേഖല തുടങ്ങി വിവിധ മേഖലകളിൽ ഹിന്ദുജ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്.

കമ്പനിയുടെ മൂല്യം കഴിഞ്ഞ വര്‍ഷം 23 ശതമാനം ഇടിഞ്ഞിരുന്നു. ഇൻഡസ് ഇൻഡ് ബാങ്ക്, ഗൾഫ് ഓയിൽ, ജിഒസിഎൽ കോര്‍പ്പറേഷൻ എന്നീ പ്രധാന ബിസിനസുകൾ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാഞ്ഞതാണ് ഹിന്ദുജ ഗ്രൂപ്പിനെ കഴിഞ്ഞ‌ വര്‍ഷം ബാധിച്ചത്. സ്വത്തു തര്‍ക്കങ്ങളും മറ്റ് പ്രശ്നങ്ങളും ഹിന്ദുജ ഗ്രൂപ്പിൻെറ ആസ്തി വീണ്ടും കുറച്ചേക്കും എന്നാണ് സൂചന. പരമാനന്ദ് ഹിന്ദുജയുടെ മക്കളായ എസ്.പി ഹിന്ദുജ, ഗോപീചന്ദ് ഹിന്ദുജ, അശോക് പി ഹിന്ദുജ, പ്രകാശ് ഹിന്ദുജ എന്നീ നാല് സഹോദരൻമാരാണ് ഹിന്ദുജ സഹോദരൻമാര്‍ എന്ന പേരിൽ അറിയ‍പ്പെടുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്