ലോകത്ത് ഏറ്റവും മൂല്യമുള്ളതും ആരാധകരുമുള്ള വജ്രങ്ങളിലൊന്നാണ് പ്രത്യാശയുടെ വജ്രം അഥവാ ഹോപ്പ് ഡയമണ്ട്. 45.52 കാരറ്റുള്ള ഈ നീല വജ്രം ഏവരുടേയും മനം കവരുമെന്നു ഉറപ്പാണ്. എന്നാല്‍ വിലയുടെ കാര്യത്തില്‍ ആളത്ര ചില്ലറക്കാരനല്ല. 2.5 കോടി ഡോളാണ് പ്രത്യാശയുടെ വജ്രത്തിൻെറ വില. ഏകദേശം 1856 കോടി രൂപ. വജ്രത്തിൻെറ നീല നിറമാണ് മൂല്യത്തിനു കാരണം. ബൊറോണ്‍ ആറ്റങ്ങളാണ് കല്ലിന് നീലനിറം നല്‍കുന്നതെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍.
ചരിത്രം പരിശോധിച്ചാല്‍ വജ്രത്തിൻെറ ഉറവിടം ഇന്ത്യയാണ്. ഫ്രഞ്ച് കച്ചവടക്കാരനായ ജീന്‍ ബാപ്റ്റിസ്റ്റെ ഇന്ത്യയിലെ ഗൊല്‍കൊണ്ട കൊല്ലൂര്‍ ഖനിയില്‍നിന്നാണ് പ്രത്യാശയുടെ വജ്രം ആദ്യം സ്വന്തമാക്കുന്നത്. ത്രികോണാകൃതിയിലിരുന്ന കല്ലിന് വയലറ്റ് നിറമായിരുന്നു. ഇദ്ദേഹം ഈ കല്ല് 1668ല്‍ ലൂയിസ് പതിനാലാമന്‍ വിറ്റെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. 1673ല്‍ ഈ കല്ലിന് രൂപാന്തരം വരുത്തി. ഇതോടെ നിറം നീലയായി. പിന്നീട് ഈ കല്ല് കിരീടത്തിലെ നീലവജ്രം എന്ന പേരിലും ഫ്രഞ്ച് ബ്ലൂ എന്ന പേരിലും അറിയപ്പെട്ടു. പിന്നീടിങ്ങോട്ട് കൈമാറപ്പെട്ട വജ്രത്തിൻെറ പേരില്‍ ഒട്ടനവധി കഥകളുണ്ട്.
പഴക്കം കൂടുന്തോറും വിലയും വര്‍ധിച്ചു. വെളിച്ചത്തുനിന്നു വജ്രം മാറ്റിയാല്‍ നിറം ചുവപ്പാകുമെന്നതും സവിശേഷതയാണ്. 1792ല്‍ വജ്രത്തിൻെറ ഒരു ഭാഗം രാജകുടുംബത്തില്‍നിന്നും മോഷ്ടിക്കച്ചെട്ടു. ശേഷിച്ച ഭാഗം ഹോപ്പ്(പ്രത്യാശ) എന്ന പേരില്‍ 1839ല്‍ ലണ്ടന്‍ ബാങ്കിങ് കുടുംബത്തിൻെറ വജ്ര ശേഖരത്തിലാണ് പ്രത്യക്ഷപ്പെട്ടത്. ഈ കുടുംബത്തിൻെറ പേരാണ് ഹോപ്പ്. പിന്നീടങ്ങോട്ട് കല്ലിന് ധാരളം ഉടമകളുണ്ടായി. 1911ല്‍ കോടീശ്വരിയായ ഇവലിന്‍ വാഷ് മെക്ലീന്‍ വജ്രം സ്വന്തമാക്കി. അതിനുശേഷം അവരുടെ ജീവിതത്തില്‍ വലിയ ദുരന്തങ്ങള്‍ ഉണ്ടായെന്നാണു ചരിത്രം പറയുന്നത്.
വജ്രത്തിൻെറ ശാപമാണ് ഇതിനു കാരണമെന്നാണ് എല്ലാവരും വിശ്വസിച്ചത്. അവരുടെ മരണത്തോടെ 1949ല്‍ വജ്രം അന്നത്തെ പ്രമുഖ വ്യാപാരിയായ ഹാരി വിന്സറ്റണിൻെറ കൈയിലെത്തി. വര്‍ഷങ്ങളോളം വജ്രം കൈയില്‍വച്ച ഇദ്ദേഹം 1958ല്‍ ഇത് സ്മിത്സോനിയന്‍ മ്യൂസിയത്തിന് കൈമാറി. അന്നു മുതല്‍ ഇന്നുവരെ പ്രത്യശയുടെ വജ്രം ഈ മ്യൂസിയത്തിലുണ്ട്.
ചരിത്രം പരിശോധിച്ചാല്‍ വജ്രത്തിൻെറ ഉറവിടം ഇന്ത്യയാണ്. ഫ്രഞ്ച് കച്ചവടക്കാരനായ ജീന്‍ ബാപ്റ്റിസ്റ്റെ ഇന്ത്യയിലെ ഗൊല്‍കൊണ്ട കൊല്ലൂര്‍ ഖനിയില്‍നിന്നാണ് പ്രത്യാശയുടെ വജ്രം ആദ്യം സ്വന്തമാക്കുന്നത്. ത്രികോണാകൃതിയിലിരുന്ന കല്ലിന് വയലറ്റ് നിറമായിരുന്നു. ഇദ്ദേഹം ഈ കല്ല് 1668ല്‍ ലൂയിസ് പതിനാലാമന്‍ വിറ്റെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. 1673ല്‍ ഈ കല്ലിന് രൂപാന്തരം വരുത്തി. ഇതോടെ നിറം നീലയായി. പിന്നീട് ഈ കല്ല് കിരീടത്തിലെ നീലവജ്രം എന്ന പേരിലും ഫ്രഞ്ച് ബ്ലൂ എന്ന പേരിലും അറിയപ്പെട്ടു. പിന്നീടിങ്ങോട്ട് കൈമാറപ്പെട്ട വജ്രത്തിൻെറ പേരില്‍ ഒട്ടനവധി കഥകളുണ്ട്.
പഴക്കം കൂടുന്തോറും വിലയും വര്‍ധിച്ചു. വെളിച്ചത്തുനിന്നു വജ്രം മാറ്റിയാല്‍ നിറം ചുവപ്പാകുമെന്നതും സവിശേഷതയാണ്. 1792ല്‍ വജ്രത്തിൻെറ ഒരു ഭാഗം രാജകുടുംബത്തില്‍നിന്നും മോഷ്ടിക്കച്ചെട്ടു. ശേഷിച്ച ഭാഗം ഹോപ്പ്(പ്രത്യാശ) എന്ന പേരില്‍ 1839ല്‍ ലണ്ടന്‍ ബാങ്കിങ് കുടുംബത്തിൻെറ വജ്ര ശേഖരത്തിലാണ് പ്രത്യക്ഷപ്പെട്ടത്. ഈ കുടുംബത്തിൻെറ പേരാണ് ഹോപ്പ്. പിന്നീടങ്ങോട്ട് കല്ലിന് ധാരളം ഉടമകളുണ്ടായി. 1911ല്‍ കോടീശ്വരിയായ ഇവലിന്‍ വാഷ് മെക്ലീന്‍ വജ്രം സ്വന്തമാക്കി. അതിനുശേഷം അവരുടെ ജീവിതത്തില്‍ വലിയ ദുരന്തങ്ങള്‍ ഉണ്ടായെന്നാണു ചരിത്രം പറയുന്നത്.
വജ്രത്തിൻെറ ശാപമാണ് ഇതിനു കാരണമെന്നാണ് എല്ലാവരും വിശ്വസിച്ചത്. അവരുടെ മരണത്തോടെ 1949ല്‍ വജ്രം അന്നത്തെ പ്രമുഖ വ്യാപാരിയായ ഹാരി വിന്സറ്റണിൻെറ കൈയിലെത്തി. വര്‍ഷങ്ങളോളം വജ്രം കൈയില്‍വച്ച ഇദ്ദേഹം 1958ല്‍ ഇത് സ്മിത്സോനിയന്‍ മ്യൂസിയത്തിന് കൈമാറി. അന്നു മുതല്‍ ഇന്നുവരെ പ്രത്യശയുടെ വജ്രം ഈ മ്യൂസിയത്തിലുണ്ട്.