ആപ്പ്ജില്ല

പേപ്പര്‍ പൾപ്പിലൂടെ പ്രതിമ നി‍ര്‍മാണം; വരുമാനം ലക്ഷങ്ങൾ

കുറഞ്ഞ മുതൽമുടക്കിൽ മികച്ച വരുമാനം നേടാൻ ആഗ്രഹിയ്ക്കുന്നവര്‍ക്ക് പേപ്പര്‍ പൾപ്പ് ഉപയോഗിച്ചുള്ള പ്രതിമ നിര്‍മാണം പരീക്ഷിയ്ക്കാം. മത്സരം കുറവാണ് എന്നതും ഡിമാൻഡ് കൂടുതലാണ് എന്നതും സംരംഭം ലാഭകരമാക്കാൻ ഉള്ള സാധ്യതകൾ വര്‍ധിപ്പിയ്ക്കുന്നു.

Samayam Malayalam 8 Jul 2020, 2:02 pm
കൊച്ചി: പേപ്പര്‍ പൾപ്പിലൂടെ പ്രതിമ നിര്‍മിച്ച് ലക്ഷങ്ങൾ പ്രതിമാസ വരുമാനം നേടുന്ന ഒരു വനിത ഇപ്പോൾ വാര്‍ത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. പാലക്കാട് വിഘ്നേശ്വര ഹാൻഡി ക്രാഫ്റ്റ്സ് എന്ന സംരംഭം നടത്തുന്ന ഒ. ലീലാവതിയാണ് ഹാൻഡി ക്രാഫ്റ്റിനോടുള്ള പ്രണയം മികച്ച വരുമാന മാര്‍ഗം ആക്കി മാറ്റുന്നത്. പേപ്പര്‍ പൾപ്പ്, ചോക്ക് പൗഡര്‍ തുടങ്ങിയവ എല്ലാം മോൾഡിൽ നിറച്ച് ഉണക്കിയാണ് പ്രതിമ നിര്‍മാണം.
Samayam Malayalam പേപ്പര്‍ പൾപ്പ് ഉപയോഗിച്ച് പ്രതിമ നിര്‍മാണം
പേപ്പര്‍ പൾപ്പ് ഉപയോഗിച്ച് പ്രതിമ നിര്‍മാണം


Also Read: ലോക്ക്ഡൗണിൽ 1,000 രൂപയ്ക്ക് തുടങ്ങിയ ബിസിനസ്; ഇപ്പോൾ ദിവസ വരുമാനം 2,000 രൂപയിലേറെ

മൂന്നു മുതൽ നാലു ലക്ഷം രൂപ വരെയാണ് പ്രതിമാസ വിറ്റുവരവ്. പ്രതിമാ നിര്‍മാണ രംഗത്തെ മുൻ പരിചയവും ലീലാവതിയ്ക്ക് തുണയായി. പാലക്കാടിന് പുറമെ എറണാകുളം പത്തനം തിട്ട ജില്ലകളിലും ഇപ്പോൾ പ്രതിമകൾ എത്തിയ്ക്കുന്നുണ്ട്. വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ഓര്‍ഡറുകൾക്ക് പുറമെയാണിത്.

Also Read: മത്സ്യകൃഷിയിലൂടെ പ്രതിമാസം 2 ലക്ഷം രൂപ വരെ; മാതൃകയായി ഒരു ഒറ്റയാൾ പോരാട്ടം

12 പേര്‍ ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. കേന്ദ്ര സര്‍ക്കാരിൻെറ പിഎംഇജിപി പദ്ധതിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ ലോൺ എടുത്ത് മെഷിനറികൾ വാങ്ങി ബിസിനസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് സംരംഭത്തിൻെറ വരുമാനം ഉയര്‍ത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്