ആപ്പ്ജില്ല

പെട്രോൾ അടിച്ച് പണം കളയേണ്ട; ലാഭകരമായി ഇന്ധനം അടിക്കാൻ ഫ്യൂവൽ കാര്‍ഡുകൾ മതി

ഫ്യൂവൽ ക്രെഡിറ്റ് കാര്‍ഡുകൾ ഉപയോഗിച്ച് വാഹനത്തിൽ ഇന്ധനം നിറക്കാം. ഇന്ധനം അടിച്ച് നഷ്ടമാകുന്ന വലിയ തുകയിൽ നിന്ന് കുറച്ചു തുക മിച്ചം പിടിക്കാൻ ആകും. വാണിജ്യാടിസ്ഥാനത്തിൽ ഉള്ള ആവശ്യങ്ങൾക്ക് ഇത് ഉപയോഗിക്കാം

Curated byറിങ്കു ഫ്രാൻസിസ് | Samayam Malayalam 28 Aug 2021, 5:22 pm
രാജ്യത്ത് ഇന്ധന വില അടിക്കടി ഉയരുകയാണ്. വര്‍ധിക്കുന്ന പെട്രോൾ, ഡീസൽ വില സാധാരണക്കാരെ കുറച്ചൊന്നുമല്ല അസ്വസ്തരാക്കുന്നത്. കൊവിഡ് പ്രതിസന്ധി മൂലം മിക്കവരും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് പ്രത്യേകിച്ച്. മിക്കവരും സ്വകാര്യ വാഹനങ്ങളെ യാത്രക്കായി കൂടുതൽ ആശ്രയിക്കുകയാണ് ഇപ്പോൾ. പൊതു വാഹനങ്ങളേക്കാൾ യാത്ര ചെയ്യാൻ സ്വന്തം വാഹനങ്ങൾ കൂടുതൽ ആയി ഉപയോഗിക്കേണ്ടി വരുമ്പോൾ വര്‍ദ്ധിക്കുന്ന ഇന്ധന വില വര്‍ധന പ്രതിസന്ധിയാകും. . ഈ ചെലവ് നേരിടാൻ പെട്രോൾ പമ്പുകളിലെ ക്യാഷ്ബാക്ക് ഓഫറുകളും പ്രയോജനപ്പെടുത്താം. ബിസിനസ് ആവശ്യങ്ങൾക്ക് ഇന്ധനം അടിക്കുമ്പോൾ ഓഫറുകൾക്കായുള്ള ഒരു ഓപ്ഷനാണ് ഫ്യൂവൽ ക്രെഡിറ്റ് കാർഡുകൾ.
Samayam Malayalam how to use fuel credit cards to beat petrol price
പെട്രോൾ അടിച്ച് പണം കളയേണ്ട; ലാഭകരമായി ഇന്ധനം അടിക്കാൻ ഫ്യൂവൽ കാര്‍ഡുകൾ മതി


എന്താണ് ഫ്യൂവൽ ക്രെഡിറ്റ് കാര്‍ഡുകൾ ?

പേരിൽ ക്രെഡിറ്റ് കാര്‍ഡ് എന്നുണ്ടെങ്കിലും ഫ്യൂവൽ കാര്‍ഡുകൾ ക്രെഡിറ്റ് കാര്‍ഡ് ഒന്നുമല്ല. പക്ഷെ ചില പൊതു സവിശേഷതകൾ ഉണ്ടെന്ന് മാത്രം. ,ഇന്ധനം അടിക്കേണ്ടപ്പോൾ കൈയിൽ നിന്ന് പണം നൽകാതെ തന്നെ കാര്‍ഡ് ഉപയോഗിച്ച് പണം നൽകാം. ഓരോ തവണ ഇന്ധനം അടിക്കുമ്പോഴും റിവാര്‍ഡ് പോയിൻറുകളും ഓഫറുകളും ഒക്കെ ലഭിക്കുന്നതിനാൽ ഇവ പ്രയോജനപ്പെടുത്തിയും വാഹനത്തിൽ ഇന്ധനം നിറയ്ക്കാം. ബിസിനസ് ആവശ്യങ്ങൾക്കും, കമ്പനി ആവശ്യങ്ങൾക്കും ഇന്ധനത്തിനായി പണമടയ്ക്കാൻ ഏറ്റവും സൗകര്യപ്രദമാണ് ഇത്തരം കാര്‍ഡുകൾ.

​ഫ്യൂവൽ ക്രെഡിറ്റ് കാര്‍ഡുകളുമായി കമ്പനികൾ

ഐസിഐസിഐ ബാങ്ക് എച്ച്പിസിഎൽ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്, ബിപിസിഎൽ എസ്ബിഐ ക്രെഡിറ്റ് കാർഡ്, എച്ച്ഡിഎഫ്‍സി ഭാരത് ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡ് തുടങ്ങി വിവിധ ഫ്യൂവൽ കാര്‍ഡുകൾ ലഭ്യമാണ്. എച്ച്ഡിഎഫ്‍സി ഭാരത് ക്യാഷ് ബാക്ക് കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം അടിക്കുന്ന ഒരാൾക്ക് ഓരോ തവണയും അഞ്ച് ശതമാനം വീതം ക്യാഷ്ബാക്ക് ലഭിക്കും.

Also Read: ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് കിടിലൻ പലിശ; ഗൂഗിൾ പേ വഴിയും ഇനി സ്ഥിരനിക്ഷേപം

എച്ച്ഡിഎഫ്‍സി ഭാരത് ക്യാഷ് ബാക്ക് കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം അടിക്കുന്ന ഒരാൾക്ക് ഓരോ തവണയും അഞ്ച് ശതമാനം വീതം ക്യാഷ്ബാക്ക് ലഭിക്കും ബിപിസിഎൽ എസ്‌ബി‌ഐ കാർഡ് ആണ് ഉപയോഗിക്കുന്നതെങ്കിൽ ഓരോ കാര്‍ഡിനും 4.25 ശതമാനം ക്യാഷ് ബാക്ക് ലഭക്കും. ഓരോ തവണ ഇന്ധനം അടിക്കുമ്പോഴും ലഭിക്കുന്ന 13X റിവാർഡ് പോയിന്റിന് തുല്യമായ തുകയാണ് തിരികെ ലഭിക്കുക. കമ്പനികൾ കാര്‍ഡ് ഇഷ്യൂ ചെയ്യുന്നതിന് പ്രത്യേക നിരക്കും വാര്‍ഷിക നിരക്കും ഈടാക്കുന്നുണ്ട്.

ലക്ഷ്യം വൻകിട ഉപഭോക്താക്കൾ

വാണിജ്യാടിസ്ഥാനത്തിലും ബിസിനസ് ആവശ്യങ്ങൾക്കുമൊക്കെ വലിയ തോതിൽ ഇന്ധനം അടിക്കേണ്ടി വരുന്നവര്‍ക്ക് ഇത്തരം കാര്‍ഡുകൾ ആശ്വാസമാകും. പെട്രോളിയം കമ്പനികളുമായി സഹകരിച്ചാണ് ധനകാര്യ സ്ഥാപനങ്ങൾ ഇത്തരം ക്രെഡിറ്റ് കാര്‍ഡുകൾ പുറത്തിറക്കുന്നത്. ക്യാഷ്ബാക്കുകളും റിവാർഡ് പോയിൻറുകളും ലഭിക്കുന്നതിനാൽ മറ്റ് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളേക്കാൾ ലാഭകരമാണെങ്കിലും ഓരോ ബ്രാൻഡുകളുടെയും തിരഞ്ഞെടുത്ത ഔtട്ട്ലെറ്റുകളിൽ മാത്രമാണ് കാര്‍ഡ് ഉപയോഗിക്കാൻ ആകുക. ഇന്ധനച്ചെലവിന് മാത്രമേ ഇത് ഉപയോഗിക്കാനാകൂ.തന്നെയുമല്ല വാര്‍ഷിക മെയിൻറനൻസ് ഫീസും ജോയിനിങ് ഫീസും ഒക്കെ നൽകേണ്ടി വരും. അതുകൊണ്ട് തന്നെ കുറഞ്ഞ ചെലവിൽ ഇന്ധനമടിക്കുന്നവര്‍ക്ക് പ്രയോജനകരമാകില്ല.

ചില ഓഫറുകൾ ഇങ്ങനെ

ബിപിസിഎൽ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ജോയിനിംഗ് ഫീസ് അടച്ച് 20 ദിവസത്തിന് ശേഷം, അക്കൗണ്ടിലേക്ക് 500 രൂപയുടെ 2000 ആക്ടിവേഷൻ ബോണസ് റിവാർഡ് പോയിൻറുകൾ ക്രെഡിറ്റ് ചെയ്യും. ബിപിസിഎൽ ഔട്ട്ലെറ്റുകളിലോ ബിപിസിഎൽ വൗച്ചറുകൾ റെഡീം ചെയ്യാനാകുന്ന മറ്റ് ഷോപ്പുകളിലോ ഈ റിവാര്‍ഡ് പോയിൻറ് ഉപയോഗിച്ച് സൗജന്യമായി ഇന്ധനം അടിക്കാം.

ഇത്തരത്തിൽ കാർഡുകളിൽ ക്രെഡിറ്റ് ചെയ്യപ്പെടുന്ന റിവാർഡ് പോയിന്റുകൾ ഇന്ധനം അടിക്കാൻ ഉപയോഗിക്കാം. ചില കമ്പനികൾ ഈ പോയിൻറുകൾ ഓൺലൈൻ പ്ലാറ്റ് ഫോമുകളിലോ, ഗിഫ്റ്റ് വൗച്ചറുകളിലോ ഒക്കെ ഉപയോഗിക്കാനും അനുവദിക്കുന്നുണ്ട്.

ഓതറിനെ കുറിച്ച്
റിങ്കു ഫ്രാൻസിസ്
റിങ്കു ഫ്രാൻസിസ്- സമയം മലയാളത്തിൽ സീനിയ‍ർ ബിസിനസ് കണ്ടൻറ് പ്രൊഡ്യൂസ‍ർ ആയി പ്രവ‍ർത്തിക്കുന്നു. മാതൃഭൂമി ദിനപ്പത്രത്തിൽ ബിസിനസ് ജേണലിസ്റ്റ് , ധനം ബിസിനസ് മാസികയിൽ സീനിയർ റിപ്പോർട്ടർ, മനോരമ ഓൺലൈൻ, സമ്പാദ്യം പ്രസിദ്ധീകരണങ്ങളിൽ ഫ്രീലാൻസ് ഫിനാൻസ് ജേണലിസ്റ്റ് എന്നീ നിലകളിലും പ്രവ‍ർത്തിച്ചിട്ടുണ്ട്. ജേണലിസത്തിൽ ബിരുദവും മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഭീമ ബാലസാഹിത്യ പുരസ്കാര സമിതി ജൂറിഅം​ഗമായിരുന്നു.മലയാളത്തിലെ മുഖ്യധാര പ്രസിദ്ധീകരണങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്