ആപ്പ്ജില്ല

ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഇടപാടുകാർക്ക് സൗജന്യ റേഷൻ കിറ്റ്

കുറഞ്ഞ വരുമാനമുള്ള ഇടപാടുകാർക്ക് സൗജന്യ റേഷൻ കിറ്റുമായി ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്. കൊവിഡ് ബാധിച്ച് ജീവൻ നഷ്‌ടമായ ബാങ്ക് ജീവനക്കാർക്ക് വേണ്ടിയും സമഗ്രമായ പദ്ധതി തയാറാക്കിയിട്ടുണ്ട്.

Samayam Malayalam 18 Jun 2021, 4:14 pm
കൊച്ചി: കൊവിഡ് വ്യാപനം മൂലം ഉപജീവനത്തിന് തടസം നേരിട്ട കുറഞ്ഞ വരുമാനക്കാരായ ഇടപാടുകാർക്ക് വേണ്ടി ഘർ -ഘർ റേഷൻ എന്ന പദ്ധതിയുമായി ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ജീവനക്കാർ. കൊവിഡ് ബാധിച്ച് ജീവൻ നഷ്‌ടമായ ബാങ്ക് ജീവനക്കാർക്ക് വേണ്ടിയും സമഗ്രമായ പദ്ധതി തയാറാക്കിയിട്ടുണ്ട്.
Samayam Malayalam ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഇടപാടുകാർക്ക് സൗജന്യ റേഷൻ കിറ്റ്
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഇടപാടുകാർക്ക് സൗജന്യ റേഷൻ കിറ്റ്


ബാങ്ക് ജീവനക്കാർ ഒരു ദിവസം മുതൽ ഒരു മാസം വരെയുള്ള ശമ്പളം സംഭാവന ചെയ്താണ് അമ്പതിനായിരത്തോളം താഴ്ന്ന വരുമാനക്കാരായ ഇടപാടുകാർക്കായി കസ്റ്റമർ കൊവിഡ് കെയർ ഫണ്ട് സ്വരൂപിച്ചത്. ഈ തുക ഉപയോഗിച്ച് ഇടപാടുകാർക്ക് റേഷൻ കിറ്റ് സൗജന്യമായി നൽകും. കുടുംബത്തിന് ഒരു മാസം ആവശ്യമുള്ള പെട്ടത് കിലോ അരി/ആട്ട, രണ്ട് കിലോ പരിപ്പ് (പയറുകൾ), ഒരു കിലോ വീതം പഞ്ചസാര, ഉപ്പ്, ഒരു കിലോ എണ്ണ, അഞ്ച് പായ്ക്കറ്റ് മസാലകൾ, തേയില, ബിസ്ക്കറ്റ് എന്നിവയടങ്ങുന്ന റേഷൻ കിറ്റാണ് നൽകുന്നത്.

Also Read: വിക്ടോറിയാസ് സീക്രട്ട്സ് മുഖം മിനുക്കുന്നു, മാലാഖയാകാൻ പ്രിയങ്ക ചോപ്രയും

ഗ്രാമീണ മേഖലയിൽ റേഷൻ കിറ്റുകൾ ജീവനക്കാർ നേരിട്ട് ഇടപാടുകാരുടെ വീടുകളിൽ എത്തിച്ചു നൽകും. നഗര പ്രദേശങ്ങളിൽ 1800 രൂപ വിലയുള്ള പ്രീ പെയ്ഡ് കാർഡുകൾ നൽകും. ബാങ്കിൽ കുടിശിഖയുള്ള ഇടപാടുകാർക്കും റേഷൻ കിറ്റ് ലഭിക്കും. അർഹരായ ഇടപാടുകാർ ബ്രാഞ്ചുമായി ബന്ധപ്പെടണം. രാജസ്‌ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ഗുജറാത്ത്, കർണാടക, ആന്ധ്ര, തമിഴ്‌നാട്, കേരളം, ഹരിയാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ 15000 റേഷൻ കിറ്റുകൾ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു.

കൊവിഡ് വ്യാപനം മൂലം ജീവിതം വഴിമുട്ടിയ ഇടപാടുകാർക്ക് കഴിയുന്നത്ര സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ജീവനക്കാർ മുന്നിട്ടിറങ്ങി ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചതെന്ന് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എംഡിയും സിഇഒയുമായ വി.വൈദ്യനാഥൻ പറഞ്ഞു. കൊവിഡ് ബാധിച്ച് ജീവൻ നഷ്‌ടമായ ബാങ്ക് ജീവനക്കാരുടെ കുടുംബങ്ങളെ സഹായിക്കാനായി എംപ്ലോയീസ് കൊവിഡ് കെയർ പദ്ധതിക്കും ബാങ്ക് തുടക്കം കുറിച്ചിട്ടുണ്ട്.

Also Read: ക്രിസ്റ്റ്യാനോയുടെ 'കൊക്ക കോള'യെ കൂട്ടുപിടിച്ച് അമൂലും ഫെവിക്കോളും, പരസ്യങ്ങൾ വൈറൽ

മരണപ്പെട്ട ജീവനകകരുടെ കുടുംബത്തിന് ഗ്രൂപ്പ് ടെം ലൈഫായി ആകെ സ്‌ഥിര ശമ്പളത്തിന്റെ നാല് മടങ്ങ് അല്ലങ്കിൽ മുപ്പത് ലക്ഷം രൂപ, ഏതാണോ അധികം ആ തുക നൽകും. നോമിനിയുടെ പേരിൽ രണ്ട് വർഷത്തേക്ക് ശമ്പളം വരവ് വയ്ക്കുന്നത് തുടരും. ജീവനക്കാരുടെ എല്ലാ വായ്പകളും എഴുതിത്തള്ളാനും ബാങ്ക് തീരുമാനിച്ചു. ബാങ്ക് ജീവനക്കാരുടെ കുടുംബത്തിൽ ആർക്കെങ്കിലും രോഗബാധയുണ്ടായാൽ അപ്രതീക്ഷിത ചെലവുകൾ നിറവേറ്റുന്നതിനായി 24 മാസത്തേക്ക് പൂജ്യം ശതമാനം പലിശയ്ക്ക് മൂന്ന് ലക്ഷം രൂപ വരെ മുൻ‌കൂർ ശമ്പളം നൽകാനും ബാങ്ക് തീരുമാനിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്