വാണിജ്യാടിസ്ഥാനത്തിൽ ആദ്യമായി കായം കൃഷി ആരംഭിച്ച് ഇന്ത്യ
ഇനി സാമ്പാറിലും അച്ചാറിലും ഒക്കെ യഥേഷ്ടം കായം ചേര്‍ക്കാം. രാജ്യത്ത് വാണിജ്യാടിസ്ഥാനത്തിൽ ആദ്യമായി കായം കൃഷി ആരംഭിച്ചിരിക്കുകയാണ്. ഇതുവരെ ഇറക്കുമതി ആയിരുന്നു ആശ്രയം
Samayam Malayalam 20 Oct 2020, 12:17 pm
ന്യൂഡൽഹി: വാണിജ്യാടിസ്ഥാനത്തിൽ ആദ്യമായി കായം കൃഷി ആരംഭിച്ച് ഇന്ത്യ. ഹിമാചൽ പ്രദേശിലെ കര്‍ഷകരാണ് കായം കൃഷി ആരംഭിച്ചത്. ഹിമാലയൻ ബയോറിസോഴ്സ് ടെക്നോളജിയുടെ സഹായത്തോടെയാണ് കൃഷി. തരിശുഭൂമി കണ്ടെത്തിയാണ് കൃഷി. ഇന്ത്യ കായം വൻതോതിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ആരംഭിയ്ക്കുന്നതോടെ ഇറക്കുമതിയ്ക്കായി മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ആയേക്കും.
അഫ്ഗാനിസ്ഥാൻ, ഇറാൻ, ഉസബിക്കിസ്ഥാൻ, തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇപ്പോൾ വലിയ തോതിൽ കായം ഇറക്കുമതി ചെയ്യുകയാണ്. 1,200 ടൺ ആണ് 2019-ൽ ഇറക്കുമതി ചെയ്തത്. 10 കോടി ഡോളറോളമാണ് ചെലവ്. 1500 ടൺ ആണ് പച്ച കായത്തിൻെറ ഇറക്കുമതി. ഇന്ത്യയിൽ കറികളിൽ ഉൾപ്പെടെ കൂടുതൽ ഉപയോഗിയ്ക്കാറുള്ള കായം ഔഷധഗുണം കൊണ്ടും സവിശേഷമാണ്.
Also Read: ഇനി സപ്ലൈകോ ഉത്പന്നങ്ങൾ ഓൺലൈനിലൂടെ
രാജ്യത്ത് കായം കൃഷി ചെയ്യുന്നതിനുള്ള പ്രധാന തടസം ഇതിൻെറ ചെടി കിട്ടാൻ ഉള്ള ബുദ്ധിമുണ്ട് തന്നെയാണ് എന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഹിമാലയൻ ബയോറിസോഴ്സ് ടെക്നോളജി കൃഷിയ്ക്കാവശ്യമായ അത്യാധുനിക ശേഷിയുള്ള വിത്തുകൾ വികസിപ്പിച്ച് എടുക്കുകയായിരുന്നു.
രാജ്യത്ത് കൃഷി ആരംഭിച്ച് ഇറക്കുമതി കുറയ്ക്കാൻ സര്‍ക്കാര്‍ ലക്ഷ്യമിട്ട ഒരു വിള കൂടെയായിരുന്നു കായം എന്നാണ് സൂചന. അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് കായം കൃഷി ചെയ്യാൻ കര്‍ഷകര്‍ക്ക് ഹെക്ടറിന് 3 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിയ്ക്കുന്നത്. എന്നാൽ അഞ്ചാം വര്‍ഷം മുതൽ ഇതിൽ നിന്ന് കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും വരുമാനം ലഭിയ്ക്കും എന്നാണ് കണക്കാക്കുന്നത്.
അഫ്ഗാനിസ്ഥാൻ, ഇറാൻ, ഉസബിക്കിസ്ഥാൻ, തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇപ്പോൾ വലിയ തോതിൽ കായം ഇറക്കുമതി ചെയ്യുകയാണ്. 1,200 ടൺ ആണ് 2019-ൽ ഇറക്കുമതി ചെയ്തത്. 10 കോടി ഡോളറോളമാണ് ചെലവ്. 1500 ടൺ ആണ് പച്ച കായത്തിൻെറ ഇറക്കുമതി. ഇന്ത്യയിൽ കറികളിൽ ഉൾപ്പെടെ കൂടുതൽ ഉപയോഗിയ്ക്കാറുള്ള കായം ഔഷധഗുണം കൊണ്ടും സവിശേഷമാണ്.
Also Read: ഇനി സപ്ലൈകോ ഉത്പന്നങ്ങൾ ഓൺലൈനിലൂടെ
രാജ്യത്ത് കായം കൃഷി ചെയ്യുന്നതിനുള്ള പ്രധാന തടസം ഇതിൻെറ ചെടി കിട്ടാൻ ഉള്ള ബുദ്ധിമുണ്ട് തന്നെയാണ് എന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഹിമാലയൻ ബയോറിസോഴ്സ് ടെക്നോളജി കൃഷിയ്ക്കാവശ്യമായ അത്യാധുനിക ശേഷിയുള്ള വിത്തുകൾ വികസിപ്പിച്ച് എടുക്കുകയായിരുന്നു.
രാജ്യത്ത് കൃഷി ആരംഭിച്ച് ഇറക്കുമതി കുറയ്ക്കാൻ സര്‍ക്കാര്‍ ലക്ഷ്യമിട്ട ഒരു വിള കൂടെയായിരുന്നു കായം എന്നാണ് സൂചന. അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് കായം കൃഷി ചെയ്യാൻ കര്‍ഷകര്‍ക്ക് ഹെക്ടറിന് 3 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിയ്ക്കുന്നത്. എന്നാൽ അഞ്ചാം വര്‍ഷം മുതൽ ഇതിൽ നിന്ന് കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും വരുമാനം ലഭിയ്ക്കും എന്നാണ് കണക്കാക്കുന്നത്.