ഡൽഹി: സ്വകാര്യ ട്രെയിനുകളിലെ യാത്രാനിരക്ക് നിശ്ചയിക്കാനുള്ള അനുമതി സർവീസ് നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇന്ത്യൻ റെയിൽവെ നൽകും. നിലവിലെ ഇന്ത്യൻ റെയിൽവെ പാസഞ്ചർ റിസർവേഷൻ സംവിധാനം ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും കമ്പനികൾക്ക് ലഭിക്കും.
സ്വകാര്യ മേഖലയിൽ 30,000 കോടി രൂപയുടെ നിക്ഷേപമാണ് റെയിൽവേ ഇതിലൂടെ നോട്ടമിടുന്നത്. പബ്ലിക് റൈറ്റ് പാർട്ണർഷിപ്പ് (പിപിപി) വഴി 100 റൂട്ടുകളിലായി 151 സ്വകാര്യ ട്രെയിനുകളാണ് സർവീസ് നടത്തുക. റെയിൽവെ ശൃംഖലയിലെ 12 ക്ലസ്റ്ററുകളിൽ 16 കോച്ച് സൗകര്യമുള്ള ട്രെയിനുകളായിരിക്കും കമ്പനികൾ പുറത്തിറക്കുക.
സ്വകാര്യ ട്രെയിനുകളിലെ ബുക്കിംഗ് ശേഷി 80 ശതമാനം കവിഞ്ഞാൽ ഈ സൗകര്യം നൽകില്ല. കഴിഞ്ഞ മൂന്നുമാസത്തെ ബുക്കിംഗ് വിവരങ്ങളാണ് ഇതിനായി പരിഗണിക്കുകയെന്നും റെയിൽവെ പറഞ്ഞു. സ്വകാര്യ ട്രെയിനുകൾ പുറപ്പെട്ട് ഒരുമണിക്കൂർ കഴിഞ്ഞ് മാത്രമേ അതേ സ്റ്റേഷനിൽനിന്ന് മറ്റൊരു ട്രെയിൻ പുറപ്പെടുകയുള്ളു.
Also Read: കമ്പനി ചെലവിൽ താമസം; യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വകാര്യഭാഗങ്ങളിൽ സാനിറ്റൈസർ തളിച്ച് കമ്പനിയുടമ
വെയ്റ്റിംഗ് ലിസ്റ്റിൽ യാത്രക്കാർ കൂടുതലുള്ള റൂട്ടിലായിരിക്കും സ്വകാര്യ ട്രെയിൻ സർവീസുകൾ അനുവദിക്കുക. നവീന സാങ്കേതികവിദ്യ, മികച്ച നിലവാരം എന്നിവ ഉറപ്പുവരുത്തുകയും യാത്രാ സമയം കുറയ്ക്കാൻ അനുമതി നൽകുകയും ചെയ്യും. 2021 ഫെബ്രുവരിയോടെ ടെണ്ടർ നടപടികൾ തുടങ്ങും. 2023 ഏപ്രിൽ മാസത്തോടെ ട്രെയിനുകൾക്ക് സർവീസ് നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതെന്നും റെയിൽവെ ബോർഡ് ചെയർമാൻ വിനോദ്കുമാർ യാദവ് വ്യക്തമാക്കി.
സ്വകാര്യ മേഖലയിൽ 30,000 കോടി രൂപയുടെ നിക്ഷേപമാണ് റെയിൽവേ ഇതിലൂടെ നോട്ടമിടുന്നത്. പബ്ലിക് റൈറ്റ് പാർട്ണർഷിപ്പ് (പിപിപി) വഴി 100 റൂട്ടുകളിലായി 151 സ്വകാര്യ ട്രെയിനുകളാണ് സർവീസ് നടത്തുക. റെയിൽവെ ശൃംഖലയിലെ 12 ക്ലസ്റ്ററുകളിൽ 16 കോച്ച് സൗകര്യമുള്ള ട്രെയിനുകളായിരിക്കും കമ്പനികൾ പുറത്തിറക്കുക.
സ്വകാര്യ ട്രെയിനുകളിലെ ബുക്കിംഗ് ശേഷി 80 ശതമാനം കവിഞ്ഞാൽ ഈ സൗകര്യം നൽകില്ല. കഴിഞ്ഞ മൂന്നുമാസത്തെ ബുക്കിംഗ് വിവരങ്ങളാണ് ഇതിനായി പരിഗണിക്കുകയെന്നും റെയിൽവെ പറഞ്ഞു. സ്വകാര്യ ട്രെയിനുകൾ പുറപ്പെട്ട് ഒരുമണിക്കൂർ കഴിഞ്ഞ് മാത്രമേ അതേ സ്റ്റേഷനിൽനിന്ന് മറ്റൊരു ട്രെയിൻ പുറപ്പെടുകയുള്ളു.
Also Read: കമ്പനി ചെലവിൽ താമസം; യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വകാര്യഭാഗങ്ങളിൽ സാനിറ്റൈസർ തളിച്ച് കമ്പനിയുടമ
വെയ്റ്റിംഗ് ലിസ്റ്റിൽ യാത്രക്കാർ കൂടുതലുള്ള റൂട്ടിലായിരിക്കും സ്വകാര്യ ട്രെയിൻ സർവീസുകൾ അനുവദിക്കുക. നവീന സാങ്കേതികവിദ്യ, മികച്ച നിലവാരം എന്നിവ ഉറപ്പുവരുത്തുകയും യാത്രാ സമയം കുറയ്ക്കാൻ അനുമതി നൽകുകയും ചെയ്യും. 2021 ഫെബ്രുവരിയോടെ ടെണ്ടർ നടപടികൾ തുടങ്ങും. 2023 ഏപ്രിൽ മാസത്തോടെ ട്രെയിനുകൾക്ക് സർവീസ് നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതെന്നും റെയിൽവെ ബോർഡ് ചെയർമാൻ വിനോദ്കുമാർ യാദവ് വ്യക്തമാക്കി.