ആപ്പ്ജില്ല

ഇന്ത്യൻ വിമാനക്കമ്പനിയുടെ ചരിത്രത്തിലാദ്യം;‍ 2,844 കോടി രൂപ നഷ്ടവുമായി ഇൻഡിഗോ

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലായി 2,844 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നത്. ഒരു ഇന്ത്യൻ വിമാനക്കമ്പനിയുടെ എക്കാലത്തെയും ഉയർന്ന ത്രൈമാസ നഷ്ടമാണിത്.

Samayam Malayalam 30 Jul 2020, 2:58 pm
ഡൽഹി: ത്രൈമാസ കാലയളവിൽ ഏറ്റവും ഉയ‍ർന്ന നഷ്ടം രേഖപ്പെടുത്തി വിമാനകമ്പനിയായ ഇൻഡിഗോ. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലായി 2,844 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. ഒരു ഇന്ത്യൻ വിമാനക്കമ്പനിയുടെ എക്കാലത്തെയും ഉയർന്ന ത്രൈമാസ നഷ്ടമാണിത്. കൊറോണ വൈറസ് ലോക്ക് ഡൗണിനെ തുടർന്ന് നാല് മാസത്തോളം 60 ശതമാനം ഇൻഡിഗോ വിമാനങ്ങളും സർവീസ് നടത്തിയിരുന്നില്ല.
Samayam Malayalam indigo
indigo


അതേസമയം കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ 1,203 കോടി രൂപയുടെ ഏറ്റവും ഉയർന്ന ത്രൈമാസ ലാഭം രേഖപ്പെടുത്തിയ വിമാനകമ്പനിയാണ് ഇൻഡിഗോ. ജെറ്റ് എയർവെയ്സിന്റെ തകർച്ചയെ തുടർന്നുണ്ടായ നിരക്ക് വർധനയായിരുന്നു ഇതിന് കാരണം. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇൻഡിഗോയുടെ പ്രവർത്തന വരുമാനം 92 ശതമാനം ഇടിഞ്ഞ് 767 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 9,420 കോടി രൂപയായിരുന്നു.

Also Read: വായ്പ തിരിച്ചടവ്: അനിൽ അംബാനിയുടെ ആസ്ഥാന മന്ദിരം പിടിച്ചെടുത്ത് യെസ് ബാങ്ക്

രണ്ട് മാസത്തോളമായി പ്രവർത്തനമില്ലാത്തതിനാൽ 274 വിമാനങ്ങളുടെ നിശ്ചിത ചെലവ് വഹിക്കേണ്ടി വന്നത് കമ്പനിക്ക് തിരിച്ചടിയായി. ഇത് പ്രതിദിനം 31 കോടി രൂപയുടെ നഷ്ടത്തിന് കാരണമായി. വ്യോമയാന വ്യവസായം അതിജീവന പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്നാണ് കൊവിഡ് ആഘാതത്തെ ഇൻഡിഗോ സിഇഒ റോനോജോയ് ദത്ത വിശേഷിപ്പിച്ചത്. 18,450 കോടി രൂപയുടെ ബാലൻസ് ഷീറ്റുമായി ഇൻഡിഗോ ഇപ്പോഴും നിലനിൽക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്