മുംബൈയിലെ ദബ്ബാവാലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ലണ്ടനിൽ ഒരു ടിഫിൻ സർവീസ്. ദബ്ബാവാലാ ലണ്ടനിൽ ഹിറ്റായതിൻെറ സന്തോഷം പങ്കു വെച്ചത് വ്യവസായി ആനന്ദ് മഹീന്ദ്രയും. ആവശ്യക്കാർക്ക് കൃത്യസമയത്ത് ടിഫിൻ എത്തിക്കുന്ന മുംബൈയിലെ ഡബ്ബാവാലകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ലണ്ടനിൽ ടിഫിൻ സർവീസ് ആരംഭിച്ചത് രണ്ട് വനിതകൾ. ദബ്ബാഡ്രോപ് എന്നാണ് കമ്പനിയുടെ പേര്. ലണ്ടനിലെ പ്രധാന നഗരങ്ങളിലെല്ലാം ഇപ്പോൾ സേവനം നൽകുന്നു.
ഈ സംവിധാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ലണ്ടനിൽ ടിഫിൻ സേവനം ആംരഭിച്ച വനിതകളും ഭക്ഷണം നൽകുന്നത് സ്റ്റീൽ പാത്രങ്ങളിൽ തന്നെ.
പനീർ മസാല, പച്ചക്കറി വിഭവങ്ങൾ, ചോറ് തുടങ്ങിയ ഇന്ത്യൻ ഭക്ഷണങ്ങൾ പായ്ക്ക് ചെയ്ത് സ്റ്റീൽ ടിഫിൻ ബോക്സുകളിലാക്കി ആവശ്യക്കാർക്ക് നൽകും. ലഞ്ച് ബോക്സുകൾ തുണിയിൽ പൊതിഞ്ഞ് ചൂടോടെ സെെക്കിളിലാണ് ആവശ്യക്കാരിലെത്തിക്കുന്നത്. രുചികരവും പുതുമയുള്ളതുമായ വിഭങ്ങളാണ് ഓരോ ദിവസവും. ഈ വീഡിയോയാണ് ആനന്ദ് മഹീന്ദ്ര എക്സിലൂടെ പങ്കു വെച്ചത്. ഇന്ത്യയിലെ ജനപ്രിയ ടിഫിൻ സംവിധാനത്തിന് ലണ്ടനിലും ആവശ്യക്കാരുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോ ആനന്ദ് മഹീന്ദ്രയുടെ ആരാധകരും ഏറ്റെടുത്തു. കൂടുതൽ സ്ഥലങ്ങളിേക്ക് ഡബ്ബാഡ്രോപ് ബിസിനസ് വിപുലീകരിക്കാൻ ശ്രമിക്കുകയാണ്. ലണ്ടനിൽ വേഗത്തിൽ വളരുന്ന ടിഫിൻ സർവീസാണിത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം പാക്ക് ചെയ്യാത്തതിനാൽ സീറോ വെയിസ്റ്റ് സംവിധാനവുമാണ്. ബ്രിട്ടണിലെ പരമ്പരാഗത ലഞ്ച് പാഴ്സൽ രീതികളെ മാറ്റി മറിക്കുക എന്ന ലക്ഷ്യം കൂടെ ദബ്ബാഡ്രോപ്പിനുണ്ടെന്ന് അധികൃതർ പറയുന്നു.