ആപ്പ്ജില്ല

വഴിയോരക്കച്ചവടത്തിൽ നിന്ന് സ്വന്തം ബ്രാൻഡിൽ ഒരു ബിസിനസ്; ഇപ്പോൾ വിറ്റുവരവ് 60 കോടി രൂപ

ഒരു കുടുംബത്തിൻെറ മുഴുവൻ ഉത്തരവാദിത്തങ്ങളും സ്വന്തം വീട് എന്ന സ്വപ്നവുമൊക്കെ ആയാണ് റഫീഖ് 18-ാം വയസിൾ മസ്ക്കറ്റിൽ എത്തുന്നത്. ജോലി നഷ്ടപ്പെട്ടപ്പോൾ വഴിയോര കച്ചവടം ഉപജീവനമാര്‍ഗം ആക്കി. പത്ത് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ചെറിയ രീതിയിൽ തുടങ്ങിയ ബിസിനസ്..അതിപ്പോൾ അത്ര ചെറുതല്ലാത്ത ഒരു ബിസിനസ് ശൃംഖലയാണ്

Samayam Malayalam 26 Nov 2020, 7:23 pm
കൊച്ചി: റിയാദിൽ വഴിയോരക്കച്ചവടക്കാരൻ ആയിരുന്നു വടകര സ്വദേശിയായ റഫീഖ്. നാട്ടിൽ തിരിച്ചെത്തിയതിന് ശേഷമാണ് സ്വന്തമായി ഒരു ബിസിനസ് തുടങ്ങുന്നത്. ഇന്ന് ബിസിനസ് വിറ്റുവരവ് 60 കോടി രൂപയാണ്. ഒമാനിൽ ആയിരുന്നു ആദ്യം ജോലി. 18 വയസ് മാത്രം പ്രായമുള്ളപ്പോൾ ആയിരുന്നു മസ്ക്കറ്റിൽ എത്തിയത്.
Samayam Malayalam Gold
സ്വര്‍ണം


ആറു മാസത്തിന് ശേഷം ജോലി നഷ്ടമായി. പിന്നീട് വിസ ഒന്നുമില്ലാതെ ലോഡിങ് ആയിരുന്നു ആദ്യം ചെയ്തത്. 100 റിയാൽ ആയിരുന്നു ശമ്പളം. ആ ജോലിയും നഷ്ടമായപ്പോൾ 10 റിയാൽ മാത്രമായിരുന്നു കൈയിൽ അവശേഷിച്ചത്. ഇതിൽ നിന്ന് കുറച്ച് പണം എടുത്താണ് കുറഞ്ഞ വിലയിൽ ഒരു വാച്ച് ബോക്സ് വാങ്ങിയത്. ഇത് തെരുവിൽ വിറ്റഴിച്ചു.

വാച്ച് പീസുകൾ കൂടുതൽ വിറ്റഴിഞ്ഞതോടെ കാസറ്റ് ഉൾപ്പെടെയുള്ള വിവിധ ഉത്പ്പന്നങ്ങൾ ആയിരുന്നു വിൽപ്പനലേബര്‍ ക്യാംപുകളിലും ഒക്കെ ഇത്തരം സാധനങ്ങൾ വിറ്റു. പിന്നീട് വിസ ഇല്ലാത്തതിനാൽ നാട്ടിൽ തിരിച്ചു വരേണ്ടി വന്നു. വിവാഹ ശേഷമാണ് നാട്ടിൽ ഒരു ജ്വല്ലറി തുടങ്ങുന്നത്. മഹാരാജ ജ്വല്ലറി എന്ന പേരിലാണ് സ്ഥാപനം തുടങ്ങിയത് . 15 വര്‍ഷങ്ങൾക്ക് മുമ്പ് പരസ്യം ചെയ്ക് 916 ആഭരണങ്ങൾ വിൽപ്പന തുടങ്ങി.

Also Read: വയസ്സ് 22; കാച്ചെണ്ണയും കണ്‍മഷിയും വിറ്റ് സ്വന്തമായി ഒരു ബ്രാൻഡ് പടുത്തുയര്‍ത്തി അൻസിയ

ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ ആയിരുന്നു വിൽപ്പന. സാധാരണക്കാരുടെ ജ്വല്ലറി എന്നായിരുന്നു ടാഗ്‍ലെൻ. ഉപഭോക്താക്കളെ അങ്ങോട്ട് സമീപിച്ചായിരുന്നു ആദ്യം വിൽപ്പന. പിന്നീട് ഉപഭോക്താക്കൾ എത്തിയതോടെ ജ്വല്ലറി ബിസിനസ് മറ്റിടങ്ങളിലേയ്ക്കും വ്യാപിപ്പിച്ചു. ജോലിയില്ലാതെ മസ്ക്കറ്റിലെ റുവിയിൽ വഴിയോര കച്ചവടം നടത്തിയിരുന്ന റഫീഖ് യാദൃശ്ചികമായാണ് നാട്ടിൽ എത്തുന്നതും ചെറിയൊരു ജ്വല്ലറി തുടങ്ങുന്നതും.

വിൽക്കുമ്പോൾ നല്ല സാധനം വിൽക്കണമെന്ന ചിന്തയിൽ ആണ് 916 ആഭരണങ്ങൾ വിൽക്കുന്നത്. അത് സാധാരണക്കാര്‍ക്കും വാങ്ങാൻ ആകണമെന്ന ആഗ്രഹത്തിലാണ് ലൈറ്റ് വെയിറ്റ് ആഭരണങ്ങളും വിൽപ്പനയ്ക്ക് എടുത്തത്. ഇന്ന് 6 ജ്വല്ലറി ഷോറൂമുകൾ ഉള്ള റഫീഖ് 70- ഓളം പേര്‍ക്ക് ജോലിയും നൽകുന്നുണ്ട്. പ്രമുഖ ടോക്ക് ഷോയിലാണ് ഇദ്ദേഹം തൻെറ കഥ പങ്കു വെച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്