കൊച്ചി: അബുദാബി രാജകുടുംബാംഗമായ തനൂൻ ബിൻസായദ് അൽ നഹ്യാൻറെ നേതൃത്വത്തിൽ ഉള്ള നിക്ഷേപക കമ്പനി ലുലു ഗ്രൂപ്പിൻറെ 20 ശതമാനം ഓഹരികൾ വാങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത്.
കമ്പനിയുമായുള്ള പങ്കാളിത്തം സാധ്യമായാൽ രാജ്യത്തെ റീട്ടെയ്ൽ നിക്ഷേപക രംഗത്ത് പുതു ചരിത്രമാകും അത്.
റിലയൻസ് ഹൈപ്പർമാർക്കറ്റ് ശൃംഖലകളുടെ ഉടമസ്ഥ കമ്പനിയായ ലുലു ഗ്രൂപ്പ് ഇൻറർനാഷണലിൽ 7600 കോടി രൂപയുടെ നിക്ഷേപം എത്തും എന്നാണ് റിപ്പോർട്ടുകൾ. ഗ്രൂപ്പിൻറെ റീട്ടെയ്ൽ ശൃംഖല ശക്തീകരിയ്ക്കാനും ബിസിനസ് വിപുലീകരിയ്ക്കാനും നിക്ഷേപം സഹായകരമാകും. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് ശൃംഖലയാണ് ലുലു ഗ്രൂപ്പിൻറേത്. കൂടുതൽ രാജ്യങ്ങളിൽ ഹൈപ്പർമാർക്കറ്റുകൾ തുറക്കാൻ ഉൾപ്പെടെ അബുദാബി രാജകുടുംബവുമായുള്ള ബിസിനസ് പങ്കാളിത്തം സഹായകരമാകും.
Also Read: 7600 കോടി രൂപ നിക്ഷേപിച്ച് റോയൽ ഗ്രൂപ്പ്; ലുലുവും അബുദാബി രാജകുടുംബവും കൈകോർക്കുന്നു
ലുലു ഗ്രൂപ്പിൻറെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിക്ഷേപക കമ്പനിയുടെ പ്രവർത്തന പരിധിയിൽ വരില്ലെന്നാണ് സൂചന. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവുമധികം ഇന്ത്യക്കാർക്ക് ജോലി നൽകുന്ന സ്ഥാപനം കൂടെയാണ് ലുലു. 2019-ൽ 740 കോടി ഡോളറായിരുന്നു ലുലു ഗ്രൂപ്പിൻറെ വിറ്റു വരവ്.
യുഎഇ സ്ഥാപകൻ ഷെയ്ഖ് സായദ് ബിൻ സുൽത്താൻ അൽ നഹ്യാൻറെ മകനായ തനൂൻ ബിൻസായദിൻറഎ നിക്ഷേപം എത്തുന്നത് ഗ്രൂപ്പിന് കൂടുതൽ കരുത്ത് പകരും. അതേസമയം ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ലുലുഗ്രൂപ്പ് നടത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
കമ്പനിയുമായുള്ള പങ്കാളിത്തം സാധ്യമായാൽ രാജ്യത്തെ റീട്ടെയ്ൽ നിക്ഷേപക രംഗത്ത് പുതു ചരിത്രമാകും അത്.
റിലയൻസ് ഹൈപ്പർമാർക്കറ്റ് ശൃംഖലകളുടെ ഉടമസ്ഥ കമ്പനിയായ ലുലു ഗ്രൂപ്പ് ഇൻറർനാഷണലിൽ 7600 കോടി രൂപയുടെ നിക്ഷേപം എത്തും എന്നാണ് റിപ്പോർട്ടുകൾ. ഗ്രൂപ്പിൻറെ റീട്ടെയ്ൽ ശൃംഖല ശക്തീകരിയ്ക്കാനും ബിസിനസ് വിപുലീകരിയ്ക്കാനും നിക്ഷേപം സഹായകരമാകും. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് ശൃംഖലയാണ് ലുലു ഗ്രൂപ്പിൻറേത്. കൂടുതൽ രാജ്യങ്ങളിൽ ഹൈപ്പർമാർക്കറ്റുകൾ തുറക്കാൻ ഉൾപ്പെടെ അബുദാബി രാജകുടുംബവുമായുള്ള ബിസിനസ് പങ്കാളിത്തം സഹായകരമാകും.
Also Read: 7600 കോടി രൂപ നിക്ഷേപിച്ച് റോയൽ ഗ്രൂപ്പ്; ലുലുവും അബുദാബി രാജകുടുംബവും കൈകോർക്കുന്നു
ലുലു ഗ്രൂപ്പിൻറെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിക്ഷേപക കമ്പനിയുടെ പ്രവർത്തന പരിധിയിൽ വരില്ലെന്നാണ് സൂചന. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവുമധികം ഇന്ത്യക്കാർക്ക് ജോലി നൽകുന്ന സ്ഥാപനം കൂടെയാണ് ലുലു. 2019-ൽ 740 കോടി ഡോളറായിരുന്നു ലുലു ഗ്രൂപ്പിൻറെ വിറ്റു വരവ്.
യുഎഇ സ്ഥാപകൻ ഷെയ്ഖ് സായദ് ബിൻ സുൽത്താൻ അൽ നഹ്യാൻറെ മകനായ തനൂൻ ബിൻസായദിൻറഎ നിക്ഷേപം എത്തുന്നത് ഗ്രൂപ്പിന് കൂടുതൽ കരുത്ത് പകരും. അതേസമയം ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ലുലുഗ്രൂപ്പ് നടത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.