ആപ്പ്ജില്ല

ആസ്ബറ്റോസ്;ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 33,000 ബേബി പൗഡര്‍ ടിന്‍ തിരിച്ചെടുക്കുന്നു

ഇതാദ്യമായാണ് വിപണിയിൽ എത്തിച്ച ബേബി പൗഡര്‍ ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ കമ്പനി തിരിച്ചെടുക്കുന്നത്.

Samayam Malayalam 19 Oct 2019, 2:15 pm

ഹൈലൈറ്റ്:

  • ജോൺസൺ ആൻഡ് ജോൺസൺ കമ്പനിക്കെതിരെ 15,000 കേസുകളാണ് വിവിധ ഇടങ്ങളിൽ ഫയൽ ചെയ്തിരിക്കുന്നത്
  • ജോൺസൺസ് ബേബി പൗഡറിലെ ആസ്ബറ്റോസ് സാന്നിധ്യം ക്യാൻസറിനു കാരണമായതായാണു കേസ്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam johnsons.
വാഷിങ്ടണ്‍: ആസ്ബറ്റോസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് യു എസില്‍ വിറ്റഴിച്ച 33,000 ടിന്‍ ബേബി പൗഡര്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തിരിച്ചെടുക്കുന്നു. യു എസ് ഹെല്‍ത്ത് റെഗുലേറ്റര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ബേബി പൗഡറില്‍ ആസ്ബറ്റോസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്.
ഇതാദ്യമായാണ് വിപണിയിൽ എത്തിച്ച ബേബി പൗഡര്‍ ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ കമ്പനി തിരിച്ചെടുക്കുന്നത്. കമ്പനിയുടെ ബേബി പൗഡറിലെ ആസ്ബറ്റോസ് സാന്നിധ്യം കണ്ടെത്തിയതായി
യുഎസ് ഹെല്‍ത്ത് റെഗുലേറ്റ‍‍‍‍‍ര്‍മാര്‍ പരസ്യമായി സമ്മതിക്കുന്നതും ഇതാദ്യമായി തന്നെയാണ്.
പ്രഖ്യാപം ഉണ്ടായതിനു തൊട്ടു പിന്നാലെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഓഹരികള്‍ ആറു ശതമാനത്തിൽ അധികം ഇടിഞ്ഞു.

അടുത്തിടെ കമ്പനിയ്ക്ക് ലോസ് ഏഞ്ചലസ് കോടതി 2,600 കോടി രൂപ പിഴ വിധിച്ചിരുന്നു. കമ്പനിക്കെതിരെ 15,000 കേസുകളാണ് വിവിധ കോടതികളിൽ ജോണ്‍സണ്‍സ്
ബേബിപൗഡര്‍ ഉപയോക്താക്കള്‍ ഫയല്‍ ചെയ്തിരിക്കുന്നത്. പൗഡറിലെ ആസ്ബറ്റോസ് അണ്ഡാശയ ക്യാന്‍സറിനു കാരണമായതാണ് കേസുകളില്‍ ഏറെയും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്