എറണാകുളം: കൊച്ചിയില ചെറുകിട വ്യാപാരികൾ ഒാൺലൈൻ ഭക്ഷണ വിതരണം ബഹിഷ്കരിക്കാൻ ഒരുങ്ങുന്നു. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്ഥാപനങ്ങള്‍ക്ക് ലാഭവും ഹോട്ടലുകൾക്ക് വൻ സാമ്പത്തിക നഷ്ടവും സംഭവിക്കുന്നതിനാലാണ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പ്രതിഷേധമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ വ്യക്തമാക്കി. ശനിയാഴ്ച മുതൽ പത്ത് ദിവത്തേക്ക് ഒാൺലൈൻ വഴിയുള്ള ഭക്ഷണ വിതരണം നിർത്തിവെക്കുമെന്ന് അസോസിയേഷൻ വ്യക്തമാക്കി. മാത്രമല്ല, വ്യാപാരികൾക്ക് മാത്രമായി പുതിയ ഒാൺലൈൻ ഫുഡ് ഡെലിവറി ആപ്പ് തുടങ്ങുമെന്നും അസോസിയേഷൻ വ്യക്തമാക്കി
അസോസിയേഷൻ എറണാകുളത്ത് ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. 200ഒാളം പേർ യോഗത്തിൽ പങ്കെടുത്തു. "ഒാൺലൈൻ സ്ഥാപനങ്ങൾ ഭക്ഷണ വിതരണം വെറും കച്ചവടം മാത്രമായി ചുരുക്കുകയാണ്. ഭക്ഷണം നൽകുന്നത് സംസ്കാരത്തിൻ്റെ ഭാഗമാണ്. ഹോട്ടലുകളിലേക്ക് ആളുകൾ എത്താൻ മടിക്കുന്നതിനാൽ വൻ സാമ്പത്തിക നഷ്ടവും തങ്ങൾക്കുണ്ടാകുന്നു'വെന്ന് എറണാകുളം അസോസിയേഷൻ പ്രസിഡൻ്റ് അസീസ് മൂസ പറഞ്ഞു.
"വിൽപ്പന നടത്തുന്നതിന് സർവീസ് ചാർജായി ഹോട്ടലുടമകളിൽ നിന്നു ബില്ലിൻ്റെ മുപ്പത് ശതമാനം വാങ്ങുന്നു. മാത്രമല്ല, ഒാഫറുകളുടെ പേരിൽ ഉടമകളെ ചൂഷണ ചെയ്ത് വൻ ലാഭം കൊയ്യുകയാണ് സ്വിഗ്ഗി, ഉൗബർ ഇൗറ്റ്സ് എന്നിവർ ചെയ്യുന്നത്". ചെറുകിട ഭക്ഷണ മേഖലയിലെ കുത്തക കൈയടക്കാനുള്ള ബഹുരാഷ്ട്ര കമ്പനികളുടെ തന്ത്രമാണിതെന്ന് കെഎച്ച്ആർഎ വ്യക്തമാക്കി.
അസോസിയേഷൻ എറണാകുളത്ത് ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. 200ഒാളം പേർ യോഗത്തിൽ പങ്കെടുത്തു. "ഒാൺലൈൻ സ്ഥാപനങ്ങൾ ഭക്ഷണ വിതരണം വെറും കച്ചവടം മാത്രമായി ചുരുക്കുകയാണ്. ഭക്ഷണം നൽകുന്നത് സംസ്കാരത്തിൻ്റെ ഭാഗമാണ്. ഹോട്ടലുകളിലേക്ക് ആളുകൾ എത്താൻ മടിക്കുന്നതിനാൽ വൻ സാമ്പത്തിക നഷ്ടവും തങ്ങൾക്കുണ്ടാകുന്നു'വെന്ന് എറണാകുളം അസോസിയേഷൻ പ്രസിഡൻ്റ് അസീസ് മൂസ പറഞ്ഞു.
"വിൽപ്പന നടത്തുന്നതിന് സർവീസ് ചാർജായി ഹോട്ടലുടമകളിൽ നിന്നു ബില്ലിൻ്റെ മുപ്പത് ശതമാനം വാങ്ങുന്നു. മാത്രമല്ല, ഒാഫറുകളുടെ പേരിൽ ഉടമകളെ ചൂഷണ ചെയ്ത് വൻ ലാഭം കൊയ്യുകയാണ് സ്വിഗ്ഗി, ഉൗബർ ഇൗറ്റ്സ് എന്നിവർ ചെയ്യുന്നത്". ചെറുകിട ഭക്ഷണ മേഖലയിലെ കുത്തക കൈയടക്കാനുള്ള ബഹുരാഷ്ട്ര കമ്പനികളുടെ തന്ത്രമാണിതെന്ന് കെഎച്ച്ആർഎ വ്യക്തമാക്കി.