തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ മദ്യവിൽപ്പന സർവ്വകാല റെക്കോർഡിൽ. ഏറ്റവും അധികം മദ്യഉപഭോഗം നടന്നതാകട്ടെ പ്രളയകാലത്തും. 14,508 കോടി രൂപയുടെ മദ്യമാണ് കഴിഞ്ഞ സാമ്പത്തിക വർഷം കേരളം കുടിച്ചുവറ്റിച്ചത്. സർക്കാരിന്റെ ആകെ നികുതി വരുമാനത്തിന്റെ 23 ശതമാനം വരുമിത്. പ്രളയക്കെടുതി അനുഭവിച്ച ആഗസ്റ്റ് മാസമാകട്ടെ 1264 കോടിയുടെ മദ്യഉപഭോഗമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബിവറേജസ് കോർപ്പറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും 306 വിൽപ്പന ശാലകളിലൂടെയും 450 ബാറുകളിലൂടെയുമാണ് 14,508 കോടിയുടെ മദ്യം വിറ്റത്. ഇതിലൂടെ സംസ്ഥാന സർക്കാരിന് ലഭിച്ച നികുതി വരുമാനം 12424 കോടി രൂപയാണ്. തൊട്ടുമുമ്പുള്ള വർഷം 11024 കോടിയാണ് നികുതി ഇനത്തിൽ ലഭിച്ചത്.
1200 കോടി രൂപയുടെ മദ്യാണ് ഒരു മാസം കേരളത്തിൽ ഒഴുകുന്നത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷം മദ്യവിൽപ്പനയിൽ കാര്യമായ വർദ്ധനയുണ്ട്. കഴിഞ്ഞ വർഷം 216.34 ലക്ഷം കെയ് മദ്യമാണ് വിറ്റത്. തൊട്ടുമുമ്പുള്ള വർഷത്തേക്കാൾ 8 ലക്ഷം കെയ്സുകളുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
എൽഡിഎഫ് സർക്കാരിന്റെ മദ്യനയമാണ് വിൽപ്പന വർദ്ധിക്കാനുള്ള കാരണമായി പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. മദ്യ ഉപഭോഗത്തിനെതിരെ എക്സൈസ് വഴി ബോധവൽക്കരണം ഒരുഭാഗത്ത് നടത്തുമ്പോൾ മറ്റൊരു ഭാഗത്ത് ത്രീ സ്റ്റാർ ബാറുകൾക്ക് അനുമതി നൽകുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
1200 കോടി രൂപയുടെ മദ്യാണ് ഒരു മാസം കേരളത്തിൽ ഒഴുകുന്നത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷം മദ്യവിൽപ്പനയിൽ കാര്യമായ വർദ്ധനയുണ്ട്. കഴിഞ്ഞ വർഷം 216.34 ലക്ഷം കെയ് മദ്യമാണ് വിറ്റത്. തൊട്ടുമുമ്പുള്ള വർഷത്തേക്കാൾ 8 ലക്ഷം കെയ്സുകളുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
എൽഡിഎഫ് സർക്കാരിന്റെ മദ്യനയമാണ് വിൽപ്പന വർദ്ധിക്കാനുള്ള കാരണമായി പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. മദ്യ ഉപഭോഗത്തിനെതിരെ എക്സൈസ് വഴി ബോധവൽക്കരണം ഒരുഭാഗത്ത് നടത്തുമ്പോൾ മറ്റൊരു ഭാഗത്ത് ത്രീ സ്റ്റാർ ബാറുകൾക്ക് അനുമതി നൽകുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.