ആപ്പ്ജില്ല

ഫുഡ് ഡെലിവറി ആപ്പുകൾ ബഹിഷ്‌കരിക്കാനൊരുങ്ങി ഹോട്ടലുകൾ

ആപ്പുകൾ വഴി ഭക്ഷണം നൽകുന്നത് വലിയ നഷ്ടമെന്ന് ഹോട്ടലുടമകൾ

Samayam Malayalam 29 Nov 2018, 1:17 pm
കൊച്ചി: ഓണലൈൻ ഫുഡ് ഡെലിവറി ആപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുന്നത് വൻ നഷ്ടമെന്ന് കൊച്ചിയിലെ ഹോട്ടൽ ഉടമകൾ. യൂബർ ഈറ്റ്‌സ്, സൊമാറ്റോ, സ്വിഗി തുടങ്ങിയ ആപ്പുകൾ വഴി 200 ഓളം ഹോട്ടലുകളിൽ നിന്നായി 25000 പേരോളം കൊച്ചിയിൽ മാത്രം ദിനംപ്രതി ഭക്ഷണം വാങ്ങുന്നുണ്ട്. 40 ലക്ഷം മുതൽ 50 ലക്ഷം രൂപയുടെ വരെ കച്ചവടവും ഇത് വഴി നടക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ, ഹോട്ടലുകൾക്ക് കാര്യമായ ലാഭം ഇത് വഴി ഉണ്ടാകുന്നില്ല.
Samayam Malayalam food delivery app.


ഹോട്ടലുകളിൽ നേരിട്ട് വന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ വ്യക്തമാക്കുന്നു. കൊച്ചിയിലെ ഹോട്ടൽ ഉടമകൾ അപ്പുകൾക്കെതിരെ രംഗത്ത് വരുന്നത് പാർട്ട് ടൈമായും മുഴുവൻ സമയവും ഇതിൽ പ്രവർത്തിക്കുന്ന നിരവധി പേർക്ക് തിരിച്ചടിയാണ്. കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ മുൻകൈയെടുത്ത് പുതിയ ആപ്പ് തുടങ്ങുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. 30 ശതമാനത്തോളം ഫുഡ് ഡെലിവറി അപ്പുകൾക്ക് കമ്മീഷൻ നൽകി മുന്നോട്ട് പോകാനാവില്ലെന്നാണ് ഹോട്ടലുടമകളുടെ വാദം. അടുത്ത ശനിയാഴ്‌ച ആപ്പുകൾ പൂർണമായും ബഹിഷ്‌കരിക്കാനാണ് കൊച്ചിയിലെ ഹോട്ടലുടമകളുടെ തീരുമാനം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്