ആപ്പ്ജില്ല

പ്രതീക്ഷിച്ച യാത്രക്കാർ എത്തുന്നില്ല; കൊച്ചി മെട്രോയുടെ വാർഷിക നഷ്ടം 281 കോടി രൂപ

കൊച്ചി മെട്രോയുടെ 2018-19ലെ മൊത്തം നഷ്ടം 281.23 കോടി രൂപ. 117 കോടി രൂപയുടെ അധിക നഷ്ടമാണ് മുൻ വർഷം ഉണ്ടായത്. സാധാരണ സർവീസ് ആരംഭിച്ച് വർഷങ്ങൾക്ക് ശേഷമാണ് മേട്രോ പ്രോജക്ടുകൾ ലാഭകരമാവുക എങ്കിലും ടിക്കറ്റ് ഇതര മാർഗങ്ങളിൽ നിന്ന് വരുമാനം കണ്ടെത്തുന്നുണ്ട് മിക്ക പ്രോജക്ടുകളും.

Samayam Malayalam 24 Jan 2020, 3:38 pm
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ഇൻഫ്രാ പ്രോജക്ടുകളിൽ ഒന്നായ കൊച്ചി മെട്രോയുടെ 2018-19-ലെ മൊത്തം നഷ്ടം 281 കോടി രൂപ എന്ന റിപ്പോർട്ടുകൾ പുറത്ത്. മുൻ വർഷം നഷ്ടം 167 കോടി രൂപയായിരുന്നു നഷ്ടം. 117 കോടി രൂപയാണ് അധികം നഷ്ടം ഉണ്ടായിരിക്കുന്നത്. മെട്രോ റെയിൽ ലിമിറ്റഡിൻറെ വാർഷിക റിപ്പോർട്ടിലാണ് വിവരം ഉള്ളത്.
Samayam Malayalam Kochi Metro
Kochi Metro


2018-19 ൽ പ്രതിദിനം ഏകദേശം 34,588 യാത്രക്കാരാണ് മെട്രോയിലൂടെ യാത്ര ചെയ്തത്. ഏകദേശ പ്രതിദിന വരുമാനം 11.24 ലക്ഷം രൂപ. എന്നാൽ ഈ കാലയളവിലെ പ്രവർത്തനച്ചെലവ് 101.30 കോടി രൂപയാണ് എന്നാണ് സൂചന.

Also Read: കിങ് കിൻഫ്ര; മൂന്നര വർഷം കൊണ്ട് 7,197 പേര്‍ക്ക് തൊഴില്‍

2019-ൽ മഹാരാജാസ് മുതൽ തൈക്കുടം വരെ സർവീസ് തുടങ്ങിയതോടെ പ്രതിദിനം യാത്ര ചെയ്യുന്നവരുടെ എണ്ണം 80,000 ആയി ഉയർന്നിട്ടുണ്ട് . പ്രതിദിന വരുമാനം 14.66 ലക്ഷം രൂപയായി ഉയർന്നിട്ടുണ്ട്. പക്ഷേ പ്രവർത്തനച്ചെലവുമായി താരതമ്യം ചെയ്യുമ്പോൾ വൻ നഷ്ടത്തിലാണ് പ്രോജക്ട്.

ആലുവ മുതൽ പാലാരിവട്ടം വരെ 2017 ജൂൺ 19ലാണ് ആദ്യ മെട്രോ സർവീസ് തുടങ്ങിയത്. ആലുവ മുതൽ മഹാരാജാസ് വരെയുള്ള സർവീസിലൂടെ പ്രതിദിനം 2.75 ലക്ഷം യാത്രക്കാരെ ആകർഷിക്കാനാകും എന്നാണ് കണക്കാക്കിയിരുന്നത്. ടിക്കറ്റ് ഇതര മാർഗങ്ങളിൽ നിന്ന് കാര്യമായ വരുമാനം കണ്ടെത്താൻ ആകാത്തതും വെല്ലുവിളി ഉയർത്തുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്