ആപ്പ്ജില്ല

ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കണം; മാ​ർ​ച്ച്​ 31 അവസാന തീയതി

ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കാൻ പോകുമ്പോൾ ഈ രണ്ട് രേഖകൾ ആണ് കൊണ്ടുപോകേണ്ടത്. ഈ കഠിനമായ ചൂടിൽ നിരവധി പേരാണ് ​ഗ്യാസ് ഏജൻസികളിൽ എത്തുന്നത്.

Authored byസുമയ്യ തെസ്നി കെപി | Samayam Malayalam 28 Mar 2024, 12:47 pm

ഹൈലൈറ്റ്:

  • കൈവിരൽ പതിപ്പിക്കണം.
  • ഗ്യാസ് കണക്ഷൻ ബുക്കും ആധാർ കാർഡും കൊണ്ടുവരണം.
  • കണക്ഷൻ വിദേശത്തുള്ള ആളിന്‍റെ പേരിൽ ആണെങ്കിൽ വീട്ടിലെ ഏതെങ്കിൽ ഒരു അംഗത്തിന്റെ പേരിലേക്ക് മാറ്റാം.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam link Aadhaar to LPG
പ്രതീകാത്മക ചിത്രം
കൊച്ചി: ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കണമെന്ന അറിയിപ്പ് വീണ്ടും എത്തിയിട്ടുണ്ട്. അവസാനം ദിവസം എത്തിയതോടെ ഗ്യാസ് ഏജൻസികളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം മുതൽ പ്രദേശിക വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇതുമായി ബന്ധപ്പെട്ട മെസേജുകൾ വന്നതോടെയാണ് ഗ്യാസ് ഏജൻസികളിൽ വലിയ തിരക്കായി.
ഗ്യാസ് ആരുടെ പേരിലാണോ അയാൾ ആണ് ഏജൻസിയിൽ എത്തേണ്ടത്. ഗ്യാസ് കണക്ഷൻ ബുക്കും ആധാർ കാർഡും കെെവശം ഉണ്ടായിരിക്കണം. തുടർന്ന് കൈവിരൽ പതിപ്പിക്കണം. പഴയ കണക്ഷണൻ ഉള്ളവർ ആണ് പലരും ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കാതെ ഇരിക്കുന്നത്. പുതിയ കണക്ഷൻ എടുക്കുമ്പോൾ ആധാർ നൽകേണ്ടതിനാൽ ബന്ധിപ്പിക്കുന്ന കാര്യത്തിൽ വലിയ പ്രശ്നം വരില്ല.

മാർച്ച് 31 ന് മുമ്പായി ആധാറുമായി ഗ്യാസ് കണക്ഷൻ ബന്ധിപ്പിക്കണം. ഇന്നു മുതൽ അവധിയാണ്. അതിൽ കഴിഞ്ഞ ദിവസം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കേന്ദ്ര സർക്കാരിന്‍റെ ഉത്തരവ് പ്രകാരം ഭാരത്പെട്രോളിയം ഉദ്യോഗസ്ഥർ നിർദ്ദേശിച്ചതനുസരിച്ചാണ് ആധാറും ഗ്യാസ് ബുക്കും തമ്മിൽ ബന്ധിപ്പിച്ച് കൈവിരൽ പതിപ്പിക്കുന്നത്. മുമ്പ് ഇതുമായി ബന്ധപ്പെട്ട് നിർദേശം നൽകിയിട്ടുണ്ട്. പഴയ കണക്ഷൻ ഉള്ളവർ പലരും ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല അവർക്ക് വേണ്ടിയായിരിക്കും പുതിയൊരു നിർദ്ദേശം എത്തിയിരിക്കുന്നത് എന്ന് കൊച്ചി കളമശ്ശേരി ഗ്യാസ് വിതരണ ഏജൻസിയിലെ ഉദ്യോഗസ്ഥർ സമീർ സമയം മലയാളത്തോട് പറഞ്ഞു.

കണക്ഷൻ വിദേശത്തുള്ള ആളിന്‍റെ പേരിൽ ആണെങ്കിൽ വീട്ടിലെ മറ്റ് അംഗങ്ങളുടെ പേരിലേക്ക് മാറ്റി ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിർദ്ദേശം. ആരുപേരിലേക്കാണ് മാറ്രുന്നത് എങ്കിൽ അവരുടെ ബാങ്ക് പാസ് ബുക്ക്, റേഷൻകാർഡ്, ആധാർ എന്നിവ കൊണ്ടുവരണം.

ആടുജീവിതം നജീബും ശ്രീകുമാരൻ തമ്പിയും ജില്ലയുടെ സ്വീപ്പ് ഐക്കണുകളിൽ


ആലപ്പുഴ: ബെന്യാമിന്റെ ആടുജീവിതം നോവലിലെ കഥാപാത്രം ആറാട്ടുപുഴ സ്വദേശി നജീബും ചലച്ചിത്ര ബഹുമുഖ പ്രതിഭ ശ്രീകുമാരൻ തമ്പിയും ഉൾപ്പെടെ അഞ്ചു പേരെ ജില്ലയുടെ സ്വീപ്പ് ഐക്കണുകളായി തിരഞ്ഞെടുത്തു. പോലീസ് മേധാവി, റോ ഡയറക്ടർ സ്ഥാനങ്ങൾ വഹിച്ച ഹോര്‍മിസ് തരകന്‍ ഐ.പി.എസ്, ടെക്ക്ജെന്‍ഷ്യ സി.ഇ.ഒ. ജോയ് സെബാസ്റ്റ്യന്‍, ചിത്രകാരിയും ഗായികയുമായ എസ്. കണ്മണി എന്നിവരാണ് സ്വീപ്പിൻ്റെ മറ്റ് ജില്ല ഐക്കണുകള്‍.
ഓതറിനെ കുറിച്ച്
സുമയ്യ തെസ്നി കെപി
സുമയ്യ തെസ്നി കെപി, സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. കോട്ടയം മഹാത്മാഗാന്ധി യുണിവേഴ്‌സിറ്റിയിൽ നിന്നും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. 5 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. തുടക്കം എംവി നികേഷ് കുമാർ നേതൃത്വം നൽകുന്ന റിപ്പോർട്ടർ ടിവിയിലെ ഓൺലെെൻ വിഭാ​ഗത്തിൽ ആയിരുന്നു. 2020 മുതൽ സമയം മലയാളത്തിനൊപ്പം ഉണ്ട്. നിലവിൽ ഗൾഫ് ഡെസ്കിൽ ആണ് പ്രവർത്തിക്കുന്നത്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്