ന്യൂഡൽഹി: രാജ്യത്ത് പാചക വാതക വില കുതിച്ചുയരുന്നു. ആഭ്യന്തര വിപണിയിൽ എൽപിജി സിലിണ്ടര്‍ വില കഴിഞ്ഞ ഏഴു വർഷത്തിനിടെ സിലിണ്ടറിന് 819 രൂപയായി ഉയർന്നു. ഇരട്ടിയിലധികമാണ് വില വര്‍ധന. പെട്രോൾ, ഡീസൽ എന്നിവയുടെ നികുതി വർദ്ധനവ് മാത്രം 459 ശതമാനത്തിലധികമാണ്. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്സഭയിൽ ഇന്ധനവില ഉയരുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് രേഖാമൂലം മറുപടി നൽകുകയായിരുന്നു അദ്ദേഹം, 2014 മാർച്ച് ഒന്നിന് എൽപിജി റീട്ടെയ്ൽ വിൽപ്പന വില സിലിണ്ടറിന് 410.5 രൂപയിരുന്നു. 14.2 കിലോഗ്രാം സിലിണ്ടറിൻെറ വിലയാണിത്. ഈ മാസം ഇതേ സിലിണ്ടറിന് വില 819 രൂപ കടന്നു.
Also Read: അമ്പരപ്പിച്ച് ഒരു മദ്യശാല ലേലം; കണ്ണടച്ച് തുറന്നപ്പോൾ കിട്ടിയത് 510 കോടി രൂപ
എൽപിജി സിലിണ്ടറുകളുടെ വില കഴിഞ്ഞ 32 ദിവസം കൊണ്ട് സിലിണ്ടറിന് 125 രൂപയാണ് ഉയര്‍ന്നത്
പൊതുവിതരണ കേന്ദ്രങ്ങൾ വഴി സാമ്പത്തികമായി പിന്നക്കം നിൽക്കുന്നവര്‍ക്ക് വിൽക്കുന്ന മണ്ണെണ്ണ വിലയും ഉയര്‍ത്തിയിട്ടുണ്ട്. 2014 മാർച്ചിൽ ലിറ്ററിന് 14.96 രൂപയായിരുന്ന മണ്ണെണ്ണ വില ഈ മാസം 35.35 രൂപയായി ആണ് ഉയർന്നത്. രാജ്യമെമ്പാടും പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയർന്ന നിരക്കിലാണ്. വാറ്റ് അനുസരിച്ച് വിവിധ സംസ്ഥാനങ്ങളിൽ വിലയിൽ വ്യത്യാസമുണ്ട്.
നിലവിൽ ഡൽഹിയിൽ ഒരു ലിറ്റര്‍ പെട്രോളിന് 91.17 രൂപയും ഡീസലിന് 81.47 രൂപയുമാണ് വില. പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നത് ആനുപാതികമായി പാചക വാതക വിലയിലും വര്‍ധനയുണ്ടാക്കുന്നുണ്ട് . രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളര്‍ വിനിമയ നിരക്കും ഉൾപ്പെടെ കണക്കാക്കി എണ്ണ കമ്പനികളാണ് പെട്രോൾ, ഡീസൽ വില നിശ്ചയിക്കുന്നത്. 2010 മുതലാണ് ഇത്.
Also Read: അമ്പരപ്പിച്ച് ഒരു മദ്യശാല ലേലം; കണ്ണടച്ച് തുറന്നപ്പോൾ കിട്ടിയത് 510 കോടി രൂപ
എൽപിജി സിലിണ്ടറുകളുടെ വില കഴിഞ്ഞ 32 ദിവസം കൊണ്ട് സിലിണ്ടറിന് 125 രൂപയാണ് ഉയര്‍ന്നത്
പൊതുവിതരണ കേന്ദ്രങ്ങൾ വഴി സാമ്പത്തികമായി പിന്നക്കം നിൽക്കുന്നവര്‍ക്ക് വിൽക്കുന്ന മണ്ണെണ്ണ വിലയും ഉയര്‍ത്തിയിട്ടുണ്ട്. 2014 മാർച്ചിൽ ലിറ്ററിന് 14.96 രൂപയായിരുന്ന മണ്ണെണ്ണ വില ഈ മാസം 35.35 രൂപയായി ആണ് ഉയർന്നത്. രാജ്യമെമ്പാടും പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയർന്ന നിരക്കിലാണ്. വാറ്റ് അനുസരിച്ച് വിവിധ സംസ്ഥാനങ്ങളിൽ വിലയിൽ വ്യത്യാസമുണ്ട്.
നിലവിൽ ഡൽഹിയിൽ ഒരു ലിറ്റര്‍ പെട്രോളിന് 91.17 രൂപയും ഡീസലിന് 81.47 രൂപയുമാണ് വില. പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നത് ആനുപാതികമായി പാചക വാതക വിലയിലും വര്‍ധനയുണ്ടാക്കുന്നുണ്ട് . രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളര്‍ വിനിമയ നിരക്കും ഉൾപ്പെടെ കണക്കാക്കി എണ്ണ കമ്പനികളാണ് പെട്രോൾ, ഡീസൽ വില നിശ്ചയിക്കുന്നത്. 2010 മുതലാണ് ഇത്.