ആപ്പ്ജില്ല

കൊറോണിൽ: ജനങ്ങളുടെ ഭയം വിറ്റ് കാശാക്കി, പതഞ്ജലിക്ക് 10 ല​ക്ഷം രൂപ പിഴ

കൊവിഡ് ഭേദമാക്കുമെന്ന് പറഞ്ഞ് പുറത്തിറക്കിയ കൊറോണിൽ യഥാർത്ഥത്തിൽ കൊവിഡിനുള്ള മരുന്നല്ലെന്നും ഇവ കേവലം പ്രതിരോധ ശേഷി വർധിപ്പിക്കുക മാത്രമാണ് ചെയ്യുകയെന്നും കോടതി വ്യക്തമാക്കി.

Samayam Malayalam 7 Aug 2020, 2:49 pm
ചെന്നൈ: കൊവിഡ്-19നെ ചൊല്ലിയുള്ള പൊതുജനങ്ങളുടെ പരിഭ്രാന്തിയും ഭയവും ചൂഷണം ചെയ്ത് ലാഭമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ബാബാരാംദേവിന്റെ പതഞ്ജലി ആയുർവേദിക് ലിമിറ്റഡിന് മദ്രാസ് ഹൈക്കോടതി പിഴ ചുമത്തി. പത്ത് ലക്ഷം രൂപയാണ് പിഴ. കൊവിഡ് ഭേദമാക്കുമെന്ന് പറഞ്ഞ് പുറത്തിറക്കിയ കൊറോണിൽ യഥാർത്ഥത്തിൽ കൊവിഡിനുള്ള മരുന്നല്ലെന്നും ഇവ കേവലം പ്രതിരോധ ശേഷി വർധിപ്പിക്കുക മാത്രമാണ് ചെയ്യുകയെന്നും കോടതി വ്യക്തമാക്കി.
Samayam Malayalam Patanjali
Patanjali


ഇതുകൂടാതെ 'കൊറോണിൽ' എന്ന വ്യാപാരമുദ്ര ഉപയോഗിക്കുന്നതിൽനിന്ന് പതഞ്ജലി ആയുർവേദ ലിമിറ്റഡിനെയും ദിവ്യയോഗ മന്ദിർ ട്രസ്റ്റിനെയും മദ്രാസ് ഹൈക്കോടതി വിലക്കുകയും ചെയ്തു. ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അരുദ്ര എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് സിവി കാർത്തികേയനാണ് വിലക്കേർപ്പെടുത്തിയത്. 1993 മുതൽ ‘കൊറോണിൽ’ തങ്ങളുടെ വ്യാപാരമുദ്രയാണെന്ന് കമ്പനി അവകാശപ്പെടുന്നു.

Also Read: ഗൂഗിളിന് പിറകെ ഫേസ്ബുക്കും: വര്‍ക്ക് ഫ്രം ഹോം ഒരു വര്‍ഷത്തേക്ക് നീട്ടി, വീട് ഓഫീസാക്കാന്‍ 75,000 രൂപ

'കൊറോണിൻ -92 ബി' എന്നതാണ് കമ്പനിയുടെ രജിസ്റ്റർ ചെയ്ത വ്യാപാരമുദ്ര. വ്യാവസായിക ഉപയോഗത്തിനായി യന്ത്രങ്ങളും മറ്റും വൃത്തിയാക്കുന്നതിനുള്ള ആസിഡ് ഇൻഹിബിറ്റർ ഉത്പന്നമാണിത്. അംഗീകാരങ്ങൾ തേടാതെ ഈ നിർണായക കാലഘട്ടത്തിൽ ആളുകളെ സഹായിക്കുന്ന ഒരുപാട് സംഘടനകളുണ്ട്. പിഴ തുക അത്തരം സംഘടനകൾക്ക് നൽകുന്നതാണ് ഉചിതമാണെന്നും കോടതി ഉത്തരവിൽ പറഞ്ഞു.

Also Read:ചെക്ക് ഇടപാടുകൾ നടത്താറുണ്ടോ? പോസിറ്റീവ് പേ എന്താണെന്ന് അറിഞ്ഞിരിയ്ക്കണം

പിഴയായി ഈടാക്കിയ 10 ലക്ഷം രൂപയിൽ ആഗസ്റ്റ് 21നകം കമ്പനി അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന് 5 ലക്ഷം രൂപയും സർക്കാർ യോഗ, പ്രകൃതിചികിത്സ മെഡിക്കൽ കോളേജ്, ആശുപത്രി എന്നിവയ്ക്ക് 5 ലക്ഷം രൂപയും നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. പതഞ്ജലി ആയുർവേദ ലിമിറ്റഡും രാംദേവിന്റെ ഉടമസ്ഥതയിലുള്ള ദിവ്യ യോഗ മന്ദിർ ട്രസ്റ്റും സംയുക്തമായാണ് പിഴ അടയ്ക്കേണ്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്