ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികൾക്ക് പോയ വർഷവും സന്തോഷിക്കാൻ വകയുണ്ട്. ഓർഡറുകളിൽ വർധന. പൂനെ സ്വദേശികൾ കഴിഞ്ഞ വർഷം ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയിലൂടെ ഓർഡർ ചെയ്തത് 28 ലക്ഷം രൂപയുടെ ഭക്ഷണം. ഡൽഹി ആസ്ഥാനമായുള്ള മറ്റൊരു ഉപയോക്താവ് കഴിഞ്ഞ വർഷം ആപ്പ് വഴി 3,300 ഭക്ഷണ ഓർഡറുകൾ നൽകി. ഒരു ദിവസം ഏകദേശം ഒൻപത് ഓർഡർ വരെ. പുതുവത്സരവും ഭക്ഷണ പ്രേമികൾ ശരിക്കാഘോഷിച്ചു. ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ഭക്ഷ്യ വസ്തുക്കളിൽ ബിരിയാണിയും പിസയും ഒക്കെയുണ്ട്. വർഷാവസാനം ന്യൂഇയർ ആഘോഷത്തിനായി ഒരാൾ 25,000 രൂപ വിലമതിക്കുന്ന പിസ്സകൾക്ക് ഓർഡർ നൽകി. ഒറ്റ ഓർഡറിൽ തന്നെയായിരുന്നു ഇത്. പൂനെ നിവാസികൾ തന്നെയാണ് ഏറ്റവും കൂടുതൽ തുക ഓൺലൈൻ ഭക്ഷണത്തിനായി ചെലവഴിച്ചത്. ഈ വർഷം 28 ലക്ഷം രൂപ സൊമാറ്റോയിൽ ചെലവഴിച്ചതായി ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് വെളിപ്പെടുത്തി. ഈ വർഷം സൊമാറ്റോ ആപ്പ് വഴി റെക്കോർഡ് ഓർഡറുകൾ നൽകിയ നിരവധി ഉപഭോക്താക്കളും കമ്പനിക്കുണ്ട്. ഇതിൽ
1,098 കേക്കുകൾ ആപ്പ് വഴി ഓർഡർ ചെയ്ത വ്യക്തിയും ഉൾപ്പെടുന്നു.സൊമാറ്റോയുടെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, 2022-ൽ ഓരോ മിനിറ്റിലും 186 ബിരിയാണികൾ കമ്പനി വിതരണം ചെയ്തു. സ്വിഗ്ഗി പ്ലാറ്റ്ഫോമിലും ജനപ്രിയ വിഭവം ബിരിയാണി തന്നെ..റിപ്പോർട്ട് പ്രകാരം ബിരിയാണിക്ക് പിന്നാലെ മസാല ദോശ, ചിക്കൻ ഫ്രൈഡ് റൈസ്, പനീർ ബട്ടർ മസാല, ബട്ടർ നാൻ, വെജ് ഫ്രൈഡ് റൈസ്, വെജ് ബിരിയാണി, തന്തൂരി ചിക്കൻ എന്നിവക്കാണ് കൂടുതൽ ഡിമാൻഡ്.
Also Read: വയസ് 23 മാത്രം; നിക്ഷേപം ഓഹരി വിപണിയിൽ, ആസ്തി 100 കോടി രൂപ
സൊമാറ്റോ ഉപയോക്താക്കളെപ്പോലെ തന്നെ ചില സ്വിഗ്ഗി ഉപയോക്താക്കളും ഈ വർഷം റെക്കോർഡ് ഓർഡറുകൾ നൽകിയിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നുള്ള ഉപയോക്താക്കളിൽ ഒരാൾ സ്വിഗ്ഗി ഇൻസ്റ്റമാർട്ടിൽ നിന്ന് 16 ലക്ഷം രൂപയുടെ പലചരക്ക് സാധനങ്ങൾ ഓർഡർ ചെയ്തു. ബെംഗളൂരുവിൽ നിന്നുള്ള ഒരാൾ ദീപാവലിക്ക് 75,378 രൂപയുടെ ഫുഡ് ഓർഡർ നൽകി. പൂനെയിൽ നിന്നുള്ള മറ്റൊരു ഉപയോക്താവ് 71,229 രൂപ വിലയുള്ള ബർഗറുകളാണ് ഓർഡർ ചെയ്തത്.
പുതുവത്സരത്തിന് സ്വിഗ്ഗി ശനിയാഴ്ച 3.50 ലക്ഷം ബിരിയാണി ഓർഡറുകൾ വിതരണം ചെയ്തു. രാജ്യത്തുടനീളം 2.5 ലക്ഷം പിസ്സകൾ ആണ് കമ്പനി എത്തിച്ചത്. ഇതിൽ 75.4 ശതമാനം ഓർഡറുകളും ഹൈദരാബാദി ബിരിയാണിക്ക് ലഭിച്ചു.
3.50 ലക്ഷം ഓർഡറുകൾ ലഭിച്ചതോടെ ഏറ്റവും കൂടുതൽ ഡെലിവർ ചെയ്ത ഇനം ബിരിയാണിയാണെന്ന് അധികൃതർ വ്യക്തമാക്കി.
ഹൈദരാബാദിൽ ഏറ്റവും കൂടുതൽ ബിരിയാണി വിൽക്കുന്ന റെസ്റ്റോറന്റുകളിൽ ഒന്നായ ബവാർച്ചി 2021 പുതുവത്സര രാവിൽ മിനിറ്റിൽ രണ്ട് ബിരിയാണികൾ വീതം വിതരണം ചെയ്തു, ഡിസംബർ 31 ലെ ഡിമാൻഡ് കണക്കാക്കി 15 ടൺ ഭക്ഷണം ആണ് തയ്യാറാക്കിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
1,098 കേക്കുകൾ ആപ്പ് വഴി ഓർഡർ ചെയ്ത വ്യക്തിയും ഉൾപ്പെടുന്നു.സൊമാറ്റോയുടെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, 2022-ൽ ഓരോ മിനിറ്റിലും 186 ബിരിയാണികൾ കമ്പനി വിതരണം ചെയ്തു. സ്വിഗ്ഗി പ്ലാറ്റ്ഫോമിലും ജനപ്രിയ വിഭവം ബിരിയാണി തന്നെ..റിപ്പോർട്ട് പ്രകാരം ബിരിയാണിക്ക് പിന്നാലെ മസാല ദോശ, ചിക്കൻ ഫ്രൈഡ് റൈസ്, പനീർ ബട്ടർ മസാല, ബട്ടർ നാൻ, വെജ് ഫ്രൈഡ് റൈസ്, വെജ് ബിരിയാണി, തന്തൂരി ചിക്കൻ എന്നിവക്കാണ് കൂടുതൽ ഡിമാൻഡ്.
Also Read: വയസ് 23 മാത്രം; നിക്ഷേപം ഓഹരി വിപണിയിൽ, ആസ്തി 100 കോടി രൂപ
സൊമാറ്റോ ഉപയോക്താക്കളെപ്പോലെ തന്നെ ചില സ്വിഗ്ഗി ഉപയോക്താക്കളും ഈ വർഷം റെക്കോർഡ് ഓർഡറുകൾ നൽകിയിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നുള്ള ഉപയോക്താക്കളിൽ ഒരാൾ സ്വിഗ്ഗി ഇൻസ്റ്റമാർട്ടിൽ നിന്ന് 16 ലക്ഷം രൂപയുടെ പലചരക്ക് സാധനങ്ങൾ ഓർഡർ ചെയ്തു. ബെംഗളൂരുവിൽ നിന്നുള്ള ഒരാൾ ദീപാവലിക്ക് 75,378 രൂപയുടെ ഫുഡ് ഓർഡർ നൽകി. പൂനെയിൽ നിന്നുള്ള മറ്റൊരു ഉപയോക്താവ് 71,229 രൂപ വിലയുള്ള ബർഗറുകളാണ് ഓർഡർ ചെയ്തത്.
പുതുവത്സരത്തിന് സ്വിഗ്ഗി ശനിയാഴ്ച 3.50 ലക്ഷം ബിരിയാണി ഓർഡറുകൾ വിതരണം ചെയ്തു. രാജ്യത്തുടനീളം 2.5 ലക്ഷം പിസ്സകൾ ആണ് കമ്പനി എത്തിച്ചത്. ഇതിൽ 75.4 ശതമാനം ഓർഡറുകളും ഹൈദരാബാദി ബിരിയാണിക്ക് ലഭിച്ചു.
3.50 ലക്ഷം ഓർഡറുകൾ ലഭിച്ചതോടെ ഏറ്റവും കൂടുതൽ ഡെലിവർ ചെയ്ത ഇനം ബിരിയാണിയാണെന്ന് അധികൃതർ വ്യക്തമാക്കി.
ഹൈദരാബാദിൽ ഏറ്റവും കൂടുതൽ ബിരിയാണി വിൽക്കുന്ന റെസ്റ്റോറന്റുകളിൽ ഒന്നായ ബവാർച്ചി 2021 പുതുവത്സര രാവിൽ മിനിറ്റിൽ രണ്ട് ബിരിയാണികൾ വീതം വിതരണം ചെയ്തു, ഡിസംബർ 31 ലെ ഡിമാൻഡ് കണക്കാക്കി 15 ടൺ ഭക്ഷണം ആണ് തയ്യാറാക്കിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.