മിഡിൽ ഈസ്റ്റ് സംഘർഷം തുടർച്ചയായ ദിസവം ഓഹരി വിപണിയെ ബാധിക്കുമോ?രാവിലത്തെ ട്രെഡിങ് സെഷനിൽ നിക്ഷേപകർക്ക് നഷ്ടം നാലു ലക്ഷം കോടി രൂപയിലേറെ. വ്യാപാരത്തിൻെറ തുടക്കത്തിൽ സെൻസെക്‌സിലെ 30 ഓഹരികൾ നഷ്ടത്തിലാണ്. ബിഎസ്ഇയിൽ 11 ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 55 ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഇറാനെതിരെ ഇസ്രായേൽ മിസൈൽ ആക്രമണം നടത്തുന്നുവെന്ന റിപ്പോർട്ടുകൾ ആണ് തിരിടച്ചടിയായത് . വ്യാപാരത്തിനിടയിൽ സെൻസെക്‌സ് 608 പോയിൻ്റ് താഴ്ന്ന് 71,880 എന്ന ലെവലിലും നിഫ്റ്റി 173 പോയിൻ്റ് ഇടിഞ്ഞ് 21,822 എന്ന ലെവലിലും എത്തിയിരുന്നു. എന്നാൽ വിപണി തിരിച്ചുകയറുന്നതിൻെറ സൂചനകളുണ്ട്. ഇറാൻ-ഇസ്രായേൽ സംഘർഷവും, നിക്ഷേപകരുടെ ലാഭം എടുപ്പും യുഎസ് ബോണ്ട് വരുമാനത്തിലെ വർദ്ധനവുമാണ് പ്രധാനമായും വിപണിയെ ബാധിച്ചത്.
സംഘർഷം തുടരുന്നത് വിപണിക്ക് തിരിച്ചടി
ഇറാൻ ഇസ്രായേൽ സംഘർഷം തുടരുന്നത് വിപണിക്ക് തിരിച്ചടിയാകും. ഈ ആഴച ഇതുവര നിക്ഷേപകർക്ക് നഷ്ടം ഏകദേശം ഒൻപത് ലക്ഷം കോടി രൂപയാണ്. സെൻസെക്സും നിഫ്റ്റിയും കനത്ത വിൽപന സമ്മർദ്ദം നേരിടുകയാണ്.
സംഘർഷം കനക്കുന്നത് ആഗോള പണപ്പെരുപ്പം വീണ്ടും വർധിക്കാൻ കാരണമാകും. സ്വർണം ഉൾപ്പെടെ വിലയേറിയ ലോഹങ്ങൾക്ക് വീണ്ടും വില കുതിക്കും. ഇന്ന് സംസ്ഥാനത്ത് സർവകാല റെക്കോഡിലാണ് സ്വർണ വില. പവന് 54,520 രൂപയാണ് വില. ഗ്രാമിന് 6,815 രൂപയും. ആഗോള വിപണിയിലെ അനിശ്ചിതത്വം തുടർന്നാൽ സ്വർണം വീണ്ടും പുതുറെക്കോഡുകൾ ഭേദിക്കും.
സംഘർഷം തുടരുന്നത് വിപണിക്ക് തിരിച്ചടി
ഇറാൻ ഇസ്രായേൽ സംഘർഷം തുടരുന്നത് വിപണിക്ക് തിരിച്ചടിയാകും. ഈ ആഴച ഇതുവര നിക്ഷേപകർക്ക് നഷ്ടം ഏകദേശം ഒൻപത് ലക്ഷം കോടി രൂപയാണ്. സെൻസെക്സും നിഫ്റ്റിയും കനത്ത വിൽപന സമ്മർദ്ദം നേരിടുകയാണ്.
സംഘർഷം കനക്കുന്നത് ആഗോള പണപ്പെരുപ്പം വീണ്ടും വർധിക്കാൻ കാരണമാകും. സ്വർണം ഉൾപ്പെടെ വിലയേറിയ ലോഹങ്ങൾക്ക് വീണ്ടും വില കുതിക്കും. ഇന്ന് സംസ്ഥാനത്ത് സർവകാല റെക്കോഡിലാണ് സ്വർണ വില. പവന് 54,520 രൂപയാണ് വില. ഗ്രാമിന് 6,815 രൂപയും. ആഗോള വിപണിയിലെ അനിശ്ചിതത്വം തുടർന്നാൽ സ്വർണം വീണ്ടും പുതുറെക്കോഡുകൾ ഭേദിക്കും.