കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയ്ക്ക് 15 വര്‍ഷത്തിനിടയിൽ ആദ്യമായി നഷ്ടം. ജൂണിൽ അവസാനിച്ച ത്രൈമാസത്തിലാണ് കമ്പനിയ്ക്ക് നഷ്ടം നേരിടേണ്ടി വന്നത്. 249.4 കോടി രൂപയുടേതാണ് മൊത്തം നഷ്ടം.
കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 1435.5 കോടി രൂപ കമ്പനിയ്ക്ക് അറ്റാദായം നേടാനായിരുന്നു. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ശേഷം ആദ്യമായാണ് മാരുതിയ്ക്ക് സാമ്പത്തിക നഷ്ടം നേരിടേണ്ടി വരുന്നത്. ഏപ്രിൽ-ജാനുവരി കാലയളവിലെ മൊത്തം വിൽപ്പന 3677.5 കോടി യൂണിറ്റുകളുടേതാണ്.
Also Read: ഉയരുന്ന ആശങ്ക; കൊവിഡ് 19 രാജ്യത്ത് 10 കോടി ജോലികൾ ഇല്ലാതാക്കും
കഴിഞ്ഞ വര്‍ഷം 18735.2 കോടി യൂണിറ്റുകളായിരുന്നു വിൽപ്പന. കൊവിഡ് വ്യാപനം മൂലം പ്രവര്‍ത്തനച്ചെലവുകൾ ഉയര്‍ന്നതിനാൽ വരുമാനത്തിൽ 79 ശതമാനത്തോളം ഇടിവ് ഉണ്ടായിട്ടുണ്ട്. 4,106.5
കോടി രൂപയായി ആണ് വരുമാനം ഇടിഞ്ഞത്.