ഇസ്രായേലിന് നേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥയുള്ളതിനാൽ പല വിമാന സർവീസുകളും നിർത്തലാക്കിയിരിക്കുകയാണ് വിമാന കമ്പനികൾ. യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന പല വിമാനങ്ങളും പല സർവീസുകളും നിർത്തലാക്കിയിട്ടുണ്ട്.
ഇസ്രായേൽ, ജോർദാൻ, ഇറാഖ്, ലെബനൻ എന്നിവ വ്യോമപാതകൾ തുറന്നെങ്കിലും സർവീസുകൾ വിമാനക്കമ്പനികൾ നിർത്തി വെച്ചത് വിവിധ യാത്രകൾ പ്ലാൻ ചെയ്തിരിക്കുന്നവരെ ബാധിക്കും
ബ്രിട്ടനിലെ ഈസിജെറ്റ് ഒക്‌ടോബർ 27 വരെ ഇസ്രായേലിലേക്കുള്ള എല്ലാ വിമാനങ്ങളും നിർത്തലാക്കിയിട്ടുണ്ട്.
കെഎൽഎം ഇസ്രായേലിലെ ടെൽ അവീവിലേക്കും അവിടെ നിന്നു തിരിച്ചുമുള്ള സർവീസുകൾ വ്യാഴാഴ്ച വരെ നിർത്തലാക്കിയിട്ടുണ്ട്.
* ഫിൻ എയർ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിയൻ വ്യോമാതിർത്തിയിൽ സർവീസ് നടത്തില്ല. ഫിന്നിഷ് കാരിയർ ദോഹയിൽ നിന്ന് ഈജിപ്തിലൂടെയുള്ള ഫ്ലൈറ്റുകളും വഴിതിരിച്ചുവിടും
* എസാസിൻെറ കോപ്പൻഹേഗനും ബാങ്കോക്കിനും ഇടയിലുള്ള വിമാനങ്ങൾ ഭാഗികമായാണ് സർവീസ് നടത്തുന്നത്. ശനി-ഞായർ ദിവസങ്ങളിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടേക്കും.
*ഇബേറിയ എക്സ്പ്രസ് ടെൽഅവീവിലേക്കുള്ള വിമാനങ്ങൾ ഞായർ, തിങ്കൾ ദിവസങ്ങളിൽ റദ്ദാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എക്സിലൂടെയാണ് കമ്പനി വിവരം യാത്രക്കാരെ അറിയിച്ചത്.
*യുണൈറ്റഡ് എയർലൈൻസ് ഞായറാഴ്ച ന്യൂജെഴ്സിയിലെ നെവാർക്കിൽ നിന്ന് ടെൽ അവീവിലേക്കുള്ള ഫ്ലൈറ്റുകൾ റദ്ദാക്കിയിട്ടുണ്ട്.
*എയർ കാനഡയും ടെൽ അവീവിലേക്കുള്ള ഫ്ലൈറ്റുകൾ എല്ലാം റദ്ദാക്കി.
*ഓസ്‌ട്രേലിയയുടെ ക്വാണ്ടാസ് എയർവേസ് പെർത്തിനും ലണ്ടനും ഇടയിലുള്ള വിമാനങ്ങൾ താൽക്കാലികമായി വഴിതിരിച്ചുവിടുന്നതായി അറിയിച്ചിട്ടുണ്ട്.
വെബ്സൈറ്റ് പരിശോധിക്കാം
മിക്ക വിമാനക്കമ്പനികളും തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ റദ്ദാക്കിയ ഫ്ലൈറ്റുകളുടെ വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലും വെബ്സൈറ്റും പരിശോധിക്കാം. റദ്ദാക്കിയ വിമാന സർവീസുകളും വഴിതിരിച്ചു വിടുന്ന ഫ്ലൈറ്റുകളുടെ പുതുക്കിയ സമയക്രമങ്ങളും പരിശോധിച്ച ശേഷം യാത്രക്കൊരുങ്ങുന്നതാകും സുരക്ഷിതം.