ആപ്പ്ജില്ല

ഉത്തര്‍ പ്രദേശില്‍ ഇനി മന്ത്രിമാര്‍ സ്വന്തം കീശയില്‍ നിന്ന് ആദായ നികുതി അടയ്ക്കും

അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ കുടുങ്ങിയിരുന്ന ജനപ്രതിനിധികളുടെ പോലും ആദായി നികുതി ഇതുവരെ അടച്ചിരുന്നത് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ ഖജനാവില്‍ നിന്ന്.

Samayam Malayalam 14 Sept 2019, 11:08 am
ഉത്തര്‍ പ്രദേശിലെ മന്ത്രിമാര്‍ ആദായ നികുതി അടയ്ക്കേണ്ടതില്ലെന്ന വിവാദ നിയമം തിരുത്താന്‍ ഉത്തര്‍പ്രദേശ് തയ്യാറാകുന്നു. 1981-ല്‍ വി.പി സിങ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് കൊണ്ടു വന്ന നിയമം മുഖേനയാണ് യു.പിയില്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരും ആദായ നികുതിയുടെ പരിധിയില്‍ നിന്ന് ഒഴിഞ്ഞ് നിന്നത്. ഇതിനെതിരെ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ശക്തമായ വിമര്‍ശനം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഉത്തർപ്രദേശ് മിനിസ്റ്റേഴ്സ് സാലറീസ്, അലവൻസസ് ആൻഡ് മിസിലിനിയർ ആക്ട് പൊളിച്ചെഴുതാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാദ് നിര്‍ദേശം നല്‍കിയത്.
Samayam Malayalam Yogi Adityanath.


ഉത്തര്‍പ്രദേശ് ധനമന്ത്രി സുരേഷ് കുമാര്‍ ഖന്നയാണ് ഇത് വ്യക്തമാക്കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ 86 ലക്ഷം രൂപയാണ് മന്ത്രി മാരുടെ ആദായ നികുതിയായി അടച്ചത്. സര്‍ക്കാരിന്‍റെ ഖജനാവില്‍ നിന്നായിരുന്നു പതിറ്റാണ്ടുകളായി കോടിശ്വരരായ മുഖ്യ മന്ത്രിമാരുടെ ഉള്‍പ്പെടെ ആദായ നികുതി നല്‍കിക്കൊണ്ടിരുന്നത് എന്നതാണ് ശ്രദ്ധേയം.

നിയമം കൊണ്ടുവരുന്ന 80 -കളില്‍ ഉത്തര്‍പ്രദേശ് ജനപ്രതിനിധികളില്‍ അധികവും ദരിദ്രമായ കുടുംബ പശ്ചാത്തലത്തില്‍ നിന്നുള്ളവരായിരുന്നു. ഇവരുടെ നികുതി ബാധ്യതകള്‍ കുറയ്ക്കുന്നതിനാണ് പ്രത്യേക നിയമം കൊണ്ടു വന്നതെന്ന് മുതിര്‍ന്ന നേതാക്കന്‍മാരില്‍ ഒരാള്‍ പറയുന്നു.പിന്നീട് സ്ഥിതിഗതികള്‍ മാറി. ഉത്തര്‍പ്രദേശിലെ സമ്പന്നരും ജനപ്രതിനിധികളായി വിവിധ പ്രതിനിധി സഭകളില്‍ എത്തിത്തുടങ്ങി.

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മായാവതി അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് നിരവധി വിവാധങ്ങളില്‍ കുടുങ്ങിയിരുന്നു. മായാവതിക്ക് 111 കോടി രൂപയുടെ ആസ്ഥിയുണ്ടെന്ന് 2012-ല്‍ രാജ്യസഭയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. കാലത്തിനൊത്ത് നികുതി നിയമങ്ങള്‍ പരിഷ്കരിക്കാഞ്ഞത് ആണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് പതിറ്റാണ്ടുകളായി ലക്ഷങ്ങളുടെ ബാധ്യത വരുത്തി വെച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്