ആപ്പ്ജില്ല

ദുഷ്ട ശക്തികൾ അടുക്കില്ലത്രെ; ഒരു സൺഗ്ലാസിന് ലേലവില 25 കോടി രൂപ

17-ാം നൂറ്റാണ്ടിലെ ഒരു സൺഗ്ലാസ് സ്വപ്ന വിലയിൽ ലേലത്തിനൊരുങ്ങുന്നു. 25 കോടി രൂപ ചോദിക്കുന്ന കുഞ്ഞൻ ഗ്ലാസുകൾ വജ്രത്തിലും മരതകത്തിലുമാണ്. ദുഷ്ട ശക്തികളെ അല്ലെങ്കിൽ തിൻമയെ അകറ്റുമെന്നാണ് വാദം.

Samayam Malayalam 25 Sept 2021, 11:44 am

ഹൈലൈറ്റ്:

  • മുഗുൾ കാലഘട്ടത്തിലെ അദ്ഭുത സിദ്ധിയുള്ള സൺഗ്ലാസ്
  • ഒക്ടോബര്‍ 27ന് 25 കോടി രൂപയ്ക്ക് ലേലം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Sun Glass
സൺ ഗ്ലാസ്
പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിച്ച രണ്ട് ജോഡി കണ്ണടകൾ. ഒന്ന് കുഞ്ഞൻ സൺഗ്ലാസ് പോലെയാണ്. പക്ഷെ ലേലവില ഒന്നമ്പരപ്പിക്കും. 35 ലക്ഷം ഡോളര്‍. ഒക്ടോബര്‍ 27നാണ് കണ്ണടകൾ ലേലത്തിൽ വക്കുന്നത്. ലണ്ടനിലാണ് ലേലം. 25 കോടി രൂപയോളമാണ് ലേല വിലയായി ചോദിക്കുന്നത്. ഒരു കണ്ണടയിൽ വജ്രക്കല്ലുകളും മറ്റൊന്നിൽ മരതകക്കല്ലുകളുമാണ് പതിപ്പിച്ചിരിക്കുന്നത്. മുഗുൾ രാജഭരണ കാലത്തെ കണ്ണട വിൽക്കുന്നത് ന്യൂയോര്‍ക്കിലെ ഫൈൻ ആര്‍ട്സ് കമ്പനിയായ സതബീസ് ആണ്.
ഇസ്ലാമിക ലോകവും ഇന്ത്യയും അടിസ്ഥാനമാക്കിയുള്ള ആര്‍ട്ട് എക്സിബിഷനിലാണ് കണ്ണട ലേലത്തിൽ വയ്ക്കുന്നത് . ഇവക്ക് ഇത്രയധികം മോഹവില ചോദിക്കാൻ മറ്റൊരു കാരണവുമുണ്ട്. ഐതിഹ്യം അനുസരിച്ച്, ഈ രണ്ട് ജോഡി കണ്ണടകളും ധരിക്കുന്നവര്‍ക്ക് ദുഷ്ട ശക്തികളെ അകറ്റി പ്രബുദ്ധത കൈവരിക്കാൻ ആകുമത്രെ. ഒക്ടോബറിൽ വിൽപ്പനക്ക് വക്കുന്നതിന് മുമ്പ് ഇപ്പോൾ ന്യൂയോർക്ക്, ഹോങ്കോംഗ്, ലണ്ടൻ എന്നീ നഗരങ്ങളും അദ്ഭുത സിദ്ധിയുണ്ടെന്ന് പറയപ്പെടുന്ന കണ്ണട പ്രദര്‍ശനത്തിന് വക്കുന്നുണ്ട്.

Also Read: 25,000 രൂപ നിക്ഷേം; 21 ലക്ഷം രൂപ വരെ തിരികെ നൽകുന്ന പോസ്റ്റ് ഓഫീസ് പദ്ധതി!

കാലം എത്ര പുരോഗമിച്ചാലും നഗരങ്ങൾ എത്ര പരിഷ്കൃതമായാലും ഇത്തരം അന്ധവിശ്വാസങ്ങൾ മാറ്റമില്ലാതെ തുടരും.ഇനി അറിയേണ്ടത് ഈ വജ്ര, മരതക കണ്ണടകൾക്ക് ഇത്രയധികം വില ആരെങ്കിലും നൽകുമോ എന്നാണ്. ചിലപ്പോൾ റെക്കോര്‍ഡ് വിലയിൽ തന്നെ ലേലം ചെയ്യാനും മതി.

എന്തായാലും ഗേറ്റ് ഓഫ് പാരഡൈസ്, ഹലോ ഓഫ് ലൈറ്റ് എന്നിങ്ങനെ രണ്ട് ഗ്ലാസുകളാണ് ലേലത്തിൽ വയ്ക്കുന്നത്. 300 കാരറ്റിലധികം തൂക്കമുള്ള കൊളംബിയൻ മരതകത്തിൽ നിന്ന് ഗേറ്റ് ഓഫ് പാരഡൈസ് നിര്‍മിച്ചിരിക്കുന്നത്. പ്രശസ്തമായ ഗോൾകോണ്ട വജ്രമാണ് ഹാലോ ഓഫ് ലൈറ്റ് നിര്‍മിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. 200 കാരറ്റ് വജ്രമാണിത്.

ആഡംബര കണ്ണടകൾക്കും സൺഗ്ലാസിനും ലോകമെമ്പാടും ആരാധകരുണ്ട്. ചരിത്രപരമായി പറഞ്ഞാൽ, ആദ്യകാല കണ്ണടകളുടെ നിര്‍മാണം ഇറ്റലിയിലായിരുന്നു. പിന്നീട് ഇവ യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചു. "പതിനാറാം നൂറ്റാണ്ട് മുതൽ ഇന്ത്യയിൽ യൂറോപ്യൻ വ്യാപാരികൾ എത്തിയത് ഇവ രാജ്യത്തും പ്രചരിക്കാൻ കാരണമായി. വരേണ്യ വര്‍കത്തിൽ പെട്ടവരായിരുന്നു ആദ്യം ഉപഭോക്താക്കൾ. പോർച്ചുഗീസുകാർ വിജയനഗര കോടതിക്ക് സമ്മാനങ്ങൾ നൽകുമായിരുന്നു. അങ്ങനെയാകാം നിര്‍മാണം സംബന്ധിച്ച സാങ്കേതിക വിദ്യ ഇന്ത്യയിൽ എത്തിയതെന്ന് ഒരു കൂട്ടം പേര്‍ വാദിക്കുന്നുണ്ട്. എന്തായാലും പുരാതനവും അപൂര്‍വവുമായ വസ്തുക്കൾക്ക് ലേല വിലയും ഡിമാൻഡും ഉയരുകയാണ് ഇപ്പോൾ. ലേല കേന്ദ്രങ്ങൾക്കും കോടികൾ ലാഭം.

അടുത്തിടെ ട്രിപ്പിൾ യൂണിറ്റ് എന്നറിയപ്പെടുന്ന ഒരു പുരാതന നാണയത്തിന് മോഹ വില ലഭിച്ചിരുന്നു. 1643 -ൽ ഇംഗ്ലീഷ് ആഭ്യന്തരയുദ്ധകാലത്ത് ചാൾസ് ഒന്നാമൻ ഓക്സ്ഫോർഡിൽ പുറത്തിറക്കിയതാണ് ഈ നാണയം. ഇതിന് 60 ഷില്ലിംഗ് അല്ലെങ്കിൽ മൂന്ന് പൗണ്ട് ആയിരുന്നു അന്ന് മൂല്യം. ലേല തുകയായി ലഭിച്ചത് 50 ലക്ഷൺ രൂപയാണ്. ഒരു കയ്യിൽ ഒലിവു ശിഖിരവും മറു കയ്യിൽ വാളുമേന്തി നിൽക്കുന്ന രാജാവിൻെറ ചിത്രമാണ് ഈ പുരാതന നാണയത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്. നേരത്തെ ഡിക്സ് നൂനൻ വെബ് എന്ന ലേലകേന്ദ്രത്തിലും നാണയത്തിന് മോഹവില ലഭിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്