മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവി മുകേഷ് അംബാനിയ്ക്ക് നഷ്ടമായി. കൊറോണ വൈറസ് ബാധയെ തുടർന്ന് ഓഹരി വിപണി ഇടിഞ്ഞതാണ് മുകേഷ് അംബാനിയുടെ സമ്പാദ്യം കുറച്ചത്.
റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ തകര്‍ന്നതോടെ മുകേഷ് അംബാനിയ്ക്ക് തിങ്കളാഴ്ച്ച മാത്രം 580 കോടി ഡോളറാണ് നഷ്ടപ്പെട്ടിരിയ്ക്കുന്നത്. ഇതോടെ ഏഷ്യയിലെ സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേയ്ക്ക് അംബാനി മാറുകയായിരുന്നു.
Also Read: ടിസിഎസ് ഇനി ഏറ്റവും വിപണി മൂല്യമുള്ള ഇന്ത്യൻ കമ്പനി
ബ്ലൂംബെര്‍ഗ് ബില്ലേനിയേഴ്സ് ഇൻഡക്സ് പ്രകാരം ഏഷ്യൻ സമ്പന്നരുടെ പട്ടികയിൽ ആലിബാബ സ്ഥാപകൻ ജാക്ക് മായാണ് ഇപ്പോൾ സമ്പന്ന പട്ടികയിൽ ഒന്നാമത്. 4,450 കോടി ഡോളറാണ് മായുടെ ആസ്തി.
മുകേഷ് അംബാനിയേക്കാൾ 260 കോടി ഡോളര്‍ കൂടുതലാണിത്. എണ്ണ വില 29 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തിയത് ഓഹരിവിപണിയെ ഉലച്ചിരുന്നു. ഇതോടെ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ 12 ശതമാനം ഇടിഞ്ഞതാണ് അംബാനിയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചത്.
റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ തകര്‍ന്നതോടെ മുകേഷ് അംബാനിയ്ക്ക് തിങ്കളാഴ്ച്ച മാത്രം 580 കോടി ഡോളറാണ് നഷ്ടപ്പെട്ടിരിയ്ക്കുന്നത്. ഇതോടെ ഏഷ്യയിലെ സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേയ്ക്ക് അംബാനി മാറുകയായിരുന്നു.
Also Read: ടിസിഎസ് ഇനി ഏറ്റവും വിപണി മൂല്യമുള്ള ഇന്ത്യൻ കമ്പനി
ബ്ലൂംബെര്‍ഗ് ബില്ലേനിയേഴ്സ് ഇൻഡക്സ് പ്രകാരം ഏഷ്യൻ സമ്പന്നരുടെ പട്ടികയിൽ ആലിബാബ സ്ഥാപകൻ ജാക്ക് മായാണ് ഇപ്പോൾ സമ്പന്ന പട്ടികയിൽ ഒന്നാമത്. 4,450 കോടി ഡോളറാണ് മായുടെ ആസ്തി.
മുകേഷ് അംബാനിയേക്കാൾ 260 കോടി ഡോളര്‍ കൂടുതലാണിത്. എണ്ണ വില 29 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തിയത് ഓഹരിവിപണിയെ ഉലച്ചിരുന്നു. ഇതോടെ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ 12 ശതമാനം ഇടിഞ്ഞതാണ് അംബാനിയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചത്.