മുംബൈ: കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പഞ്ചസാര വ്യവസായത്തിന് കനത്തതിരിച്ചടി. തൊഴിലാളികളുടെ കുറവ്, ഗതാഗതത്തിന്റെ അഭാവം, ഗതാഗതനിയന്ത്രണങ്ങൾ തുടങ്ങിയവ പഞ്ചസാര ഉത്പാദനത്തെ സാരമായി ബാധിച്ചതായി നിർമ്മാതാക്കൾ പറയുന്നു. പഞ്ചസാര വ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് രാജ്യസഭാ എംപിയും എൻസിപി നേതാവുമായ ശരദ് പവാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.
മഹാരാഷ്ട്രയിലെ പഞ്ചസാര വ്യവസായത്തിന്റെ നിലവിലെ ദുരവസ്ഥ കത്തിൽ പവാർ എടുത്തുകാട്ടി. 2018-19, 2019-20 മുതൽ ശേഷിക്കുന്ന കയറ്റുമതി ആനുകൂല്യങ്ങളും ബഫർ സ്റ്റോക്ക് ചെലവുകളും ക്ലിയർ ചെയ്യുന്നതിനുള്ള ആവശ്യകതയെക്കുറിച്ച് പവാർ വിശദീകരിച്ചു. മഹാരാഷ്ട്ര സംസ്ഥാന സഹകരണ ശുഗർ ഫാക്ടറീസ് ഫെഡറേഷൻ ചെയർമാൻ നൽകിയ ശുപാർശകളും ഉൾപ്പെടുത്തിയാണ് കത്തയച്ചത്.
Also Read: രാജ്യത്ത് ഉപ്പ് ക്ഷാമമോ? ലോക്ക് ഡൗണിൽ ഉത്പാദനം കുറഞ്ഞതായി 'ഉപ്പ് കർഷകർ'
പഞ്ചസാരയുടെ മിനിമം വിൽപന തുക വർധിപ്പിക്കുക, പഞ്ചസാരയുടെ എംഎസ്‌പി ക്വിന്റലിന് 3,450 രൂപയിൽ നിന്ന് 3,750 രൂപയായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ കത്തിലൂടെ ഉന്നയിച്ചു. ഇതുകൂടാതെ പത്ത് വർഷത്തേക്കുള്ള മുഴുവൻ ടേം ലോണുകളും രണ്ട് വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് പുനർക്രമീകരിക്കണമെന്നും പഞ്ചസാര മില്ലുകളെ സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റുകളായി (എസ്ബിയു) പരിഗണിക്കണമെന്നും ശരത് പവാർ ആവശ്യപ്പെട്ടു
പഞ്ചസാരയ്ക്ക് കിലോയ്ക്ക് 33 രൂപയായി ഉയർത്താൻ നീതി ആയോഗ് നേരത്തെ ശുപാർശ ചെയ്തിരുന്നു. എന്നാൽ, ഈ ശുപാർശ പഞ്ചസാര വ്യവസായ മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ പര്യാപ്തമല്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അതേസമയം, കൊറോണ വൈറസ് ബാധിച്ച വിവിധ മേഖലകളിൽ നിന്നുള്ള എല്ലാ നിർദ്ദേശങ്ങളും കേന്ദ്രം സജീവമായി പരിഗണിക്കുന്നതായി ധനമന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
മഹാരാഷ്ട്രയിലെ പഞ്ചസാര വ്യവസായത്തിന്റെ നിലവിലെ ദുരവസ്ഥ കത്തിൽ പവാർ എടുത്തുകാട്ടി. 2018-19, 2019-20 മുതൽ ശേഷിക്കുന്ന കയറ്റുമതി ആനുകൂല്യങ്ങളും ബഫർ സ്റ്റോക്ക് ചെലവുകളും ക്ലിയർ ചെയ്യുന്നതിനുള്ള ആവശ്യകതയെക്കുറിച്ച് പവാർ വിശദീകരിച്ചു. മഹാരാഷ്ട്ര സംസ്ഥാന സഹകരണ ശുഗർ ഫാക്ടറീസ് ഫെഡറേഷൻ ചെയർമാൻ നൽകിയ ശുപാർശകളും ഉൾപ്പെടുത്തിയാണ് കത്തയച്ചത്.
Also Read: രാജ്യത്ത് ഉപ്പ് ക്ഷാമമോ? ലോക്ക് ഡൗണിൽ ഉത്പാദനം കുറഞ്ഞതായി 'ഉപ്പ് കർഷകർ'
പഞ്ചസാരയുടെ മിനിമം വിൽപന തുക വർധിപ്പിക്കുക, പഞ്ചസാരയുടെ എംഎസ്‌പി ക്വിന്റലിന് 3,450 രൂപയിൽ നിന്ന് 3,750 രൂപയായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ കത്തിലൂടെ ഉന്നയിച്ചു. ഇതുകൂടാതെ പത്ത് വർഷത്തേക്കുള്ള മുഴുവൻ ടേം ലോണുകളും രണ്ട് വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് പുനർക്രമീകരിക്കണമെന്നും പഞ്ചസാര മില്ലുകളെ സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റുകളായി (എസ്ബിയു) പരിഗണിക്കണമെന്നും ശരത് പവാർ ആവശ്യപ്പെട്ടു
പഞ്ചസാരയ്ക്ക് കിലോയ്ക്ക് 33 രൂപയായി ഉയർത്താൻ നീതി ആയോഗ് നേരത്തെ ശുപാർശ ചെയ്തിരുന്നു. എന്നാൽ, ഈ ശുപാർശ പഞ്ചസാര വ്യവസായ മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ പര്യാപ്തമല്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അതേസമയം, കൊറോണ വൈറസ് ബാധിച്ച വിവിധ മേഖലകളിൽ നിന്നുള്ള എല്ലാ നിർദ്ദേശങ്ങളും കേന്ദ്രം സജീവമായി പരിഗണിക്കുന്നതായി ധനമന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.