കൊച്ചി: ഫെബ്രുവരി 15 മുതൽ രാജ്യത്തെ ദേശീയപാത ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധമാക്കിയിട്ടുണ്ട്. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളിൽനിന്ന് ഇരട്ടി തുക പിഴയായി ഈടാക്കുന്നുമുണ്ട്. എന്നാൽ ഫാസ്ടാഗ് നിർബന്ധമാക്കിയതോടെ ഇതിന്റെ പേരിൽ നിരവധി തട്ടിപ്പുകൾ നടക്കുന്നതായി ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) അറിയിച്ചു. വ്യാജ ഫാസ്ടാഗുകളുടെ വിതരണം വ്യാപകമാകുന്നുണ്ടെന്നും ആരും തട്ടിപ്പിന് ഇരയാകരുതെന്നും എൻഎച്ച്എഐ മുന്നറിയിപ്പ് നൽകി. ഓൺലൈൻ വഴിയാണ് കൂടുതലും തട്ടിപ്പ് നടക്കുന്നത്. നിരവധി തട്ടിപ്പ് സംഘങ്ങൾ ഓൺലൈനിലൂടെ വ്യാജ ഫാസ്ടാഗ് വിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒറ്റനോട്ടത്തിൽ എൻഎച്ച്എഐ അല്ലെങ്കിൽ ഐഎച്ച്എംസിഎൽ വിതരണം ചെയ്യുന്നതുപോലുള്ള ഫാസ്ടാഗുകളാണ് തട്ടിപ്പ് സംഘം വിൽക്കുന്നത്. ഉപഭോക്താക്കൾക്ക് ദേശീയ പാത അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് (https://ihmcl.co.in/) അല്ലെങ്കിൽ മൈ ഫാസ്ടാഗ് ആപ്പ് വഴിയോ ഫാസ്ടാഗ് വാങ്ങിക്കാം. ഇതുവഴി തട്ടിപ്പും തട്ടിപ്പിന് ഇരയാവുന്നതും കുറയ്ക്കാനാകുമെന്നും എൻഎച്ച്എഐ പറഞ്ഞു.
Also Read: പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉടമയാണോ? പണം പിൻവലിക്കുമ്പോൾ ശ്രദ്ധിക്കുക, വലിയ ചാർജ് നൽകേണ്ടിവരും
ഇതുകൂടാതെ തിരഞ്ഞെടുത്ത ബാങ്കുകൾ, അംഗീകൃത പോയിന്റ് ഓഫ് സെയിൽ ഏജന്റുമാർ എന്നിവിടങ്ങളിൽനിന്നും ഫാസ്ടാഗ് വാങ്ങാം. ഫാസ്ടാഗുമായി ബന്ധപ്പെട്ട വിവരങ്ങൾ ഐഎച്ച്എംസിഎൽ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. സംശയമുള്ളവർക്ക് സൈറ്റ് സന്ദർശിച്ച് വ്യക്തത വരുത്താവുന്നതാണ്. 1033 എന്ന ഹെൽപ്പ്ലൈൻ നമ്പറിൽ വിളിച്ച് വ്യാജ ഫാസ്ടാഗിനെക്കുറിച്ച് പരാതിപ്പെടാനുള്ള സൗകര്യവും ദേശീയപാത അതോറിറ്റി ഒരുക്കിയിട്ടുണ്ട്.
Also Read: പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉടമയാണോ? പണം പിൻവലിക്കുമ്പോൾ ശ്രദ്ധിക്കുക, വലിയ ചാർജ് നൽകേണ്ടിവരും
ഇതുകൂടാതെ തിരഞ്ഞെടുത്ത ബാങ്കുകൾ, അംഗീകൃത പോയിന്റ് ഓഫ് സെയിൽ ഏജന്റുമാർ എന്നിവിടങ്ങളിൽനിന്നും ഫാസ്ടാഗ് വാങ്ങാം. ഫാസ്ടാഗുമായി ബന്ധപ്പെട്ട വിവരങ്ങൾ ഐഎച്ച്എംസിഎൽ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. സംശയമുള്ളവർക്ക് സൈറ്റ് സന്ദർശിച്ച് വ്യക്തത വരുത്താവുന്നതാണ്. 1033 എന്ന ഹെൽപ്പ്ലൈൻ നമ്പറിൽ വിളിച്ച് വ്യാജ ഫാസ്ടാഗിനെക്കുറിച്ച് പരാതിപ്പെടാനുള്ള സൗകര്യവും ദേശീയപാത അതോറിറ്റി ഒരുക്കിയിട്ടുണ്ട്.