ആപ്പ്ജില്ല

നിപ ഭീതിയില്‍ കൂപ്പുകുത്തി വിപണി; 10,000 കോടിയുടെ നഷ്ടം

മാമ്പഴത്തിനാണ് കനത്ത തിരിച്ചടിയുണ്ടായത്.

Samayam Malayalam 6 Jun 2018, 3:42 pm
കോഴിക്കോട്: നിപ വൈറസ് ഭീതിയൊഴിയാതായതോടെ സംസ്ഥാനത്തെ കച്ചവട വിപണി കൂപ്പുകുത്തുകയാണെന്ന് റിപ്പോർട്ട്. പത്ത് ദിവസത്തിനിടെ 10,000 കോടി രൂപയുടെ നഷ്ടം ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഒരു ദിവസം സംസ്ഥാനത്ത് 2000 കോടി രൂപയുടെ പഴവര്‍ഗ കച്ചവടമാണ് നടക്കുന്നത്. ഇത് റമസാനിൽ ഇരട്ടിയായി വര്‍ധിക്കാറുണ്ട്. വിദേശങ്ങളിലേക്കുള്ള കയറ്റുമതിയും ഇരട്ടിയാകും. എന്നാല്‍ നിപ വൈറസ് ഭീതിയുണ്ടായതോടെ എല്ലാം മന്ദഗതിയിലായിരിക്കുകയാണെന്ന് ഓൾ കേരള ഫ്രൂട്ട്സ് മർച്ചന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് പി.വി. ഹംസ പറഞ്ഞു.
Samayam Malayalam mango


ഇപ്പോള്‍ സംസ്ഥാനത്തിന്‍റെ കച്ചവട മേഖലയിൽ ഏകദേശം 10000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വ്യാപാരികള്‍ പറയുന്നത്. വൈറസ് ഭീതിയുണ്ടായതോടെ ജനങ്ങള്‍ പഴം വാങ്ങാതെയായി. കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിലാണ് വൈറസ് ഭീതിയുണ്ടായിരുന്നതെങ്കിലും പഴങ്ങള്‍ വാങ്ങാന്‍ സംസ്ഥാനത്തെ മൊത്തം മാര്‍ക്കറ്റുകളിലും ആളില്ലാത്ത അവസ്ഥയുണ്ടാകുകയായരുന്നു.മാമ്പഴത്തിനാണ് കനത്ത തിരിച്ചടിയുണ്ടായത്.

വൈറസ് വ്യാപിക്കുന്നത് പഴങ്ങളിലൂടെയാണെന്ന പ്രചാരണമാണ് തിരിച്ചടിയായത്. ഭീതി ശക്തമായതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും നിലച്ചിരിക്കുകയാണെന്ന് പി.വി. ഹംസ പത്രസമ്മേളനത്തിൽ പറഞ്ഞു. എന്നാല്‍ വിപണികളില്‍ നിന്ന് പഴം വാങ്ങുന്നതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. കാരണം ഇവിടെ എത്തുന്ന പഴങ്ങള്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ളതല്ല. ഇറക്കുമതിയാണ്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമടക്കം വരുന്നതാണ്. കോഴിക്കോട് നിപ വൈറസ് ഭീതിയുണ്ടാകുമ്പോള്‍ അന്യസംസ്ഥാനത്ത് നിന്ന് വരുന്ന പഴങ്ങള്‍ വാങ്ങുന്നതില്‍ പ്രശ്‌നമില്ലെന്ന് ഹംസ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്