ന്യൂഡൽഹി: നോട്ടുനിരോധനത്തിൻെറ സമയത്ത് 2.5 ലക്ഷം രൂപയിൽ താഴെ ബാങ്കുകളിൽ നിക്ഷേപിച്ച വീട്ടമ്മമാരുടെ വരുമാനത്തിന് നികുതി ഇല്ല. ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണലിൻേറതാണ് വിധി. ട്രൈബ്യൂണലിന്റെ ആഗ്ര ബെഞ്ച് അംഗങ്ങളുടേതാണ് വിധി. നോട്ടുനിരോധനത്തിൻെറ സമയത്തും രാജ്യത്തുടനീളമുള്ള സ്ത്രീകൾ വിവിധ സ്രോതസ്സുകളിലൂടെ പണം സമ്പാദിക്കുകയും സ്വരൂപിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ബാങ്കുകളിൽ നിക്ഷേപിച്ചെങ്കിലും നികുതി വരുമാനമായി കണക്കാക്കാനാവില്ലെന്നാണ് ബെഞ്ച് അഭിപ്രായപ്പെട്ടത്.
രാജ്യമെമ്പാടുമുള്ള സ്ത്രീകൾ കുടംബം ബജറ്റിൽ നിന്ന് മിച്ചം പിടിക്കുന്ന തുക നിക്ഷേപത്തിനായി നീക്കി വയ്ക്കാറുണ്ട്., പച്ചക്കറി വിൽപ്പനക്കാർ, തയ്യൽക്കാർ, പലചരക്ക് വ്യാപാരികൾ, എന്നിവരിൽ നിന്നും മിച്ചം ലഭിക്കുന്ന തുക കൂട്ടി വയ്ക്കുന്നവരുണ്ട്. വർഷങ്ങളായി സൂക്ഷിച്ച് വക്കുന്നവരാണ് മിക്കവരും.
ബന്ധുക്കളിൽ നിന്ന് മറ്റും ലഭിക്കുന്ന തുകകളും ഇതിൽ ഉൾപ്പെടുന്നു. ഉത്സവ സമയങ്ങളിലും സ്ത്രീകളുടെ കൈയിൽ പണം എത്താറുണ്ട്. നോട്ടുനിരോധനം നടപ്പാക്കിയപ്പോൾ ഈ തുക ബാങ്കിൽ നിക്ഷേപിക്കുകയല്ലാതെ വഴി ഇല്ലായിരുന്നു. കാരണം 500, 1000 രൂപ നോട്ടുകൾ ആണ് മിക്കവരുടെ കൈയിലും ഉണ്ടായിരുന്നത്”
രാജ്യമെമ്പാടുമുള്ള സ്ത്രീകൾ കുടംബം ബജറ്റിൽ നിന്ന് മിച്ചം പിടിക്കുന്ന തുക നിക്ഷേപത്തിനായി നീക്കി വയ്ക്കാറുണ്ട്., പച്ചക്കറി വിൽപ്പനക്കാർ, തയ്യൽക്കാർ, പലചരക്ക് വ്യാപാരികൾ, എന്നിവരിൽ നിന്നും മിച്ചം ലഭിക്കുന്ന തുക കൂട്ടി വയ്ക്കുന്നവരുണ്ട്. വർഷങ്ങളായി സൂക്ഷിച്ച് വക്കുന്നവരാണ് മിക്കവരും.
ബന്ധുക്കളിൽ നിന്ന് മറ്റും ലഭിക്കുന്ന തുകകളും ഇതിൽ ഉൾപ്പെടുന്നു. ഉത്സവ സമയങ്ങളിലും സ്ത്രീകളുടെ കൈയിൽ പണം എത്താറുണ്ട്. നോട്ടുനിരോധനം നടപ്പാക്കിയപ്പോൾ ഈ തുക ബാങ്കിൽ നിക്ഷേപിക്കുകയല്ലാതെ വഴി ഇല്ലായിരുന്നു. കാരണം 500, 1000 രൂപ നോട്ടുകൾ ആണ് മിക്കവരുടെ കൈയിലും ഉണ്ടായിരുന്നത്”