കൊച്ചി: രാജ്യത്തിന് മുതൽക്കൂട്ടായി പ്രവാസി ഇന്ത്യക്കാരുടെ നിക്ഷേപം. 2022-ൽ ഏകദേശം 100 ബില്യൺ യുഎസ് ഡോളറാണ് വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർ രാജ്യത്തേക്ക് അയച്ചത്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു വർഷത്തിനുള്ളിൽ 12 ശതമാനമാണ് പണ വിനിമയത്തിൽ ഉണ്ടായ വർധന. മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഇന്ത്യയുടെ യഥാർത്ഥ അംബാസഡർമാർമാരാണ് പ്രവാസികൾ എന്ന് ധനമന്ത്രി വ്യക്തമാക്കി. വിദേശ ഇന്ത്യക്കാർ രാജ്യത്ത് നിന്നുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും പരമാവധി ഉപയോഗിച്ചാൽ വ്യക്തിഗത ബ്രാൻഡ് ലോകമെമ്പാടും പ്രമോട്ട് ചെയ്യാൻ കഴിയും. 'ചൈന പ്ലസ് വൺ' നയത്തിന് ശേഷം ലോകം ഇപ്പോൾ 'യൂറോപ്യൻ യൂണിയൻ (ഇയു) പ്ലസ് വൺ' നയത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും സീതാരാമൻ പറഞ്ഞു. ചൈനയ്ക്കും യൂറോപ്യൻ യൂണിയനും പുറമെ വിദേശ കമ്പനികളുടെ ഫാക്ടറികൾ സ്ഥാപിക്കാൻ കഴിയുന്ന രാജ്യമായി ഇന്ത്യയെ ബഹുരാഷ്ട്ര കമ്പനികൾക്ക് മുന്നിൽ സർക്കാർ അവതരിപ്പിക്കുകയാണ്.
Also Read: വയോധികർക്ക് സുരക്ഷിതമായ ഒരിടം; സുഹൃത്തുക്കളുടെ സംരംഭത്തിൽ 77 കോടി രൂപ നിക്ഷേപം
ഇന്ത്യൻ പ്രവാസികൾ രാജ്യത്തെ ചെറുതും വലുതുമായ വ്യവസായികളുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നത് പ്രവാസികളുടെ സംരംഭകത്വ അവസരങ്ങൾ മെച്ചപ്പെടുത്തുമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. അടുത്ത 25 വർഷത്തിനുള്ളിൽ രാജ്യത്തിന് ഇത് പ്രയോജനപ്പെടുത്താൻ ആകും. 2022-ൽ ഇന്ത്യക്കാർ വിദേശത്ത് നിന്ന് അയച്ച തുക ഏകദേശം 8.1 ലക്ഷം കോടി രൂപയാണ്. വിദേശത്ത് നിന്ന് എത്തിയ ഏറ്റവും ഉയർന്ന തുകയണിത്. 2021നെ അപേക്ഷിച്ച് 12 ശതമാനമാണ് വർധന.
കൊവിഡിന് ശേഷമുള്ള ഒരു വർഷം വിദേശത്ത് നിന്ന് എത്തിയ ഇന്ത്യക്കാർ വീണ്ടും വിദേശത്തേക്ക് തിരിച്ചു പോകില്ലെന്ന് ആളുകൾ കരുതി. എന്നാൽ അവർ തിരിച്ചുപോയി എന്ന് മാത്രമല്ല. മിക്കവരും കൂടുതൽ മികച്ച ജോലികൾ കണ്ടെത്തുകയും ചെയ്തു. അതാണ് ഒരു വർഷത്തിനുള്ളിൽ പണമയയ്ക്കുന്നതിൽ 12 ശതമാനം വർധനയുണ്ടായത്. ഐടി, ഡിജിറ്റൽ ടെക്നോളജി, ഓട്ടോമൊബൈൽ, സെമികണ്ടക്ടർ ഡിസൈനിംഗ്, ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ പ്രൊഫഷണലുകളുടെ ആധിപത്യം കൂടുകയാണ്. ഇന്ത്യ വിജ്ഞാനത്തിന്റെയും പുരോഗതിയുടെയും ആഗോള കേന്ദ്രമായി മാറുകയാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിൻെറ വികസനത്തിന് ഇനി അടിസ്ഥാന സൗകര്യങ്ങൾ, നിക്ഷേപം എന്നിവക്കൊപ്പം ഇന്നവേഷൻ, ഇൻക്ലൂഷൻ എന്നതിനും ഊന്നൽ നൽകും.
Read Latest Business News and Malayalam News
Also Read: വയോധികർക്ക് സുരക്ഷിതമായ ഒരിടം; സുഹൃത്തുക്കളുടെ സംരംഭത്തിൽ 77 കോടി രൂപ നിക്ഷേപം
ഇന്ത്യൻ പ്രവാസികൾ രാജ്യത്തെ ചെറുതും വലുതുമായ വ്യവസായികളുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നത് പ്രവാസികളുടെ സംരംഭകത്വ അവസരങ്ങൾ മെച്ചപ്പെടുത്തുമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. അടുത്ത 25 വർഷത്തിനുള്ളിൽ രാജ്യത്തിന് ഇത് പ്രയോജനപ്പെടുത്താൻ ആകും. 2022-ൽ ഇന്ത്യക്കാർ വിദേശത്ത് നിന്ന് അയച്ച തുക ഏകദേശം 8.1 ലക്ഷം കോടി രൂപയാണ്. വിദേശത്ത് നിന്ന് എത്തിയ ഏറ്റവും ഉയർന്ന തുകയണിത്. 2021നെ അപേക്ഷിച്ച് 12 ശതമാനമാണ് വർധന.
കൊവിഡിന് ശേഷമുള്ള ഒരു വർഷം വിദേശത്ത് നിന്ന് എത്തിയ ഇന്ത്യക്കാർ വീണ്ടും വിദേശത്തേക്ക് തിരിച്ചു പോകില്ലെന്ന് ആളുകൾ കരുതി. എന്നാൽ അവർ തിരിച്ചുപോയി എന്ന് മാത്രമല്ല. മിക്കവരും കൂടുതൽ മികച്ച ജോലികൾ കണ്ടെത്തുകയും ചെയ്തു. അതാണ് ഒരു വർഷത്തിനുള്ളിൽ പണമയയ്ക്കുന്നതിൽ 12 ശതമാനം വർധനയുണ്ടായത്. ഐടി, ഡിജിറ്റൽ ടെക്നോളജി, ഓട്ടോമൊബൈൽ, സെമികണ്ടക്ടർ ഡിസൈനിംഗ്, ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ പ്രൊഫഷണലുകളുടെ ആധിപത്യം കൂടുകയാണ്. ഇന്ത്യ വിജ്ഞാനത്തിന്റെയും പുരോഗതിയുടെയും ആഗോള കേന്ദ്രമായി മാറുകയാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിൻെറ വികസനത്തിന് ഇനി അടിസ്ഥാന സൗകര്യങ്ങൾ, നിക്ഷേപം എന്നിവക്കൊപ്പം ഇന്നവേഷൻ, ഇൻക്ലൂഷൻ എന്നതിനും ഊന്നൽ നൽകും.
Read Latest Business News and Malayalam News