കോഴിക്കോട്: വികസനത്തിലേക്ക് കുതിച്ചുയർന്ന് കോഴിക്കോട് സൈബർ പാർക്ക്. ഈ മാസം അവസാനത്തോടെ സഹ്യ ബിൽഡിങ്ങിന്റെ ബെയ്സ്മെന്റ് ഏരിയയിൽ പുതിയ കമ്പനികൾക്കുള്ള ഓഫീസുകൾ സജ്ജമാക്കും. 42744 ചതുരശ്രയടിയിൽ 31 ചെറിയ കമ്പനികൾക്കുള്ള ഓഫീസ് മുറികളാണ് സജ്ജമാക്കുക.
ആധുനിക സജ്ജീകരണങ്ങളോടുകൂടി ഒരുങ്ങുന്ന ഓഫീസുകളിൽ ഫർണിച്ചറുകൾ ഉൾപ്പടെ എല്ലാ സൗകര്യങ്ങളുമുണ്ടാകും. ഒരേ സമയം 66 ജീവനക്കാർക്ക് വരെ ജോലി ചെയ്യാൻ കഴിയുന്ന വലുപ്പത്തിലാണ് ഓഫീസുകൾ ഒരുക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ കോഴിക്കോട് കേന്ദ്രമായ 5 കമ്പനികൾ ഓഫീസുകൾ ബുക്ക് ചെയ്തു കഴിഞ്ഞു.
Also Read: ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പ്രവര്‍ത്തനലാഭവുമായി ഫെഡറല്‍ ബാങ്ക്
2017ല്‍ നാല് കമ്പനികള്‍ മാത്രമായി പ്രവര്‍ത്തനമാരംഭിച്ച സൈബര്‍ പാര്‍ക്കില്‍ ഇന്നുള്ളത് 60 കമ്പനികളാണ്. 2020ല്‍ കവിഡ് പ്രതിസന്ധി നിലനിൽക്കുമ്പോഴും 26 കമ്പനികള്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ചു. ഇതിനു പുറമെ ഇന്‍കുബേറ്റര്‍ കൂടിയായ മൊബൈല്‍ 10 എക്സിന്റെ കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്. 1000ൽ പരം ജീവനക്കാരും ക്യാമ്പസിൽ ജോലി ചെയ്യുന്നുണ്ട്.
ആധുനിക സജ്ജീകരണങ്ങളോടുകൂടി ഒരുങ്ങുന്ന ഓഫീസുകളിൽ ഫർണിച്ചറുകൾ ഉൾപ്പടെ എല്ലാ സൗകര്യങ്ങളുമുണ്ടാകും. ഒരേ സമയം 66 ജീവനക്കാർക്ക് വരെ ജോലി ചെയ്യാൻ കഴിയുന്ന വലുപ്പത്തിലാണ് ഓഫീസുകൾ ഒരുക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ കോഴിക്കോട് കേന്ദ്രമായ 5 കമ്പനികൾ ഓഫീസുകൾ ബുക്ക് ചെയ്തു കഴിഞ്ഞു.
Also Read: ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പ്രവര്‍ത്തനലാഭവുമായി ഫെഡറല്‍ ബാങ്ക്
2017ല്‍ നാല് കമ്പനികള്‍ മാത്രമായി പ്രവര്‍ത്തനമാരംഭിച്ച സൈബര്‍ പാര്‍ക്കില്‍ ഇന്നുള്ളത് 60 കമ്പനികളാണ്. 2020ല്‍ കവിഡ് പ്രതിസന്ധി നിലനിൽക്കുമ്പോഴും 26 കമ്പനികള്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ചു. ഇതിനു പുറമെ ഇന്‍കുബേറ്റര്‍ കൂടിയായ മൊബൈല്‍ 10 എക്സിന്റെ കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്. 1000ൽ പരം ജീവനക്കാരും ക്യാമ്പസിൽ ജോലി ചെയ്യുന്നുണ്ട്.