എണ്ണ ഇറക്കുമതി മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലയിൽ
സെപ്റ്റംബറിൽ രാജ്യത്ത് ഏറ്റവും കൂടുതൽ എണ്ണ എത്തിയത് സൗദി അറേബ്യയിൽ നിന്ന്
Samayam Malayalam 23 Oct 2019, 11:13 am
ഹൈലൈറ്റ്:
- പ്രതിദിനം 38 ലക്ഷം ബാരലുകളായാണ് എണ്ണ ഇറക്കുമതി കുറഞ്ഞത്
- ഏപ്രിൽ ഒന്നാണ് രാജ്യത്ത് യൂറോ VI ഇന്ധനം വിതരണം ചെയ്യുന്നതിന് നൽകിയിരിക്കുന്ന അവസാന തിയതി
ന്യൂഡൽഹി: സെപ്റ്റംബറില്‍ രാജ്യത്തെ എണ്ണ ഇറക്കുമതി ഇടിഞ്ഞു. മൂന്നു വര്‍ഷത്തെ താഴ്ന്ന നിലയിലാണ് എണ്ണ ഇറക്കുമതി എത്തിയത്. പ്രതിദിനം 38 ലക്ഷം ബാരലുകളായാണ് എണ്ണ ഇറക്കുമതി കുറഞ്ഞത്. 2016 ജൂണിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലവാരമാണ് ഇത്. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ എണ്ണ വിതരണത്തിൽ 8.4 ശതമാനമാണ് കുറവ്. എണ്ണ ഇറക്കുമതിയിൽ ഇറാഖിനെ പിന്നിലാക്കി സൗദി അറേബ്യ
കഴിഞ്ഞ മാസം സൗദി അറേബ്യയിൽ നിന്നാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ എത്തിയത്. 13 മാസങ്ങള്‍ക്ക് ശേഷമാണ് ഇറാഖിനെ പിന്തള്ളി രാജ്യത്തേക്കുള്ള എണ്ണ വിതരണത്തിൽ സൗദ്യ അറേബ്യ ഒന്നാമത് എത്തുന്നത്. 830,500 ബാരൽ എണ്ണയാണ് പ്രതിദിനം സൗദി അറേബ്യ സെപ്റ്റംബറിൽ വിതരണം ചെയ്തത്. ഇറാഖ് 821,000 ബാരലുകള്‍ വിതരണം ചെയ്ത സ്ഥാനത്താണ് ഇത്.
എണ്ണ ഇറക്കുമതി കുറഞ്ഞത് സെപ്റ്റംബറിൽ ധനകമ്മിയിൽ കുറവ് വരുത്തിയിട്ടുണ്ട്.
രാജ്യത്തെ സാമ്പത്തിക വ്യവസായ രംഗങ്ങളിലെ മാന്ദ്യത്തിലേക്കും ഇത് വിരല്‍ ചൂണ്ടുന്നുണ്ട്. ഏപ്രിൽ ഒന്നു മുതല്‍ യൂറോ VI ഇന്ധനം രാജ്യത്ത് വിതരണം ചെയ്യണമെന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ എണ്ണ വിതരണത്തിൽ കുറവ് വരുത്തിയതായും സൂചനകളുണ്ട്.
Also Read: ഐടി മേഖലയിൽ തൊഴിൽ നിയമനങ്ങള്‍ കുറയുന്നു
കഴിഞ്ഞ മാസം സൗദി അറേബ്യയിൽ നിന്നാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ എത്തിയത്. 13 മാസങ്ങള്‍ക്ക് ശേഷമാണ് ഇറാഖിനെ പിന്തള്ളി രാജ്യത്തേക്കുള്ള എണ്ണ വിതരണത്തിൽ സൗദ്യ അറേബ്യ ഒന്നാമത് എത്തുന്നത്. 830,500 ബാരൽ എണ്ണയാണ് പ്രതിദിനം സൗദി അറേബ്യ സെപ്റ്റംബറിൽ വിതരണം ചെയ്തത്. ഇറാഖ് 821,000 ബാരലുകള്‍ വിതരണം ചെയ്ത സ്ഥാനത്താണ് ഇത്.
എണ്ണ ഇറക്കുമതി കുറഞ്ഞത് സെപ്റ്റംബറിൽ ധനകമ്മിയിൽ കുറവ് വരുത്തിയിട്ടുണ്ട്.
രാജ്യത്തെ സാമ്പത്തിക വ്യവസായ രംഗങ്ങളിലെ മാന്ദ്യത്തിലേക്കും ഇത് വിരല്‍ ചൂണ്ടുന്നുണ്ട്. ഏപ്രിൽ ഒന്നു മുതല്‍ യൂറോ VI ഇന്ധനം രാജ്യത്ത് വിതരണം ചെയ്യണമെന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ എണ്ണ വിതരണത്തിൽ കുറവ് വരുത്തിയതായും സൂചനകളുണ്ട്.
Also Read: ഐടി മേഖലയിൽ തൊഴിൽ നിയമനങ്ങള്‍ കുറയുന്നു