ആപ്പ്ജില്ല

ക്രൂഡ് ഓയിൽ വില വർധിച്ചു

ആ​ഗോള തലത്തിൽ ഇന്ധനവില വർധിച്ചു. ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ ഇലക്ട്രിസിറ്റിയുടെ ഉപഭോ​ഗം കുതിച്ചുയർന്നു. അതേ സമയം നോർ‍‍ഡിക് രാജ്യങ്ങളിൽ ഹരിതോർജ്ജത്തെ ആശ്രയിക്കുന്നതിനാൽ ഇന്ധന പ്രതിസന്ധിയില്ല.

Samayam Malayalam 10 Jul 2022, 8:30 am
ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ വൈദ്യുതി വില വർധിച്ചു. അതേ സമയം ഊർജ്ജാവശ്യത്തിനായി ജലത്തേയും, കാറ്റിനേയും ആശ്രയിക്കുന്ന നോർഡിക് രാജ്യങ്ങളിൽ പ്രതിസന്ധിയില്ല. ഭാവിയിലും ഈ രാജ്യങ്ങളിൽ ഇന്ധന പ്രതിസന്ധി ഉണ്ടാവുകയില്ലെന്നാണ് വിലയിരുത്തൽ.
Samayam Malayalam p 1200


ഗ്യാസൊലിൻ ഇന്ധനങ്ങളുടെ വില 15 വർഷത്തെ താഴ്ന്ന നിലവാരത്തിലെത്തി. ക്രൂഡ് ഓയിൽ വില ഉയരുമ്പോൾ ഗ്യാസൊലിൻ ഇന്ധനങ്ങളുടെ വില കുറയുന്ന കാഴ്ചയായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നത്. ഇതോെടെ അമേരിക്കയിലെ ജെറ്റ് വിമാനങ്ങൾക്കടക്കമുള്ള ഇന്ധന പ്രതിസന്ധിക്ക് അയവു വരുമെന്ന് കരുതപ്പെടുന്നു.

ആഗോള എണ്ണവിലയിൽ കയറ്റിറക്കങ്ങളുണ്ടായാലും ബാരലിന് 140 ഡോളർ എന്ന നിലവാരത്തിൽ ഉയർന്നു തന്നെ ‍നിൽക്കുമെന്ന് ഗോൾഡ്മാൻ സാക്സ് വിലയിരുത്തി. ചൈനയിലെ ലോക്ഡൗണിനെ തുടർന്ന് സ്റ്റീൽ പ്ലാന്റുകൾ അടഞ്ഞു കിടന്നതിനാൽ കൽക്കരി ഉപയോഗത്തിൽ കുറവ്. അമേരിക്കയിൽ നിന്നും ചൈന ഇറക്കുമതി ചെയ്യുന്ന കൽക്കരിയിൽ ഈ വർഷം ആദ്യ പകുതിയിൽ 67 ശതമാനത്തിന്റെ കുറവാണുണ്ടായത്.
ഇതിനിടെ ചൈനയുടെ പുതിയ ഇന്ധന കയറ്റുമതി നയത്തിന് ആഗോള തലത്തിലുള്ള വിതരണ പ്രതിസന്ധിയിൽ കുറവ് വരുത്താൻ സാധിക്കില്ലെന്ന് വിലയിരുത്തലുണ്ട്.

രാജ്യാന്തര എണ്ണവിലയിൽ വലിയ ഇടിവിന് സാധ്യതയില്ലെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു. ഒപക് രാജ്യങ്ങൾക്ക് ക്രൂഡ് ഓയിൽ കയറ്റുമതി വർധിപ്പിക്കാൻ സാധിക്കാതിരിക്കുന്നതും സൗദി അറേബ്യയുടെ കയറ്റുമതി കഴിഞ്ഞ മാസങ്ങളിൽ കുറഞ്ഞു നിന്നതും ഇന്ധനവില ഉയർന്നു തന്നെ നിൽക്കുമെന്ന സൂചനയാണ് നൽകുന്നത്.

ക്രൂഡ് ഓയിൽ വില

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇന്നലെ ക്ലോസ് ചെയ്ത വിലയേക്കാൾ വർധന. ബാരലിന് 107 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ കനത്ത ഇടിവ് തുടരുന്നു. മൂല്യം ഏതാനും നാളുകളായി സ്ഥിരമായി 77 ന് മുകളിൽ തുടരുന്നത് സമ്മർദം വർധിപ്പിക്കുന്നുണ്ട്. നിലവിൽ രൂപയുടെ മൂല്യം ഡോളറിനെതിരേ 79.33 ൽ നിൽക്കുന്നു.

കുതിച്ചുയരുന്ന പണപ്പെരുപ്പം നേരിടുന്നതിനായി കഴിഞ്ഞ മെയ് 21നാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഇളവുകൾ പ്രഖ്യാപിച്ചത്. എക്സൈസ് തീരുവയിലെ ഇടപെടലോടെ പെട്രോൾ ലിറ്ററിന് എട്ട് രൂപയും, ഡീസൽ ലിറ്ററിന് ആറ് രൂപയും കുറച്ചത്. ഇതോടെ പെട്രോൾ ലിറ്ററിന് 9.50 രൂപയും, ഡീസൽ ലിറ്ററിന് ഏഴു രൂപയും വില കുറയുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ കേന്ദ്രത്തിനു പിന്നാലെ സംസ്ഥാന സർക്കാരും നികുതി കുറച്ചു. പെട്രോൾ നികുതി 2.41 രൂപയും, ഡീസലിന് 1.36 രൂപയുമാണ് കുറച്ചത്. ഇതോടെ ഫലത്തിൽ സംസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 10.52 രൂപയും, ഡീസൽ ലിറ്ററിന് 7.40 രൂപയും കുറഞ്ഞു.

പ്രധാന നഗരങ്ങളിലെ ഇന്ധന വില

രാജ്യത്ത് പൊട്രോള്‍ വിലയില്‍ മാറ്റമില്ല. ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.72 രൂപയാണ് പുതുക്കിയ വില. ഡീസൽ ലിറ്ററിന് 89.62 രൂപയില്‍ വില്‍പ്പന നടത്തുന്നു. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 111.35 രൂപയും ഡീസൽ ലിറ്ററിന് 97.28 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 107.71 രൂപയും ഡീസൽ ലിറ്ററിന് 96.52 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 105.70 രൂപയാണ് വില. ഡീസൽ ലിറ്ററിന് 92.64 രൂപയാണ് വില. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് ഇന്ന് 105.89 രൂപയും ഡീസലിന് 96.52 രൂപയുമാണ് വില.
നഗരംപെട്രോള്‍(രൂപ)ഡീസല്‍ (രൂപ)
തിരുവനന്തപുരം107.7196.52
കൊച്ചി105.7092.64
കോഴിക്കോട്105.8996.52
ന്യൂഡല്‍ഹി96.7289.62

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്