ന്യൂഡൽഹി: ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയുള്ള ഭക്ഷണ വിതരണത്തിന് ഇനി ജിഎസ്ടി. ഇതുവരെ ജിഎസ്ടി പരിധിയില്‍ ഇല്ലാതിരുന്ന ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‍ഫോമുകൾ ഇനി അഞ്ച് ശതമാനം നികുതിയാണ് നൽകേണ്ടത്. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലെ നിര്‍ണായക തീരുമാനങ്ങളിൽ ഒന്നാണിത്. 2022 ജനുവരി ഒന്ന് മുതല്‍ ആണ് ആപ്പ് വഴിയുള്ള ഭക്ഷണ വിതരണത്തിന് ജിഎസ്ടി ഈടാക്കുന്നത്. പ്രത്യക്ഷത്തിൽ ഇത് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരെ ബാധിക്കാത്ത നിലയിൽ ആണെങ്കിലും നികുതി ഏര്‍പ്പെടുത്തുന്നത് കമ്പനികൾ ഡെലിവറി ചാര്‍ജുകൾ ഉയര്‍ത്താൻ കാരണമായേക്കാം. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങി ഈ രംഗത്തെ പ്രമുഖ കമ്പനികൾ ഉൾപ്പെടെ ഓൺലൈൻ ഓര്‍ഡര്‍ അനുസരിച്ച് ഭക്ഷണം വിതരണം ചെയ്യുന്നതിന് നികുതി നൽകേണ്ടി വരും. നിലവിൽ ഈ ആപ്പുകൾക്ക് ടിസിഎസ് ആണ് ഈടാക്കുന്നത്. ഇതിനു പകരം അഞ്ച് ശതമാനം ഏകീകൃത നിരക്കാണ് ഈടാക്കുന്നത്.
ഓൺലൈൻ ഫൂഡ് പ്ലാറ്റ്‍ഫോമിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ ഇപ്പോൾ റെസ്റ്റോറൻറ് ആണ് നികുതി അടയ്ക്കുന്നത്. എന്നാൽ ചില റെസ്റ്റോറൻറുകൾ പണം നൽകുന്നില്ലെന്ന് ഞങ്ങൾ കണ്ടെത്തിയെന്ന് റവന്യൂ സെക്രട്ടറി തരുൺ ബജാജ് വ്യക്തമാക്കി. റെസ്റ്റോറൻറുകളുടെ നികുതി വെട്ടിപ്പും പല സംസ്ഥാനങ്ങളിലും വ്യാപകമാണ്. ഭക്ഷണം ഓർഡർ ചെയ്യുന്നതിന് അനുസരിച്ചാണ് അഞ്ച് ശതമാനം നികുതി ഫൂഡ് അഗ്രിഗേറ്റര്‍ ഇനി നൽകേണ്ടത്.
2020 ൽ ഇന്ത്യൻ ഓൺലൈൻ ഭക്ഷണ വിതരണ വിപണിയുടെ വലിപ്പം ഞെട്ടിക്കും. 4,350 കോടി ഡോളറിൻേറതാണ് മൊത്തം വിപണി. 2021-2026 കാലയളവിൽ വിപണി 30.1ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഈ രംഗത്ത് പ്രതീക്ഷിക്കുന്നത്. നികുതി ചുമത്തിയതോടെ ഈ രംഗത്തു നിന്നുള്ള സര്‍ക്കാരിൻെറ വരുമാനവും ഉയരും.
Also Reas: പെട്രോളിനും ഡീസലിനും ജിഎസ്ടി ഇല്ല; കൊവിഡ് മരുന്നുകൾക്ക് വില കുറയും, ഈ ഉത്പന്നങ്ങൾക്ക് വില കൂടും
ധനമന്ത്രി അദ്ധ്യക്ഷയായ ജിഎസ്ടി കൗൺസിൽ യോഗത്തിൽ പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സഹായമായേക്കാവുന്ന പ്രഖ്യാപനം ഉണ്ടായേക്കും എന്ന റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നതിനാൽ എല്ലാവരും ഈ വിഷയം ശ്രദ്ധിച്ചിരുന്നു. പെട്രോളിനും ഡീസലിനും ഏകീകൃത ജിഎസ്ടി ഈടാക്കി അധിക തീരുവകൾ കുറച്ചാൽ ഇന്ധന വില കുറയും എന്നതായിരുന്നു ഇതിന് പിന്നിൽ. എന്നാൽ വിഷയം ചര്‍ച്ചക്ക് പോലുമെടുക്കാതെ ജിസ്ടി കൗൺസിൽ ഒഴിഞ്ഞ് മാറി. വിഷയം പിന്നീട് ചർച്ച ചെയ്തേക്കും എന്ന് സൂചനകളുണ്ട്.. കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളും തീരുമാനത്തെ എതിര്‍ക്കുന്നുണ്ട്.
ഇന്നലത്തെ ജിഎസ്ടി യോഗത്തിൽ കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്നതുൾപ്പെടെയുള്ള ചില അവശ്യമരുന്നുകൾക്ക് നികുതി കുറച്ചിട്ടുണ്ട്. ക്യാൻസര്‍ ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നുകളുടെ നികുതി കുറച്ചതും നിരവധി രോഗികൾക്കും കുടുംബാംഗങ്ങൾക്കും ആശ്വാസമാകും. 18 ശതമാനം നികുതി സ്ലാബിലെ ഉത്പന്നങ്ങൾ അഞ്ച് ശതമാനത്തിലേക്ക് കുറയ്ക്കുന്നത് മരുന്നുകളുടെ വില കുറയ്ക്കും. എന്നാൽ എല്ലാ മരുന്നുകൾക്കും നികുതി ഇളവില്ല. ചില ഉത്പന്നങ്ങളെ ഉയര്‍ന്ന നികുതി സ്ലാബിലേക്കും മറ്റു ചില ഉത്പന്നങ്ങളെ കുറഞ്ഞ നികുതി സ്ലാബിലേക്കും മാറ്റിയിട്ടുണ്ട്.
ഓൺലൈൻ ഫൂഡ് പ്ലാറ്റ്‍ഫോമിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ ഇപ്പോൾ റെസ്റ്റോറൻറ് ആണ് നികുതി അടയ്ക്കുന്നത്. എന്നാൽ ചില റെസ്റ്റോറൻറുകൾ പണം നൽകുന്നില്ലെന്ന് ഞങ്ങൾ കണ്ടെത്തിയെന്ന് റവന്യൂ സെക്രട്ടറി തരുൺ ബജാജ് വ്യക്തമാക്കി. റെസ്റ്റോറൻറുകളുടെ നികുതി വെട്ടിപ്പും പല സംസ്ഥാനങ്ങളിലും വ്യാപകമാണ്. ഭക്ഷണം ഓർഡർ ചെയ്യുന്നതിന് അനുസരിച്ചാണ് അഞ്ച് ശതമാനം നികുതി ഫൂഡ് അഗ്രിഗേറ്റര്‍ ഇനി നൽകേണ്ടത്.
2020 ൽ ഇന്ത്യൻ ഓൺലൈൻ ഭക്ഷണ വിതരണ വിപണിയുടെ വലിപ്പം ഞെട്ടിക്കും. 4,350 കോടി ഡോളറിൻേറതാണ് മൊത്തം വിപണി. 2021-2026 കാലയളവിൽ വിപണി 30.1ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഈ രംഗത്ത് പ്രതീക്ഷിക്കുന്നത്. നികുതി ചുമത്തിയതോടെ ഈ രംഗത്തു നിന്നുള്ള സര്‍ക്കാരിൻെറ വരുമാനവും ഉയരും.
Also Reas: പെട്രോളിനും ഡീസലിനും ജിഎസ്ടി ഇല്ല; കൊവിഡ് മരുന്നുകൾക്ക് വില കുറയും, ഈ ഉത്പന്നങ്ങൾക്ക് വില കൂടും
ധനമന്ത്രി അദ്ധ്യക്ഷയായ ജിഎസ്ടി കൗൺസിൽ യോഗത്തിൽ പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സഹായമായേക്കാവുന്ന പ്രഖ്യാപനം ഉണ്ടായേക്കും എന്ന റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നതിനാൽ എല്ലാവരും ഈ വിഷയം ശ്രദ്ധിച്ചിരുന്നു. പെട്രോളിനും ഡീസലിനും ഏകീകൃത ജിഎസ്ടി ഈടാക്കി അധിക തീരുവകൾ കുറച്ചാൽ ഇന്ധന വില കുറയും എന്നതായിരുന്നു ഇതിന് പിന്നിൽ. എന്നാൽ വിഷയം ചര്‍ച്ചക്ക് പോലുമെടുക്കാതെ ജിസ്ടി കൗൺസിൽ ഒഴിഞ്ഞ് മാറി. വിഷയം പിന്നീട് ചർച്ച ചെയ്തേക്കും എന്ന് സൂചനകളുണ്ട്.. കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളും തീരുമാനത്തെ എതിര്‍ക്കുന്നുണ്ട്.
ഇന്നലത്തെ ജിഎസ്ടി യോഗത്തിൽ കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്നതുൾപ്പെടെയുള്ള ചില അവശ്യമരുന്നുകൾക്ക് നികുതി കുറച്ചിട്ടുണ്ട്. ക്യാൻസര്‍ ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നുകളുടെ നികുതി കുറച്ചതും നിരവധി രോഗികൾക്കും കുടുംബാംഗങ്ങൾക്കും ആശ്വാസമാകും. 18 ശതമാനം നികുതി സ്ലാബിലെ ഉത്പന്നങ്ങൾ അഞ്ച് ശതമാനത്തിലേക്ക് കുറയ്ക്കുന്നത് മരുന്നുകളുടെ വില കുറയ്ക്കും. എന്നാൽ എല്ലാ മരുന്നുകൾക്കും നികുതി ഇളവില്ല. ചില ഉത്പന്നങ്ങളെ ഉയര്‍ന്ന നികുതി സ്ലാബിലേക്കും മറ്റു ചില ഉത്പന്നങ്ങളെ കുറഞ്ഞ നികുതി സ്ലാബിലേക്കും മാറ്റിയിട്ടുണ്ട്.