കൊച്ചി: ഓൺലൈൻ ഗ്രോസറി ഷോപ്പായ ബിഗ്ബാസ്ക്കറ്റിൻെറ ഭൂരിപക്ഷം ഓഹരികളും ടാറ്റാ ഗ്രൂപ്പിന് വിൽക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഗ്രോസറി ഷോപ്പാണ് ബിഗ്ബാസ്ക്കറ്റ് . ഇത് സ്വന്തമാക്കാൻ നിരവധി വൻകിട കമ്പനികളും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
100 കോടി ഡോളറിന് കമ്പനിയുടെ 50 ശതമാനം ഓഹരികളാണ് ബിഗ്ബാസ്ക്കറ്റ് വിൽക്കുന്നത് എന്നാണ് സൂചന. ഇത് സംബന്ധിച്ചാണ് ടാറ്റയുമായി കമ്പനി ചര്‍ച്ചകൾ നടത്തുന്നത്. നിലവിൽ ചൈനീസ് ഭീമൻമാരായ ആലിബാബ ഗ്രൂപ്പിന് 26 ശതമാനം ഓഹരികളാണ് ബിഗ്ബാസ്ക്കറ്റിൽ ഉള്ളത്.
Also Read: ചെയര്‍മാൻ ഇല്ല; സാംസങ് ഗ്രൂപ്പിൽ അധികാര വിഭജനത്തെ ചൊല്ലി തര്‍ക്കം
നിലവിൽ ചൈനീസ് ഭീമൻമാരായ ആലിബാബ ഗ്രൂപ്പിന് 26 ശതമാനം ഓഹരികളാണ് ബിഗ്വാസ്ക്കറ്റിൽ ഉള്ളത്. അസൻറ് ഗ്രൂപ്പ്, സിഡിസി ഗ്രൂപ്പ് എന്നിവയ്ക്കും കമ്പനിയിൽ ഓഹരി പങ്കാളിത്തം ഉണ്ട്. ഇവയ്ക്ക് ഒപ്പം ആലിബാബയും ബിഗ്ബാസ്ക്കറ്റിലെ ഓഹരികൾ വിറ്റഴിച്ചേക്കും.
ഡിജിറ്റൽ ബിസിനസ് വര്‍ധിപ്പിയ്ക്കാൻ ഉള്ള പദ്ധതികളുടെ ഭാഗമായി ടാറ്റ ഡിജിറ്റൽ വിഭാഗമാണ് ബിഗ്ബാസ്ക്കറ്റിൽ മുതൽ മുടക്കുക എന്നാണ് സൂചന. സ്നാപ്‍ഡീൽ, ഇന്ത്യാമാര്‍ട്ട് തുടങ്ങിയ സ്ഥാപനങ്ങളും ആയും ടാറ്റ ചര്‍ച്ച നടത്തിയിരുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ നിക്ഷേപം സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ടുകൾ.
ലോക്ക്ഡൗൺ കാലത്ത് ബിഗ്ബാസ്ക്കറ്റിൻെറയും വിൽപ്പന കുതിച്ചുയര്‍ന്നിരുന്നു. ഏപ്രിലിൽ പ്രതിദിനം 160,000 ഓര്‍ഡര്‍ വരെയാണ് കമ്പനിയ്ക്ക് ലഭിച്ചിരുന്നത്. ഈ സാമ്പത്തിക വര്‍ഷം മൊത്തം വിൽപ്പന 9,000 കോടി കടക്കും എന്നാണ് കമ്പനി പ്രതീക്ഷിയ്ക്കുന്നത്.
100 കോടി ഡോളറിന് കമ്പനിയുടെ 50 ശതമാനം ഓഹരികളാണ് ബിഗ്ബാസ്ക്കറ്റ് വിൽക്കുന്നത് എന്നാണ് സൂചന. ഇത് സംബന്ധിച്ചാണ് ടാറ്റയുമായി കമ്പനി ചര്‍ച്ചകൾ നടത്തുന്നത്. നിലവിൽ ചൈനീസ് ഭീമൻമാരായ ആലിബാബ ഗ്രൂപ്പിന് 26 ശതമാനം ഓഹരികളാണ് ബിഗ്ബാസ്ക്കറ്റിൽ ഉള്ളത്.
Also Read: ചെയര്‍മാൻ ഇല്ല; സാംസങ് ഗ്രൂപ്പിൽ അധികാര വിഭജനത്തെ ചൊല്ലി തര്‍ക്കം
നിലവിൽ ചൈനീസ് ഭീമൻമാരായ ആലിബാബ ഗ്രൂപ്പിന് 26 ശതമാനം ഓഹരികളാണ് ബിഗ്വാസ്ക്കറ്റിൽ ഉള്ളത്. അസൻറ് ഗ്രൂപ്പ്, സിഡിസി ഗ്രൂപ്പ് എന്നിവയ്ക്കും കമ്പനിയിൽ ഓഹരി പങ്കാളിത്തം ഉണ്ട്. ഇവയ്ക്ക് ഒപ്പം ആലിബാബയും ബിഗ്ബാസ്ക്കറ്റിലെ ഓഹരികൾ വിറ്റഴിച്ചേക്കും.
ഡിജിറ്റൽ ബിസിനസ് വര്‍ധിപ്പിയ്ക്കാൻ ഉള്ള പദ്ധതികളുടെ ഭാഗമായി ടാറ്റ ഡിജിറ്റൽ വിഭാഗമാണ് ബിഗ്ബാസ്ക്കറ്റിൽ മുതൽ മുടക്കുക എന്നാണ് സൂചന. സ്നാപ്‍ഡീൽ, ഇന്ത്യാമാര്‍ട്ട് തുടങ്ങിയ സ്ഥാപനങ്ങളും ആയും ടാറ്റ ചര്‍ച്ച നടത്തിയിരുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ നിക്ഷേപം സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ടുകൾ.
ലോക്ക്ഡൗൺ കാലത്ത് ബിഗ്ബാസ്ക്കറ്റിൻെറയും വിൽപ്പന കുതിച്ചുയര്‍ന്നിരുന്നു. ഏപ്രിലിൽ പ്രതിദിനം 160,000 ഓര്‍ഡര്‍ വരെയാണ് കമ്പനിയ്ക്ക് ലഭിച്ചിരുന്നത്. ഈ സാമ്പത്തിക വര്‍ഷം മൊത്തം വിൽപ്പന 9,000 കോടി കടക്കും എന്നാണ് കമ്പനി പ്രതീക്ഷിയ്ക്കുന്നത്.