കൊച്ചി: പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ,എംടിഎൻഎൽ തുടങ്ങിയ കമ്പനികളിൽ നിന്ന് വിരമിക്കാനൊരുങ്ങി 94,000 പേർ. നിർബന്ധിത പിരിച്ചു വിടലിൻറെ ഭാഗമായി സ്വമേധയാ വിആർഎസിന് അപേക്ഷിച്ചിരിക്കുന്ന ജീവനക്കാരുടെ എണ്ണമാണിത്. 2020 ജാനുവരി 30 നുള്ളിൽ വിആർഎസ് പൂർണമായേക്കും എന്നാണ് സൂചന. സംസ്ഥാനത്ത് നിന്ന് 300ലധികം പേരും അപേക്ഷ നൽകിയിട്ടുണ്ട്. 80,000 പേര്‍ ബിഎസ്എൻഎലിൽ നിന്നും 14,000 പേര്‍ എംടിഎൻഎലിൽ നിന്നുമാണ് വിരമിക്കുന്നത്.
എംടിഎൻഎലിൽ വിആര്‍എസിനായി അപേക്ഷിച്ചിരിക്കുന്നത് 13,988 പേരാണ്.ബിഎസ്എൻഎലിലെ 1.65 ലക്ഷം ജീവനക്കാരിൽ 1,00,000 പേര്‍ക്കാണ് വിആര്‍എസിന് അര്‍ഹതയുള്ളത്.
കടക്കെണിയിലായ കമ്പനികളുടെ പ്രവര്‍ത്തനച്ചെലവു കുറയ്ക്കുന്നതിൻറെ ഭാഗമായാണ് ജീവനക്കാരെ സ്വമേധയാ വിരമിക്കലിനു സർക്കാർ പ്രേരിപ്പിച്ചത്. 50 വയസിനു മുകളിൽ പ്രായമുള്ളവരെയാണ് വിആര്‍എസിലൂടെ ഒഴിവാക്കുന്നത്. പിരിഞ്ഞു പോകുന്നവര്‍ക്ക് നൽകേണ്ട 17,169 കോടി രൂപയ്ക്ക് പുറമേ 12,768 കോടി രൂപയുടെ പെൻഷൻ ബാധ്യതയും വരുത്തി വയ്ക്കുന്നതാണ് നീക്കം. (പത്തു വർഷത്തേക്കാണിത്)
വിആര്‍എസ് സമയത്ത് നൽകുന്ന തുക 2020-21 സാമ്പത്തിക വര്‍ഷങ്ങളിലായി രണ്ടു ഘഡുക്കളായി നൽകിയേക്കും എന്നാണു സൂചന. കഴിഞ്ഞമാസമാണ് കേന്ദ്ര മന്ത്രാലയം ബിഎസ്എൻഎലിൽ എംടിഎൻഎൽ ലയിപ്പിക്കാൻ തീരുമാനിക്കുന്നത്.
Also Read:എംടിഎന്‍എല്‍ ബിഎസ്എന്‍എല്‍ ലയനം; എംടിഎൻഎൽ ഓഹരി വില ഉയര്‍ന്നു
എംടിഎൻഎലിൽ വിആര്‍എസിനായി അപേക്ഷിച്ചിരിക്കുന്നത് 13,988 പേരാണ്.ബിഎസ്എൻഎലിലെ 1.65 ലക്ഷം ജീവനക്കാരിൽ 1,00,000 പേര്‍ക്കാണ് വിആര്‍എസിന് അര്‍ഹതയുള്ളത്.
കടക്കെണിയിലായ കമ്പനികളുടെ പ്രവര്‍ത്തനച്ചെലവു കുറയ്ക്കുന്നതിൻറെ ഭാഗമായാണ് ജീവനക്കാരെ സ്വമേധയാ വിരമിക്കലിനു സർക്കാർ പ്രേരിപ്പിച്ചത്. 50 വയസിനു മുകളിൽ പ്രായമുള്ളവരെയാണ് വിആര്‍എസിലൂടെ ഒഴിവാക്കുന്നത്. പിരിഞ്ഞു പോകുന്നവര്‍ക്ക് നൽകേണ്ട 17,169 കോടി രൂപയ്ക്ക് പുറമേ 12,768 കോടി രൂപയുടെ പെൻഷൻ ബാധ്യതയും വരുത്തി വയ്ക്കുന്നതാണ് നീക്കം. (പത്തു വർഷത്തേക്കാണിത്)
വിആര്‍എസ് സമയത്ത് നൽകുന്ന തുക 2020-21 സാമ്പത്തിക വര്‍ഷങ്ങളിലായി രണ്ടു ഘഡുക്കളായി നൽകിയേക്കും എന്നാണു സൂചന. കഴിഞ്ഞമാസമാണ് കേന്ദ്ര മന്ത്രാലയം ബിഎസ്എൻഎലിൽ എംടിഎൻഎൽ ലയിപ്പിക്കാൻ തീരുമാനിക്കുന്നത്.
Also Read:എംടിഎന്‍എല്‍ ബിഎസ്എന്‍എല്‍ ലയനം; എംടിഎൻഎൽ ഓഹരി വില ഉയര്‍ന്നു