ന്യൂഡൽഹി: പനാമയിലെ കള്ളപ്പണക്കാരുടെ രഹസ്യരേഖ പുറത്തായതിനു പിന്നാലെ പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അന്വേഷണത്തിന് ഉത്തരവിട്ടു. പനാമയിലെ മൊസാക് ഫൊന്‍സെക എന്ന ഏജന്‍സിയെ ഉപയോഗിച്ച് വിവിധ രാജ്യങ്ങളില്‍ കള്ളപ്പണം നിക്ഷേപിച്ച 500 ഇന്ത്യക്കാരെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രത്യേക സമിതി രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു. ആര്‍ബിഐ, കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്, ധനകാര്യ ഇന്റലിജന്‍സ് യൂണിറ്റ് എന്നിവയുള്‍പ്പെട്ടതാണ് സമിതി.
വിദേശ രാജ്യങ്ങളിലെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കുന്ന പനാമാനിയന്‍ നിയമ സ്ഥാപനമായ മൊസ്സാക് ഫൊന്‍സേകയുടെ ചോര്‍ന്ന രേഖകളിലാണ് അമിതാഭ് ബച്ചന് അടക്കമുള്ളവരുടെ കള്ളപ്പണ നിക്ഷേപം വെളിച്ചത്തായത്. ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജോണലിസ്റ്റ്‌സ് (ഐസിഐജെ)യാണ് ദി പനാമാ പേപ്പേഴ്‌സ് എന്ന പേരില്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.
ചൈനീസ് പ്രസിഡന്‌റ് ഷി ജിന്‍പിങ്, പ്രമുഖ ഫുഡ്‌ബോളര്‍ ലയണല്‍ മെസ്സി, റഷ്യന്‍ പ്രസിന്ഡറ് വ്‌ലാദിമിര്‍ പുടിന്റെ സഹായി, ജാക്കിചാന്‍, സൗദി രാജാവ്, പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് തുടങ്ങിയ പ്രമുഖര്‍ വിദേശത്ത് കള്ളപ്പണ നിക്ഷേപം നടത്തിയതിന്റെ വിവരങ്ങളും ചോര്‍ന്ന രേഖകളിലുണ്ട്.
വിദേശ രാജ്യങ്ങളിലെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കുന്ന പനാമാനിയന്‍ നിയമ സ്ഥാപനമായ മൊസ്സാക് ഫൊന്‍സേകയുടെ ചോര്‍ന്ന രേഖകളിലാണ് അമിതാഭ് ബച്ചന് അടക്കമുള്ളവരുടെ കള്ളപ്പണ നിക്ഷേപം വെളിച്ചത്തായത്. ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജോണലിസ്റ്റ്‌സ് (ഐസിഐജെ)യാണ് ദി പനാമാ പേപ്പേഴ്‌സ് എന്ന പേരില്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.
ചൈനീസ് പ്രസിഡന്‌റ് ഷി ജിന്‍പിങ്, പ്രമുഖ ഫുഡ്‌ബോളര്‍ ലയണല്‍ മെസ്സി, റഷ്യന്‍ പ്രസിന്ഡറ് വ്‌ലാദിമിര്‍ പുടിന്റെ സഹായി, ജാക്കിചാന്‍, സൗദി രാജാവ്, പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് തുടങ്ങിയ പ്രമുഖര്‍ വിദേശത്ത് കള്ളപ്പണ നിക്ഷേപം നടത്തിയതിന്റെ വിവരങ്ങളും ചോര്‍ന്ന രേഖകളിലുണ്ട്.