ആപ്പ്ജില്ല

പേടിഎം തട്ടിപ്പ്; അഞ്ചു ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി

പേടിഎം തട്ടിപ്പുകൾ വ്യാപകമാകുന്നു. മഹാരാഷ്ട്രയിൽ ആറു പേർക്ക് നഷ്ടപ്പെട്ടത് അഞ്ചു ലക്ഷത്തിൽ അധികം രൂപ. പേടിഎം പ്രതിനിധികൾ എന്ന നിലയിൽ ലഭിച്ച വ്യാജ ഫോൺ കോളിനെ തുടർന്നായിരുന്നു സംഭവം

Samayam Malayalam 2 Jan 2020, 5:39 pm
മഹാരാഷ്ട്ര: പേടിഎം തട്ടിപ്പുകൾ വ്യാപകമാകുന്നത് സംബന്ധിച്ച പരാതികൾ കൂടുന്നു. മഹാരാഷ്ട്രയിൽ ഇടപാടുകാരുടെ അഞ്ചു ലക്ഷം രൂപ കവർന്നതായി പരാതി. മഹാരാഷ്ട്രയിലെ താനെയിലാണ് ഇടപാടുകാര്‍ക്ക് പണം നഷ്ടമായത്. ഒരു ഇടപാടുകാരൻ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി ഇങ്ങനെ. പേടിഎം ഒഫിഷ്യൽ എന്ന രീതിയിൽ ഒരു ഫോൺ കോൾ ലഭിച്ചു. കെവൈസി അപ്ഡേറ്റു ചെയ്തതിന് ശേഷം ഫീസ് ഇനത്തിൽ 10 രൂപ ട്രാൻസ്ഫർ ചെയ്യാനായിരുന്നു അടുത്ത നിർദേശം. ഇതിനു ശേഷം തുടർച്ചയായ ദിവസങ്ങളിൽ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായെന്നാണ് പരാതി.
Samayam Malayalam Fraud Case
Fraud Case


Also Read: ഓൺലൈന്‍ ഫുഡ് ഓര്‍ഡര്‍: നഷ്‍ടമായത് 27,000 രൂപ; ഒരിക്കലും യുപിഐ പിൻ പരസ്യമാക്കരുതേ!

പേടിഎമ്മിൽ നിന്നാണെന്നും കെവൈസി അപ്ഡേറ്റു ചെയ്യണമെന്നുമുള്ള രീതിയിൽ ലഭിച്ച ഫോൺകോൾ വിശ്വസിച്ചതാണ് ഇടപാടുകാരനു സംഭവിച്ച അബദ്ധം. ഇതിനായി ക്വിക്ക് സപ്പോ‍ര്‍ട്ട് എന്ന ആപ്പ് ഡൗൺലോഡ് ചെയ്യാനും ആവശ്യപ്പെട്ടു. ആധാ‍ര്‍, പാൻകാ‍ര്‍ഡ് വിവരങ്ങളുംപരാതിക്കാരൻ കെവൈസി അപ്ഡേഷൻറെ ഭാഗമായി അജ്ഞാതനു നൽകി. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ 1.2 ലക്ഷം രൂപയാണ് ഈ ഇടപാടുകാരൻഅക്കൗണ്ടിൽ നിന്ന് നഷ്ടമായത്.

പോലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോഴാണ് മറ്റ് അഞ്ച് പേരും ഇത്തരത്തിൽ തട്ടിപ്പിനിരയായതായി വ്യക്തമാകുന്നത്. അടുത്തടുത്ത ദിവസങ്ങളിൽ അഞ്ചു പേര്‍ക്കൂടെ അക്കൗണ്ടിൽ നിന്ന് നഷ്ടമായത് 5.04 ലക്ഷം രൂപയാണ് എന്ന് ഓ‍ര്‍ക്കണം.

Also Read: ഓണ്‍ലൈനായി പണം ഇടപാടുകൾ നടത്തും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്