കൊച്ചി: വിദേശ പഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനായി എഡ്യുക്കേഷൻ കമ്പനിയായ പിയേഴ്‌സണ്‍ പുതിയ ലേണിങ് പ്ലാറ്റ് ഫോം ആരംഭിയ്ക്കുന്നു. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം നേടുന്നതിനായി മുഴുവന്‍ സമയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ 'പിയേഴ്‌സണ്‍ ക്ലാസ്‌റും' ആണ് ഇതിനായി ആരംഭിയ്ക്കുന്നത്.
സ്ഥാപനങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, അധികൃതര്‍ തുടങ്ങിയവര്‍ക്കെല്ലാം പിന്തുണ ലഭിക്കുന്ന രീതിയിലാണ് പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലോകത്തെ ഏറ്റവും പ്രചാരമുള്ളതും വിശ്വസനീയവുമായ ഇംഗ്ലീഷ് ഭാഷാ ടെസ്റ്റ് കമ്പനിയായ 'ഇ2ലാംഗ്വേജി' ൻെറ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിയ്ക്കുന്നത്.
Also Read: ആൻഡ്രോയിഡ് സ്മാര്‍ട് ടിവി;ഗൂഗിളിൻെറ ചൂഷണത്തിന് എതിരെ കൂടുതൽ കമ്പനികൾ, ഇന്ത്യയിലും കേസ്
പിയേഴ്‌സണ്‍ ക്ലാസ്‌റൂം പ്ലാറ്റ്‌ഫോമില്‍ 900ത്തിലധികം പരിശീലന ചോദ്യങ്ങളും 250ലധികം മണിക്കൂര്‍ അധ്യയന ഉള്ളടക്കങ്ങളും ലഭ്യമാണ്. വ്യാകരണം, പദാവലി, ഉച്ചാരണം എന്നിവയ്ക്കായി വൈദഗ്ധ്യ വികസന ക്ലാസുകളുടെ വിപുലമായ ശ്രേണിയും നഴ്‌സിങിനും മെഡിസിനും തയ്യാറെടുക്കുന്ന വിദ്യര്‍ത്ഥികള്‍ക്ക് പിടിഇ-എ, ഐഇഎല്‍ടിഎസ്-എ, ഐഇഎല്‍ടിഎസ്-ജി, ഒഇടി തുടങ്ങിയവയ്ക്കുള്ള മോക്ക് ടെസ്റ്റുകളുമുണ്ട്.
പിയേഴ്‌സന്റെ പിടിഇ അക്കാഡമിക് തയ്യാറാക്കിയ ഡാറ്റ അനുസരിച്ച് കൊച്ചിയിൽ മാത്രം എല്ലാ വര്‍ഷവും 10,000 വിദ്യാര്‍ത്ഥികളാണ് വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്നത്.20,000 ആളുകള്‍ എമിഗ്രേഷന് അപേക്ഷിക്കുന്നുണ്ട്.
സ്ഥാപനങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, അധികൃതര്‍ തുടങ്ങിയവര്‍ക്കെല്ലാം പിന്തുണ ലഭിക്കുന്ന രീതിയിലാണ് പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലോകത്തെ ഏറ്റവും പ്രചാരമുള്ളതും വിശ്വസനീയവുമായ ഇംഗ്ലീഷ് ഭാഷാ ടെസ്റ്റ് കമ്പനിയായ 'ഇ2ലാംഗ്വേജി' ൻെറ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിയ്ക്കുന്നത്.
Also Read: ആൻഡ്രോയിഡ് സ്മാര്‍ട് ടിവി;ഗൂഗിളിൻെറ ചൂഷണത്തിന് എതിരെ കൂടുതൽ കമ്പനികൾ, ഇന്ത്യയിലും കേസ്
പിയേഴ്‌സണ്‍ ക്ലാസ്‌റൂം പ്ലാറ്റ്‌ഫോമില്‍ 900ത്തിലധികം പരിശീലന ചോദ്യങ്ങളും 250ലധികം മണിക്കൂര്‍ അധ്യയന ഉള്ളടക്കങ്ങളും ലഭ്യമാണ്. വ്യാകരണം, പദാവലി, ഉച്ചാരണം എന്നിവയ്ക്കായി വൈദഗ്ധ്യ വികസന ക്ലാസുകളുടെ വിപുലമായ ശ്രേണിയും നഴ്‌സിങിനും മെഡിസിനും തയ്യാറെടുക്കുന്ന വിദ്യര്‍ത്ഥികള്‍ക്ക് പിടിഇ-എ, ഐഇഎല്‍ടിഎസ്-എ, ഐഇഎല്‍ടിഎസ്-ജി, ഒഇടി തുടങ്ങിയവയ്ക്കുള്ള മോക്ക് ടെസ്റ്റുകളുമുണ്ട്.
പിയേഴ്‌സന്റെ പിടിഇ അക്കാഡമിക് തയ്യാറാക്കിയ ഡാറ്റ അനുസരിച്ച് കൊച്ചിയിൽ മാത്രം എല്ലാ വര്‍ഷവും 10,000 വിദ്യാര്‍ത്ഥികളാണ് വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്നത്.20,000 ആളുകള്‍ എമിഗ്രേഷന് അപേക്ഷിക്കുന്നുണ്ട്.