ന്യൂഡൽഹി: തുടര്‍ച്ചയായ 18-ാം ദിവസവും രാജ്യത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിന് 4 രൂപയിലേറെയും ഡീസലിന് രണ്ട് രൂപയിലേറെയുമാണ് രാജ്യത്ത് ഇന്ധനവില കുറഞ്ഞത്. ഓഗസ്റ്റ് 16ന് ശേഷം ചെറിയ തോതിൽ വര്‍ധിച്ചു വന്ന ഇന്ധനവില രണ്ട് മാസത്തിനു ശേഷമാണ് കുറയുന്നത്.
കേരളത്തിൽ പെട്രോളിന് 4.17 രൂപയും ഡീസലിന് 2.63 രൂപയുമാണ് കുറഞ്ഞിട്ടുള്ളത്. ഇന്നലെ കൊച്ചിയിൽ പെട്രോളിന് 80.74 രൂപയും ഡീസലിന് 77.15 രൂപയുമാണ് വില. എന്നാൽ 80.50 രൂപയും 76.94 രൂപയുമാണ് ഇന്ന് പെട്രോള്‍, ഡീസൽ വിലകള്‍. ക്രൂഡ് ഓയിൽ വിലയിൽ വന്ന കുറവാണ് ഉപഭോക്താക്കള്‍ക്ക് രക്ഷയായത്. രൂപയുടെ വിനിമയമൂല്യവും മെച്ചപ്പെട്ടുവരുന്നുണ്ട്. വരുന്ന ദിവസങ്ങളിലും ഇന്ധനവില കുറഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ധനവില ക്രമാതീതമായി വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഒക്ടോബര്‍ നാലിന് ലിറ്ററിന് ഒന്നര രൂപ ഇന്ധനതീരുവ കുറഞ്ഞിരുന്നു. ഇതിനു പിന്നാലെ വിവിധ സംസ്ഥാനങ്ങളും ഇന്ധനനികുതി കുറച്ചു.
കേരളത്തിൽ പെട്രോളിന് 4.17 രൂപയും ഡീസലിന് 2.63 രൂപയുമാണ് കുറഞ്ഞിട്ടുള്ളത്. ഇന്നലെ കൊച്ചിയിൽ പെട്രോളിന് 80.74 രൂപയും ഡീസലിന് 77.15 രൂപയുമാണ് വില. എന്നാൽ 80.50 രൂപയും 76.94 രൂപയുമാണ് ഇന്ന് പെട്രോള്‍, ഡീസൽ വിലകള്‍. ക്രൂഡ് ഓയിൽ വിലയിൽ വന്ന കുറവാണ് ഉപഭോക്താക്കള്‍ക്ക് രക്ഷയായത്. രൂപയുടെ വിനിമയമൂല്യവും മെച്ചപ്പെട്ടുവരുന്നുണ്ട്. വരുന്ന ദിവസങ്ങളിലും ഇന്ധനവില കുറഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ധനവില ക്രമാതീതമായി വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഒക്ടോബര്‍ നാലിന് ലിറ്ററിന് ഒന്നര രൂപ ഇന്ധനതീരുവ കുറഞ്ഞിരുന്നു. ഇതിനു പിന്നാലെ വിവിധ സംസ്ഥാനങ്ങളും ഇന്ധനനികുതി കുറച്ചു.