ആപ്പ്ജില്ല

കൊറോണ പ്രതിസന്ധി മറികടന്ന് ക്രൂഡ് ഓയിൽ; ഇന്ധന വില വീണ്ടും കുതിച്ചുയരുമോ?

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതോടെ അവസരം കൃത്യമായി മുതലാക്കുകയാണ് എണ്ണ കമ്പനികൾ. എണ്ണ വില നിർണയം പുനരാരംഭിച്ചതിന് ശേഷം പെട്രോൾ, ഡീസൽ വിലയിൽ ഉണ്ടായ വർധന രണ്ടു രൂപയിൽ അധികമാണ്. പെടോളിനും ഡീസലിനും അധിക കൊവിഡ് സെസ് വരുന്നതോടെ വില വീണ്ടും ഉയരും

Samayam Malayalam 10 Jun 2020, 11:36 am
കൊച്ചി: തുടർച്ചയായ നാലാം ദിവസവും ഇന്ധന വില കുതിച്ചുയർന്നു. 83 ദിവസത്തിനു ശേഷം ആദ്യമായി തിങ്കളാഴ്ച്ച ആയിരുന്നു വില ഉയ‍ര്‍ന്നത്. പിന്നീടങ്ങോട്ട് വില ഉയരുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. മാര്‍ച്ച് 16 ന് ശേഷം എണ്ണ കമ്പനികൾ ദിവസേനയുള്ള പെട്രോൾ, ഡീസൽ വില നി‍ര്‍ണയം നി‍ര്‍ത്തിവെച്ചിരിക്കുകയായിരുന്നു. അതു കൊണ്ടു തന്നെ വില മാറ്റമില്ലാതെ തുടർന്നു.
Samayam Malayalam പെട്രോൾ, ഡീസൽ വില വീണ്ടും ഉയർന്നേക്കും
പെട്രോൾ, ഡീസൽ വില വീണ്ടും ഉയർന്നേക്കും


എന്നാൽ വില നിർണയം പുനരാരംഭിച്ചതോടെ പെട്രോൾ, ഡീസൽ വിലയും ഉയർന്നു. നാല് ദിവസത്തിനുള്ളില്‍ പെട്രോളിന് 2 രൂപ 14 പൈസയും ഡീസലിന് 2 രൂപ 23 പൈസയുമാണ് വർദ്ധിച്ചിരിയ്ക്കുന്നത്.

ലോക്ക് ഡൗണിന് ശേഷം ഇന്ധന ആവശ്യകത വ‍ര്‍ധിച്ചിരിക്കുകയാണ്. കൊറോണ പ്രതിസന്ധി മറികടന്ന് ക്രൂഡ് ഓയിൽ വിലയിലും വ‍ര്‍ധനയുണ്ട്. 40 ഡോളറിലേറെ വിലയ്ക്കാണ് ക്രൂഡ് ഓയിൽ വ്യാപാരം ചെയ്യുന്നത്. ക്രൂഡ് ഓയിലിൻെറ ഈ വില വർധന പ്രയോജപ്പെടുത്തി എണ്ണ വില വർധിപ്പിയ്ക്കുകയാണ് കമ്പനികൾ.

Also Read: സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധനവ്

വീണ്ടും വില ഉയരും

ലോക് ഡൌണിനു ശേഷം രാജ്യാന്തര വിപണികളിലും ക്രൂഡ് ആവശ്യകത ഉയർന്ന് തുടങ്ങിയത് വീണ്ടും വില വർധനയ്ക്ക് ഇടയാക്കിയേക്കും. പെട്രോളിനും ഡീസലിനും വിവിധ സംസ്ഥാനങ്ങൾ നികുതി ഉയ‍ര്‍ത്തിയിട്ടുമുണ്ട്. ഉത്തരേന്ത്യയിൽ മിക്ക സംസ്ഥാനങ്ങളും നികുതി ഉയ‍ര്‍ത്തിക്കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങൾ അധിക കൊവിഡ് 19 സെസും ചുമത്തിയിട്ടുണ്ട്. ഇതും പെട്രോൾ, ഡീസൽ വില വർധനയ്ക്ക് കാരണമാകും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്