ആപ്പ്ജില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽമുടക്കുന്നത് സ്വര്‍ണത്തിലും റിയൽ എസ്റ്റേറ്റിലും; നിക്ഷേപ രീതികൾ അതിശയിപ്പിക്കും

നിക്ഷേപം എന്ന നിലയിൽ പ്രധാനമന്ത്രി മുതൽ മുടക്കിയിരിക്കുന്നത് പോസ്റ്റ് ഓഫീസ് സേവിങ്സ് പദ്ധതിയായ നാഷണൽ സേവിങ്സ് സര്‍ട്ടിഫിയ്ക്കറ്റിൽ ആണ്. ഓഹരിയേക്കാൾ താൽപ്പര്യം ഇൻഫ്രാസ്ട്രക്ചര്‍ ബോണ്ടിൽ.

Samayam Malayalam 15 Oct 2020, 7:02 pm
ന്യൂഡൽഹി: ഓഹരികളിൽ മുതൽ മുടക്കാത്ത, സ്വന്തമായി കാര്‍ ഇല്ലാത്ത പ്രധാനമന്ത്രി. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിക്ഷേപ രീതികളും സാമ്പത്തിക അച്ചടക്കവും നമ്മളെ അതിശയിപ്പിക്കും. ഓഹരികളേക്കാൾ പ്രധാനമന്ത്രിയ്ക്ക് പ്രിയം ഇൻഫ്രാസ്ട്രക്ചര്‍ ബോണ്ടുകളോട് ആണ്. 2012-ൽ എൽആൻഡ്‍ടി ഇൻഫ്രാസ്ട്രക്ടര്‍ ബോണ്ട് വാങ്ങിയത് 20,000 രൂപയ്ക്കാണ്. ഇത് ഇതുവരെ മെച്യൂരിറ്റി കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ല.
Samayam Malayalam Prime Minister Narendra Modi
പ്രധാനമന്ത്രി നരേന്ദ്രമോദി


പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയായ നാഷണൽ സേവിങ്സ് സര്‍ട്ടിഫിയ്ക്കറ്റ് ആണ് ഇഷ്ടപ്പെട്ട മറ്റൊരു നിക്ഷേപ മാര്‍ഗം. 8,43,124 രൂപയാണ് പ്രധാനമന്ത്രിയുടെ സേവിങ്സ് സര്‍ട്ടിഫിയ്ക്കറ്റ് നിക്ഷേപം.2019-20 സാമ്പത്തിക വര്‍ഷം നാഷണൽ സേവിങ്സ് സര്‍ട്ടിഫിയ്ക്കറ്റിലെ നിക്ഷേപത്തിനായി പ്രധാനമന്ത്രി മുതൽ മുടക്കിയത് 7,61,646 രൂപയാണ്.

Also Read: കൊവിഡ് കാലത്ത് പ്രധാനമന്ത്രിയുടെ സ്വത്തിൽ നേരിയ വര്‍ദ്ധനവ്, നഷ്ടത്തിലായി അമിത്ഷാ; കേന്ദ്ര മന്ത്രിമാരുടെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ

അദ്ദേഹത്തിൻെറ ലൈഫ് ഇൻഷുറൻസ് പ്രീമിയം എത്രയാണെന്നോ? 1,50,957 രൂപ. 2019-20-ൽ 1,90,347 രൂപയാണ് ഇൻഷുറൻസ് പോളിസി പ്രീമിയം ആയി അടച്ചത്. നികുതി ലാഭിയ്ക്കുന്ന നിക്ഷേപ മാര്‍ഗങ്ങളോട് തന്നെയാണ് പ്രധാനമന്ത്രിയ്ക്ക് പ്രിയം. 70 കാരനായ പ്രധാനമന്ത്രിയുടെ കൈയിൽ ജൂൺ അവസാനം പണമായി ഉണ്ടായിരുന്നത് 31,450 രൂപ. മറ്റ് ക്യാബിനറ്റ് അംഗങ്ങളോടൊപ്പമാണ് പ്രധാനമന്ത്രിയും തൻെറ സ്വത്തു വിവരങ്ങൾ വെളിപ്പെടുത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്