ബെംഗളൂരൂ: ഓൾഡ് മങ്കിനോടും ജാക്ക് ഡാനിയേലിനോടും ഒന്നും അല്ല, പുതുതലമുറ മദ്യപൻമാര്ക്കു പ്രിയം കോക്ടെയിലിനോടാണ്. ഈ ഗണത്തിൽ സ്വീകാര്യത ഏറുന്നത് ജിന്നിനും.ഇന്ത്യയിൽ ജിൻ അത്ര പ്രചാരത്തിൽ ഉള്ള ബ്രാൻഡ് അല്ലെങ്കിലും ന്യൂജെൻ ബ്രോസിന് ജിന്നാണിഷ്ടം. പ്രീമിയം ജിന്നിൻറെ ഇറക്കുമതി രാജ്യത്ത് കുതിച്ചുയരുന്നു. 50,000 കെയ്സുകളാണ് ഈ വര്‍ഷം ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇത് 20,000 കെയ്സുകളായിരുന്നു. ആൽക്കഹോളിക് ബവ്റിജസ് റിസേര്‍ച്ച് സ്ഥാപനമായ ഐഡബ്ല്യുഎസ്ആര്‍ ആണ് വിവരങ്ങൾ പുറത്തു വിട്ടത്.
പ്രീമിയം ജിന്‍ സെഗ്മെൻറിൽ ഏറ്റവും അധികം ആരാധകരുള്ളത് ബക്കാഡി ബോംബൈ സഫയറിനാണ്. 21,000 കെയ്സുകളുടെ വിൽപ്പനയാണ് ഈ വര്‍ഷം നടന്നത്. 2014-ൽ ഇത് 14,000 കെയ്സുകളായിരുന്നു വിൽപ്പന. മറ്റു രാജ്യാന്തര ബ്രാൻഡുകളുടെ വിൽപ്പനയും ഉയർന്നിട്ടുണ്ട്. ലോഞ്ച് ചെയ്ത് ഒരു വര്‍ഷത്തിനുള്ളിൽ 5,000 കെയ്സുകളോളം വിൽപ്പന നടത്തിയ ബ്രാൻഡുകളും ഉണ്ടത്രേ.
പുതു തലമുറ മദ്യപന്മാര് വളരെ കുറച്ചു കുടിക്കുന്നവരും ഏറ്റവും മികച്ച ബ്രാൻറുകൾ പ്രിഫര്‍ ചെയ്യുന്നവരുമാണ്. അഞ്ച് വര്‍ഷം മുമ്പ് ലോകമെമ്പാടും ഉടലെടുത്ത ജിൻ പ്രണയത്തിൻറെ അനുരണനങ്ങളാണ് ഇന്ത്യയിലും എന്നാണ് ഗവേഷണ സ്ഥാപനത്തിൻറെ വിലയിരുത്തൽ.
ബ്രീട്ടീഷുകാരാണ് ബ്രിട്ടീഷ് കോളനികളിലേക്ക് ജിൻ ഇറക്കുമതി ചെയ്തത്. മലേറിയ പോലുള്ള രോഗങ്ങൾക്കെതിരെ ടോണിക്ക് എന്ന രീതിയാലായിരുന്നു തുടക്കത്തിൽ ഉപയോഗം. കോക്ക്ടെയ്ൽ എന്ന നിലയിൽ 2000 നു ശേഷമാണ് ജിന്നിന് കൂടുതൽ സ്വീകാര്യത ലഭിച്ചത്.
പ്രീമിയം ജിന്‍ സെഗ്മെൻറിൽ ഏറ്റവും അധികം ആരാധകരുള്ളത് ബക്കാഡി ബോംബൈ സഫയറിനാണ്. 21,000 കെയ്സുകളുടെ വിൽപ്പനയാണ് ഈ വര്‍ഷം നടന്നത്. 2014-ൽ ഇത് 14,000 കെയ്സുകളായിരുന്നു വിൽപ്പന. മറ്റു രാജ്യാന്തര ബ്രാൻഡുകളുടെ വിൽപ്പനയും ഉയർന്നിട്ടുണ്ട്. ലോഞ്ച് ചെയ്ത് ഒരു വര്‍ഷത്തിനുള്ളിൽ 5,000 കെയ്സുകളോളം വിൽപ്പന നടത്തിയ ബ്രാൻഡുകളും ഉണ്ടത്രേ.
പുതു തലമുറ മദ്യപന്മാര് വളരെ കുറച്ചു കുടിക്കുന്നവരും ഏറ്റവും മികച്ച ബ്രാൻറുകൾ പ്രിഫര്‍ ചെയ്യുന്നവരുമാണ്. അഞ്ച് വര്‍ഷം മുമ്പ് ലോകമെമ്പാടും ഉടലെടുത്ത ജിൻ പ്രണയത്തിൻറെ അനുരണനങ്ങളാണ് ഇന്ത്യയിലും എന്നാണ് ഗവേഷണ സ്ഥാപനത്തിൻറെ വിലയിരുത്തൽ.
ബ്രീട്ടീഷുകാരാണ് ബ്രിട്ടീഷ് കോളനികളിലേക്ക് ജിൻ ഇറക്കുമതി ചെയ്തത്. മലേറിയ പോലുള്ള രോഗങ്ങൾക്കെതിരെ ടോണിക്ക് എന്ന രീതിയാലായിരുന്നു തുടക്കത്തിൽ ഉപയോഗം. കോക്ക്ടെയ്ൽ എന്ന നിലയിൽ 2000 നു ശേഷമാണ് ജിന്നിന് കൂടുതൽ സ്വീകാര്യത ലഭിച്ചത്.