മുംബൈ: ഓഹരി നിക്ഷേപത്തിലൂടെ വന്‍ നേട്ടം കൊയ്യുന്ന വ്യവസായ പ്രമുഖനാണ് രാകേഷ് ജുന്‍ജുന്‍വാല. ഇന്ത്യയിലെ 'വാരന്‍ ബഫറ്റ്' എന്നാണ് അറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാലയുടെ ഓഹരി വിപണിയിലെ ചെറിയ ഇടപെടല്‍ പോലും മാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്തയാണ്. ഇപ്പോഴിതാ, ടൈറ്റന്‍ കമ്പനിയിലെ ഓഹരികൾ വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമങ്ങളുടെ തലക്കെട്ടില്‍ വീണ്ടും ഇടംപിടച്ചിരിക്കുകയാണ് അദ്ദേഹം. ടൈറ്റന്‍ കമ്പനിയിലെ ഓഹരി പങ്കാളിത്തം 5.32 ശതമാനത്തില്‍ നിന്ന് 5.06 ശതമാനമായാണ് രാകേഷ് ജുന്‍ജുന്‍വാല വെട്ടിക്കുറച്ചത്. 2020-2021 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദത്തിലാണ് കമ്പനിയിലെ തന്റെ ഓഹരി പങ്കാളിത്തം അദ്ദേഹം വെട്ടിക്കുറച്ചത്.
ഇതേതുടര്‍ന്ന് ടൈറ്റന്റെ ഓഹരികളില്‍ കടുത്ത വില്‍പ്പന സമ്മര്‍ദ്ദമാണ് നേരിട്ടത്. കമ്പനിയിൽനിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍മാറി. സാങ്കേതികമായ കാരണം മൂലമാണ് ജുന്‍ജുന്‍വാല ഓഹരികള്‍ വിറ്റഴിച്ചതെന്ന അഭ്യൂഹം പരന്നതോടെ ചെറുകിട നിക്ഷേപകരും ഓഹരികള്‍ വിറ്റഴിക്കാന്‍ തുടങ്ങിയിരുന്നു. ഇതോടെ കമ്പനിയുടെ ഓഹരികളില്‍ വലിയ ആശയ കുഴപ്പമാണ് നേരിട്ടത്. അതേസമയം ജുന്‍ജുന്‍വാല ഓഹരി വെട്ടിക്കുറച്ചത് തുടക്കത്തില്‍ പ്രതിസന്ധിയുണ്ടാക്കിയെങ്കിലും പിന്നീട് വിപണിയില്‍ കമ്പനിയുടെ ഓഹരി വിലയില്‍ വലിയ കുഴപ്പങ്ങള്‍ സൃഷ്ടിച്ചില്ലെന്നാണ് വിലയിരുത്തല്‍.
Also Read: മക്ഡൊണാൾഡ്സിന്റെ ബ്രാൻഡ് അംബാസിഡർ ഇനി രശ്മിക മന്ദാന
നിലവിൽ കമ്പനിയുടെ ഓഹരി വില 1750 രൂപ വരെ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. മറ്റ് തടസങ്ങളൊന്നും കൂടാതെ നിക്ഷേപകർക്ക് 1480 മുതല്‍ 1500 രൂപയ്ക്ക് വരെ ഓഹരികൾ വാങ്ങാം. ഇതുകൂടാടെ നിലവിലെ ഓഹരി വിലയായ 1430 രൂപ വലിയ നഷ്ടമാണെന്നും ഇത് പുതിയ ലക്ഷ്യത്തിന് തടസമാകുമെന്നും വിദഗ്ധർ വിലയിരുത്തുന്നു. അതേസമയം രാകേഷ് ജുന്‍ജുന്‍ വാല ടൈറ്റന്‍ കമ്പനിയിലെ ഓഹരികള്‍ വീക്കായി എന്ന് കരുതിയിട്ടാണ് വില്‍ക്കുന്നതെന്ന് പറയാനാകില്ലെന്ന് ചോയ്‌സ് ബ്രോക്കിങ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബെഗാഡിയ വ്യക്തമാക്കി.
ഇതേതുടര്‍ന്ന് ടൈറ്റന്റെ ഓഹരികളില്‍ കടുത്ത വില്‍പ്പന സമ്മര്‍ദ്ദമാണ് നേരിട്ടത്. കമ്പനിയിൽനിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍മാറി. സാങ്കേതികമായ കാരണം മൂലമാണ് ജുന്‍ജുന്‍വാല ഓഹരികള്‍ വിറ്റഴിച്ചതെന്ന അഭ്യൂഹം പരന്നതോടെ ചെറുകിട നിക്ഷേപകരും ഓഹരികള്‍ വിറ്റഴിക്കാന്‍ തുടങ്ങിയിരുന്നു. ഇതോടെ കമ്പനിയുടെ ഓഹരികളില്‍ വലിയ ആശയ കുഴപ്പമാണ് നേരിട്ടത്. അതേസമയം ജുന്‍ജുന്‍വാല ഓഹരി വെട്ടിക്കുറച്ചത് തുടക്കത്തില്‍ പ്രതിസന്ധിയുണ്ടാക്കിയെങ്കിലും പിന്നീട് വിപണിയില്‍ കമ്പനിയുടെ ഓഹരി വിലയില്‍ വലിയ കുഴപ്പങ്ങള്‍ സൃഷ്ടിച്ചില്ലെന്നാണ് വിലയിരുത്തല്‍.
Also Read: മക്ഡൊണാൾഡ്സിന്റെ ബ്രാൻഡ് അംബാസിഡർ ഇനി രശ്മിക മന്ദാന
നിലവിൽ കമ്പനിയുടെ ഓഹരി വില 1750 രൂപ വരെ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. മറ്റ് തടസങ്ങളൊന്നും കൂടാതെ നിക്ഷേപകർക്ക് 1480 മുതല്‍ 1500 രൂപയ്ക്ക് വരെ ഓഹരികൾ വാങ്ങാം. ഇതുകൂടാടെ നിലവിലെ ഓഹരി വിലയായ 1430 രൂപ വലിയ നഷ്ടമാണെന്നും ഇത് പുതിയ ലക്ഷ്യത്തിന് തടസമാകുമെന്നും വിദഗ്ധർ വിലയിരുത്തുന്നു. അതേസമയം രാകേഷ് ജുന്‍ജുന്‍ വാല ടൈറ്റന്‍ കമ്പനിയിലെ ഓഹരികള്‍ വീക്കായി എന്ന് കരുതിയിട്ടാണ് വില്‍ക്കുന്നതെന്ന് പറയാനാകില്ലെന്ന് ചോയ്‌സ് ബ്രോക്കിങ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബെഗാഡിയ വ്യക്തമാക്കി.