ആപ്പ്ജില്ല

181 വെള്ളി നാണയങ്ങൾ; വില 3.14 കോടി രൂപ!

കഴിഞ്ഞവർഷം ജൂലൈയിൽ നടന്ന ലേലത്തിൽ 1933-ലെ ഡബിൾ ഈഗിൾ എന്ന സ്വർണ നാണയം 144 കോടി രൂപയ്ക്കാണു വിറ്റുപോയത്. ഇന്നു നിരവധി ആളുകൾ നാണയ ശേഖരണത്തിലേക്കു തിരിയാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഇത്തരം ലേലങ്ങളാണ്.

Samayam Malayalam 9 May 2022, 8:38 am
വിലപിടിപ്പുള്ള അപൂർവ നാണയങ്ങൾ കാലാകാലങ്ങളായി അവയുടെ ഉടമകൾക്ക് വലിയ സമ്പത്തുണ്ടാക്കി നൽകാറുണ്ട്. അത്തരമൊരു വാർത്തയാണ് വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ഏകദേശം 500 വർഷം പഴക്കമുള്ള 180 ഇംഗ്ലീഷ് വെള്ളി നാണയങ്ങൾ അടങ്ങുന്ന അത്തരമൊരു നാണയ ശേഖരം ഏകദേശം 3.14 കോടി രൂപയ്ക്കാണു വിറ്റുപോയത്. വർഷങ്ങളായി നാണയങ്ങൾ ശേഖരിക്കുന്ന അമേരിക്കകാരനായ ഡേവിഡ് ഹൂവറുടേതായിരുന്നു ലേലത്തിൽ വച്ച ശേഖരം.
Samayam Malayalam pjimage (6)


Also Read: 'ഇഡലി അമ്മ'യ്ക്ക് വീടായി; മാതൃദിനത്തിൽ താരമായി ആനന്ദ് മഹീന്ദ്ര

ഏകദേശം ഒരു ദശാബ്ദത്തിലേറെയായി ഇദ്ദേഹം നാണയങ്ങൾ ശേഖരിക്കുന്നു. ബ്രിട്ടീഷ് മ്യൂസിയത്തിൽ നിന്ന് ആശയം ഉൾക്കൊണ്ട ഇദ്ദേഹത്തിന്റെ പക്കൽ 1550 കളിലെ ബ്രിട്ടീഷ് രാജാവ് എഡ്വേർഡ് ആറാമന്റെ കാലം മുതൽ ഇന്നത്തെ ക്വീൻ എലിസബത്തിന്റെ കാലം വരെയുള്ള നാണയങ്ങളുണ്ടെന്ന് യു.കെ. ടാബ്ലോയിഡ് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച ലണ്ടൻ ആസ്ഥാനമായുള്ള സ്പിങ്ക് ആൻഡ് സണിൽ നടന്ന ലേലത്തിൽ നാണയത്തിന് ഏകദേശം 2.08 കോടി രൂപ ലഭിക്കുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ കൂടുതൽ ആളുകൾ താൽപര്യം പ്രകടിപ്പിച്ചതോടെ വില ഉയർന്നു. വിചാരിച്ചതിലും ഒരു കോടി രൂപയോളം കൂടുതൽ സ്വന്തമാക്കാൻ ശേഖരത്തിനായി.

Also Read: ടാറ്റ 501 ഓര്‍മയുണ്ടോ? ബ്രിട്ടീഷ് കമ്പനിയോട് പടവെട്ടിയ കഥ വീണ്ടും വൈറലാകുന്നു

1643 ചാൾസ് ഒന്നിന്റെ സിൽവർ പൗണ്ട് ആണ് ഏറ്റവും കൂടുതൽ ആസ്തി ശേഖരത്തിനു നൽകിയത്. ഈ ഒറ്റ കോയിൻ ഏകദേശം 10.6 ലക്ഷം രൂപയോളം ഡേവിഡിന് സമ്മാനിച്ചു. ചാൾസിന്റെ കാലഘട്ടത്തെ കുറിച്ചും, ഭരണകാലത്തെ മഹത്തായ അപൂർവതകളും ഉൾക്കൊള്ളുന്നതാണു നാണയമെന്നു സ്പിങ്ക് ആൻഡ് സോണിലെ സ്‌പെഷ്യലിസ്റ്റ് ഗ്രിഗറി എഡ്മണ്ട് വ്യക്തമാക്കി. എന്നാൽ ലോകത്തെ ഞെട്ടിച്ച നാണയ ലേലം ഇതൊന്നുമല്ല. കഴിഞ്ഞവർഷം ജൂലൈയിൽ നടന്ന ലേലത്തിൽ 1933-ലെ ഡബിൾ ഈഗിൾ എന്ന സ്വർണ നാണയം 144 കോടി രൂപയ്ക്കാണു വിറ്റുപോയത്. ഇന്നു നിരവധി ആളുകൾ നാണയ ശേഖരണത്തിലേക്കു തിരിയാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഇത്തരം ലേലങ്ങളാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്