റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ അവസാന നയ പരിശോധന ചൊവാഴ്ച നടക്കും.
സെപ്റ്റംബര്‍ നാലിന് വിടപറയുന്ന സാഹചര്യത്തിലാണിത്.
ബാങ്കുകളുടെ കിട്ടാക്കടം വീണ്ടെടുക്കാനുള്ള നടപടികളിലായിരിക്കണം റിസര്‍വ് ബാങ്ക് ശ്രദ്ധിക്കേണ്ടത് എന്ന നിലപാട് തുടരണമെന്ന ആവശ്യം രഘുറാം രാജന്‍ ചൂണ്ടിക്കാണിക്കാൻ സാധ്യതയുണ്ട്.
2013-ല്‍ ചുമതലയേല്‍ക്കുമ്പോള്‍ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനും ഇടിഞ്ഞിരുന്ന രൂപയെ സ്ഥിരതയിലെത്തിക്കാനും, വിദേശ നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാന്‍ കൈകൊണ്ട നടപടികളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ 150 ബേസിസ് പോയിന്റാണ് രഘുറാം രാജന്‍ കുറച്ചത്.പുതിയ ആര്‍ബിഐ ഗവര്‍ണറെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
സെപ്റ്റംബര്‍ നാലിന് വിടപറയുന്ന സാഹചര്യത്തിലാണിത്.
ബാങ്കുകളുടെ കിട്ടാക്കടം വീണ്ടെടുക്കാനുള്ള നടപടികളിലായിരിക്കണം റിസര്‍വ് ബാങ്ക് ശ്രദ്ധിക്കേണ്ടത് എന്ന നിലപാട് തുടരണമെന്ന ആവശ്യം രഘുറാം രാജന്‍ ചൂണ്ടിക്കാണിക്കാൻ സാധ്യതയുണ്ട്.
2013-ല്‍ ചുമതലയേല്‍ക്കുമ്പോള്‍ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനും ഇടിഞ്ഞിരുന്ന രൂപയെ സ്ഥിരതയിലെത്തിക്കാനും, വിദേശ നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാന്‍ കൈകൊണ്ട നടപടികളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ 150 ബേസിസ് പോയിന്റാണ് രഘുറാം രാജന്‍ കുറച്ചത്.പുതിയ ആര്‍ബിഐ ഗവര്‍ണറെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.